ലണ്ടൻ: ലണ്ടനിൽനിന്നു പുറപ്പെട്ട ബ്രിട്ടിഷ് എയർവേയ്സ് വിമാനത്തിനു വഴി തെറ്റി. ജർമനിയിലെ ഡ്യൂസൽഡോർഫിലേക്കു പോകേണ്ട വിമാനം സ്കോട്ട്ലൻഡിലെ എഡിൻബറോയിലേക്കാണ് വഴി തെറ്റി പറന്നത്.
എഡിൻബറോയിൽ വിമാനം ഇറങ്ങാൻ പോകുന്ന എന്ന പൈലറ്റിന്റെ അനൗണ്സ്മെന്റ് വന്നപ്പോഴാണ് യാത്രക്കാർക്ക് പ്രശ്നം മനസിലായത്. ഡ്യൂസൽഡോർഫിൽ നിന്ന് 800 കിലോമീറ്റർ അകലെയാണ് എഡിൻബറോ.
വിമാന ജീവനക്കാർ പിഴവ് തിരിച്ചറിഞ്ഞതോടെ വീണ്ടും ഇന്ധനം നിറച്ച് ഡ്യൂസൽഡോർഫിലേക്ക് യാത്ര തുടരുകയായിരുന്നു. മൂന്നര മണിക്കൂർ വൈകിയാണ് വിമാനം ലക്ഷ്യസ്ഥാനത്തെത്തിയത്.
വിമാനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതടക്കമുള്ള വിവരങ്ങൾ ബ്രിട്ടീഷ് എയർവേയ്സ് പുറത്തുവിട്ടിട്ടില്ല. പൈലറ്റിന്റെ പിഴവല്ലെന്നും, പൈലറ്റിനു നൽകിയ രേഖകളിൽ എഡിൻബറോയിലേക്കു പോകാനാണ് രേഖപ്പെടുത്തിയിരുന്നതെന്നും അധികൃതർ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
എഡിൻബറോയിൽ വിമാനം ഇറങ്ങാൻ പോകുന്ന എന്ന പൈലറ്റിന്റെ അനൗണ്സ്മെന്റ് വന്നപ്പോഴാണ് യാത്രക്കാർക്ക് പ്രശ്നം മനസിലായത്. ഡ്യൂസൽഡോർഫിൽ നിന്ന് 800 കിലോമീറ്റർ അകലെയാണ് എഡിൻബറോ.
വിമാന ജീവനക്കാർ പിഴവ് തിരിച്ചറിഞ്ഞതോടെ വീണ്ടും ഇന്ധനം നിറച്ച് ഡ്യൂസൽഡോർഫിലേക്ക് യാത്ര തുടരുകയായിരുന്നു. മൂന്നര മണിക്കൂർ വൈകിയാണ് വിമാനം ലക്ഷ്യസ്ഥാനത്തെത്തിയത്.
വിമാനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതടക്കമുള്ള വിവരങ്ങൾ ബ്രിട്ടീഷ് എയർവേയ്സ് പുറത്തുവിട്ടിട്ടില്ല. പൈലറ്റിന്റെ പിഴവല്ലെന്നും, പൈലറ്റിനു നൽകിയ രേഖകളിൽ എഡിൻബറോയിലേക്കു പോകാനാണ് രേഖപ്പെടുത്തിയിരുന്നതെന്നും അധികൃതർ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ