ബർലിൻ: ജർമനിയിൽ തപാൽ സ്റ്റാന്പുകൾക്ക് മുപ്പതു ശതമാനം വരെ വില കൂടും. നിലവിൽ 70 സെന്റുള്ള സ്റ്റാന്പിന് 90 സെന്റാകും.
യൂറോപ്പിലെ അയൽരാജ്യങ്ങളെ അപേക്ഷിച്ചു ജർമനിയിൽ തപാൽ ചെലവു കുറവാണെങ്കിലും സ്റ്റാന്പിന്റെ വില കൂട്ടുന്നത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
വർധനയനുസരിച്ചു വിദേശത്തേക്കും രാജ്യത്തിനുള്ളിലേക്കുമുള്ള പോസ്റ്റൽ ചാർജുകൾ ജർമനിയിൽ ഒരുപോലെയാകും. വിദേശത്തേക്ക് കാർഡുകൾ അയയ്ക്കുന്നതിനും നിലവിൽ 90 സെന്റ് മാത്രമാണ് ഈടാക്കുന്നത്. 2016ലാണ് ഇതിനു മുൻപ് രാജ്യത്ത് സ്റ്റാന്പിനു വില കൂട്ടിയത്. അന്ന് 63 സെന്റായിരുന്നു വില.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യൂറോപ്പിലെ അയൽരാജ്യങ്ങളെ അപേക്ഷിച്ചു ജർമനിയിൽ തപാൽ ചെലവു കുറവാണെങ്കിലും സ്റ്റാന്പിന്റെ വില കൂട്ടുന്നത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
വർധനയനുസരിച്ചു വിദേശത്തേക്കും രാജ്യത്തിനുള്ളിലേക്കുമുള്ള പോസ്റ്റൽ ചാർജുകൾ ജർമനിയിൽ ഒരുപോലെയാകും. വിദേശത്തേക്ക് കാർഡുകൾ അയയ്ക്കുന്നതിനും നിലവിൽ 90 സെന്റ് മാത്രമാണ് ഈടാക്കുന്നത്. 2016ലാണ് ഇതിനു മുൻപ് രാജ്യത്ത് സ്റ്റാന്പിനു വില കൂട്ടിയത്. അന്ന് 63 സെന്റായിരുന്നു വില.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ