ലണ്ടൻ: ഈസ്റ്റർ ദിവസം ശ്രീലങ്കയിലെ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ആക്രമണം നടത്തിയ ഭീകരരെല്ലാം ഉന്നത ബിരുദധാരികളായ ശ്രീലങ്കക്കാർ. ഇതിലൊരാൾ ബ്രിട്ടീഷ് വിദ്യാഭ്യാസം നേടിയ ആളാണെന്നും ശ്രീലങ്കൻ ഉപപ്രതിരോധമന്ത്രി റുവാൻ വിജെവർധനെ.
ബ്രിട്ടനിലെ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം തുടർപഠനത്തിന് ഓസ്ട്രേലിയയിലേക്കു പോയി. അതുകഴിഞ്ഞാണ് ശ്രീലങ്കയിൽ താമസമാക്കുന്നത്. കൂടുതൽ പേർക്കും വിദേശരാജ്യങ്ങളുമായി ബന്ധമുണ്ട്. സാന്പത്തികസ്ഥിരതയുള്ള കുടുംബത്തിൽനിന്നുള്ളവരാണ് ഇവരെല്ലാവരും. സംഘത്തിനു ഫണ്ട് നൽകിയത് ഐഎസ് ആയിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎസ് തീവ്രവാദികൾക്ക് ആക്രമണത്തിൽ ബന്ധമുണ്ടാകാമെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സംശയം പ്രകടിപ്പിച്ചു. ഒന്പത് ആക്രമികളിൽ എട്ടുപേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് 60 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വീണ്ടും ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പു കണക്കിലെടുത്ത് രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രിട്ടനിലെ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം തുടർപഠനത്തിന് ഓസ്ട്രേലിയയിലേക്കു പോയി. അതുകഴിഞ്ഞാണ് ശ്രീലങ്കയിൽ താമസമാക്കുന്നത്. കൂടുതൽ പേർക്കും വിദേശരാജ്യങ്ങളുമായി ബന്ധമുണ്ട്. സാന്പത്തികസ്ഥിരതയുള്ള കുടുംബത്തിൽനിന്നുള്ളവരാണ് ഇവരെല്ലാവരും. സംഘത്തിനു ഫണ്ട് നൽകിയത് ഐഎസ് ആയിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎസ് തീവ്രവാദികൾക്ക് ആക്രമണത്തിൽ ബന്ധമുണ്ടാകാമെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സംശയം പ്രകടിപ്പിച്ചു. ഒന്പത് ആക്രമികളിൽ എട്ടുപേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് 60 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വീണ്ടും ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പു കണക്കിലെടുത്ത് രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ