വിയന്ന: മേയ് 14, 15, 16, 17 തീയതികളിൽ നടക്കുന്ന വിയന്ന തൊഴിലാളി യൂണിയൻ തെരഞ്ഞെടുപ്പിൽ മലയാളികളിൽ നിന്നും ജോസഫ് പാലത്തുങ്കലും സജി മതുപുറത്തും മത്സരിക്കും. തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന എഫ്എസ്ജി (എസ്പിഒ) സംഘടനയുടെ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള മലയാളികൾ അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു.
1994 മുതൽ തുടർച്ചയായി വിജയിച്ച് എഫ്എസ്ജിയുടെ പ്രാതിനിധ്യം വഹിക്കുന്ന വ്യക്തിയാണ് ജോസഫ് പാലത്തിങ്കൽ. കഴിഞ്ഞ മാസം നടന്ന ആർബൈതർ കാമർ (ലേബർ ചെയിന്പർ) തെരഞ്ഞെടുപ്പിൽ മലയാളികളിൽ നിന്നും മത്സരിച്ചു വിജയിച്ച സജി മതുപുറത്ത് ഇത് ആദ്യമാണ് തൊഴിലാളി യൂണിയൻ തെരഞ്ഞെടുപ്പിൽ നേരിട്ടു മത്സരിക്കുന്നത്. ഓസ്ട്രിയയിൽ ജോലിചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകളും, ഉന്നമനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരുടെ പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് എല്ലാ അഞ്ചു വർഷം കൂടുന്പോഴാണ് നടക്കുന്നത്. ഓരോരുത്തരും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ തന്നെ വോട്ടിംഗിനുള്ള സംവിധാനം ഒരുക്കിയട്ടുണ്ട്.
റിപ്പോർട്ട്: ജോബി ആന്റണി
1994 മുതൽ തുടർച്ചയായി വിജയിച്ച് എഫ്എസ്ജിയുടെ പ്രാതിനിധ്യം വഹിക്കുന്ന വ്യക്തിയാണ് ജോസഫ് പാലത്തിങ്കൽ. കഴിഞ്ഞ മാസം നടന്ന ആർബൈതർ കാമർ (ലേബർ ചെയിന്പർ) തെരഞ്ഞെടുപ്പിൽ മലയാളികളിൽ നിന്നും മത്സരിച്ചു വിജയിച്ച സജി മതുപുറത്ത് ഇത് ആദ്യമാണ് തൊഴിലാളി യൂണിയൻ തെരഞ്ഞെടുപ്പിൽ നേരിട്ടു മത്സരിക്കുന്നത്. ഓസ്ട്രിയയിൽ ജോലിചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകളും, ഉന്നമനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരുടെ പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് എല്ലാ അഞ്ചു വർഷം കൂടുന്പോഴാണ് നടക്കുന്നത്. ഓരോരുത്തരും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ തന്നെ വോട്ടിംഗിനുള്ള സംവിധാനം ഒരുക്കിയട്ടുണ്ട്.
റിപ്പോർട്ട്: ജോബി ആന്റണി