കൊളോണ്: രണ്ടു ദിവസത്തിനിടെ രണ്ടാം തവണയും കൊളോണിൽ ലോക യുദ്ധ കാലത്തെ ബോംബ് നിർവീര്യമാക്കുന്നതിനായി പൊതുജനങ്ങളെ വീടുകളിൽനിന്ന് ഒഴിപ്പിച്ചു.
നഗരത്തിന്റെ തെക്കു ഭാഗത്തായി ബുധനാഴ്ച ഉച്ചക്കഴിഞ്ഞാണ് ബോംബ് കണ്ടെത്തിയത്. അഞ്ഞൂറു മീറ്റർ ചുറ്റളവിൽ 2500 പേരെ വീടുകളിൽനിന്ന് ഒഴിപ്പിച്ചശേഷം ബോംബ് നിർവീര്യമാക്കി.
ഉച്ചയ്ക്കു ശേഷമുള്ള തിരക്കേറിയ സമയത്തും വൈകുന്നേരവുമായാണ് ഒഴിപ്പിക്കലും നിർവീര്യമാക്കലും നടന്നത്. ഇരുനൂറു കിലോഗ്രാമിനും നാനൂറ് കിലോഗ്രാമിനുമിടയിൽ ഭാരമുള്ള ബോംബ് ഇംഗ്ലിഷ് നിർമിതമായിരുന്നു.
ഒഴിപ്പിക്കലിന്റെ ഭാഗമായി റോഡ്, റെയിൽ ഗതാഗതവും നിർത്തിവച്ചിരുന്നു. ദീർഘദൂര ട്രെയിൻ സർവീസുകളെയും സാരമായി ബാധിച്ചു. 400 കിലോഗ്രാം ഭഭാരമുള്ള ബോബ് നിർവീര്യമാക്കുന്നതിന്റെ ഭാഗമായി നഗരത്തിന്റെ സോൾസ്റ്റോക്ക് മേഖലയിൽ നിന്ന് അയ്യായിരത്തോളം ആളുകളെ ഒഴിപ്പിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
നഗരത്തിന്റെ തെക്കു ഭാഗത്തായി ബുധനാഴ്ച ഉച്ചക്കഴിഞ്ഞാണ് ബോംബ് കണ്ടെത്തിയത്. അഞ്ഞൂറു മീറ്റർ ചുറ്റളവിൽ 2500 പേരെ വീടുകളിൽനിന്ന് ഒഴിപ്പിച്ചശേഷം ബോംബ് നിർവീര്യമാക്കി.
ഉച്ചയ്ക്കു ശേഷമുള്ള തിരക്കേറിയ സമയത്തും വൈകുന്നേരവുമായാണ് ഒഴിപ്പിക്കലും നിർവീര്യമാക്കലും നടന്നത്. ഇരുനൂറു കിലോഗ്രാമിനും നാനൂറ് കിലോഗ്രാമിനുമിടയിൽ ഭാരമുള്ള ബോംബ് ഇംഗ്ലിഷ് നിർമിതമായിരുന്നു.
ഒഴിപ്പിക്കലിന്റെ ഭാഗമായി റോഡ്, റെയിൽ ഗതാഗതവും നിർത്തിവച്ചിരുന്നു. ദീർഘദൂര ട്രെയിൻ സർവീസുകളെയും സാരമായി ബാധിച്ചു. 400 കിലോഗ്രാം ഭഭാരമുള്ള ബോബ് നിർവീര്യമാക്കുന്നതിന്റെ ഭാഗമായി നഗരത്തിന്റെ സോൾസ്റ്റോക്ക് മേഖലയിൽ നിന്ന് അയ്യായിരത്തോളം ആളുകളെ ഒഴിപ്പിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ