ബംഗളൂരു: ഓണ്‍ലൈൻ ട്രാൻസ്പോർട്ടേഷൻ നെറ്റ്വർക്ക് കന്പനിയായ ഒലയ്ക്കു കർണാടകയിൽ വിലക്ക് ഏർപ്പെടുത്തിയ നടപടി സർക്കാർ പിൻവലിച്ചു. കമ്പനി മാപ്പ് പറഞ്ഞതിനെ തുടർന്നാണ് ലൈസൻസ് പുനഃസ്ഥാപിച്ചത്.
സർക്കാരിന്റെ അനുമതി ലഭിക്കാതെ ഓണ്‍ലൈൻ ബൈക്ക് ടാക്സി സർവീസ് ആരംഭിച്ചതിനെത്തുടർന്നാണ് കർണാടക ഗതാഗത വിഭാഗം കന്പനിയുടെ ലൈസൻസ് റദ്ദാക്കിയത്. ആറു മാസത്തേക്കായിരുന്നു വിലക്ക്.
2021 ജൂണ്‍വരെ കാർ സർവീസും ഓട്ടോ സർവീസും നടത്താനുള്ള ലൈസൻസ് കന്പനിക്ക് ഉണ്ടായിരുന്നു. ബംഗളൂരുവിലാണു കന്പനി ബൈക് ടാക്സി സർവീസ് നടത്തിയിരുന്നത്. ഇതിനെതിരേ ടാക്സി ഡ്രൈവർമാരുടെ സംഘടനകളും മറ്റും വലിയ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.
നിയമവിരുദ്ധമായ ബൈക്ക് സർവീസ് നടത്തിയതിന് 2016ൽ ഒലയുടെയും ഊബറിന്റെയും വാഹനങ്ങൾ ഗതാഗതവിഭാഗം അധികൃതർ പിടിച്ചെടുത്തിരുന്നു.
ഒലയുടെ വിലക്ക് പിൻവലിച്ച് കർണാടക സർക്കാർ
10:29 PM Mar 25, 2019 | Deepika.com