മ്യൂണിച്ച്: ജർമൻ പള്ളിയിൽ ശുശ്രൂഷകൾ നടക്കുന്നതിനിടെ അതിക്രമിച്ചു കയറിയ ആൾ 24 പേരെ ആക്രമിച്ചു പരുക്കേൽപ്പിച്ചു.
ആഫ്രിക്കൻ വംശജനാണ് ആക്രമണത്തിനു പിന്നിലെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആരുടെയും പരുക്ക് ഗുരുതരമല്ല. സെന്റ് പോൾസ് പാരിഷ് ചർച്ചിലായിരുന്നു സംഘർഷം നടന്നത്.
അക്രമിയെ പള്ളിക്കുള്ളിൽനിന്നു തന്നെ പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. അവ്യക്തമായ ഭാഷയിൽ അട്ടഹസിച്ചുകൊണ്ടാണ് അക്രമി ഉള്ളിലേക്കു കയറിയത്. തുടർന്നു ഭയന്ന് പലരും പുറത്തേക്കോടാൻ തിരക്ക് കൂട്ടിയതാണ് പരുക്കേറ്റവരുടെ എണ്ണം കൂടാൻ കാരണം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ആഫ്രിക്കൻ വംശജനാണ് ആക്രമണത്തിനു പിന്നിലെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആരുടെയും പരുക്ക് ഗുരുതരമല്ല. സെന്റ് പോൾസ് പാരിഷ് ചർച്ചിലായിരുന്നു സംഘർഷം നടന്നത്.
അക്രമിയെ പള്ളിക്കുള്ളിൽനിന്നു തന്നെ പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. അവ്യക്തമായ ഭാഷയിൽ അട്ടഹസിച്ചുകൊണ്ടാണ് അക്രമി ഉള്ളിലേക്കു കയറിയത്. തുടർന്നു ഭയന്ന് പലരും പുറത്തേക്കോടാൻ തിരക്ക് കൂട്ടിയതാണ് പരുക്കേറ്റവരുടെ എണ്ണം കൂടാൻ കാരണം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ