ലണ്ടൻ: ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള തീയതി മാർച്ച് 29ൽ നിന്ന് നീട്ടി വയ്ക്കാൻ നിർദേശിക്കുന്ന പ്രമേയം ബ്രിട്ടീഷ് പാർലമെന്റ് 211 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പാസാക്കി. യൂറോപ്യൻ യൂണിയന്റെ അംഗീകാരം ലഭിച്ചാൽ മാത്രമേ നീട്ടി വയ്ക്കാൻ സാധിക്കൂ എന്നതും പ്രധാനം.
അടുത്ത ആഴ്ച നടത്തുന്ന വോട്ടെടുപ്പിൽ എംപിമാർ തന്റെ പിൻമാറ്റ കരാറിനെ പിന്തുണച്ചാൽ മൂന്നു മാസം വരെ ബ്രെക്സിറ്റ് നീട്ടി വയ്ക്കാമെന്നാണ് പ്രധാനമന്ത്രി തെരേസ മേയുടെ വാഗ്ദാനം. എന്നാൽ, സ്വന്തം കരാറിനെക്കാൾ മികച്ചതൊന്നില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന പ്രധാനമന്ത്രിയോട് സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുകൾ രൂക്ഷമാണ്.
ഇതിനകം രണ്ടുവട്ടം പാർലമെന്റ് നിരാകരിച്ചു കഴിഞ്ഞ തന്റെ കരാർ അടുത്ത ആഴ്ച മൂന്നാമതൊരിക്കൽക്കൂടി പരാജയപ്പെട്ടാൽ മൂന്നു മാസത്തിനപ്പുറത്തേക്കുള്ള നീട്ടിവയ്ക്കലായിരിക്കും തെരേസ ആവശ്യപ്പെടുക. തെരേസയുടെ തീരുമാനം എന്തു തന്നെയായാലും 27 അംഗ യൂറോപ്യൻ യൂണിയന്റെ അംഗീകാരം ഇതിനാവശ്യമാണ്.
ബ്രെക്സിറ്റ് നീട്ടി വയ്ക്കാനുള്ള നിർദേശത്തെ ഭൂരിപക്ഷം ഭരണകക്ഷി അംഗങ്ങളും എതിർത്തു. ഇതിൽ ഏഴു കാബിനറ്റ് മന്ത്രിമാരും ഉൾപ്പെടുന്നു. കരാറില്ലാതെയായാലും മുൻ നിശ്ചയ പ്രകാരമുള്ള മാർച്ച് 29 എന്ന തീയതിയിൽ തന്നെ ബ്രെക്സിറ്റ് പൂർത്തിയാക്കണമെന്ന് ആഗ്രഹിക്കുന്നവരാണിവർ. പ്രതിപക്ഷ പാർട്ടികളുടെ ഉദാര സഹായത്തോടെ മാത്രമാണ് നീട്ടി വയ്ക്കാനുള്ള പ്രമേയം പാസാക്കിയെടുക്കാൻ പ്രധാനമന്ത്രിക്കു സാധിച്ചത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
അടുത്ത ആഴ്ച നടത്തുന്ന വോട്ടെടുപ്പിൽ എംപിമാർ തന്റെ പിൻമാറ്റ കരാറിനെ പിന്തുണച്ചാൽ മൂന്നു മാസം വരെ ബ്രെക്സിറ്റ് നീട്ടി വയ്ക്കാമെന്നാണ് പ്രധാനമന്ത്രി തെരേസ മേയുടെ വാഗ്ദാനം. എന്നാൽ, സ്വന്തം കരാറിനെക്കാൾ മികച്ചതൊന്നില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന പ്രധാനമന്ത്രിയോട് സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുകൾ രൂക്ഷമാണ്.
ഇതിനകം രണ്ടുവട്ടം പാർലമെന്റ് നിരാകരിച്ചു കഴിഞ്ഞ തന്റെ കരാർ അടുത്ത ആഴ്ച മൂന്നാമതൊരിക്കൽക്കൂടി പരാജയപ്പെട്ടാൽ മൂന്നു മാസത്തിനപ്പുറത്തേക്കുള്ള നീട്ടിവയ്ക്കലായിരിക്കും തെരേസ ആവശ്യപ്പെടുക. തെരേസയുടെ തീരുമാനം എന്തു തന്നെയായാലും 27 അംഗ യൂറോപ്യൻ യൂണിയന്റെ അംഗീകാരം ഇതിനാവശ്യമാണ്.
ബ്രെക്സിറ്റ് നീട്ടി വയ്ക്കാനുള്ള നിർദേശത്തെ ഭൂരിപക്ഷം ഭരണകക്ഷി അംഗങ്ങളും എതിർത്തു. ഇതിൽ ഏഴു കാബിനറ്റ് മന്ത്രിമാരും ഉൾപ്പെടുന്നു. കരാറില്ലാതെയായാലും മുൻ നിശ്ചയ പ്രകാരമുള്ള മാർച്ച് 29 എന്ന തീയതിയിൽ തന്നെ ബ്രെക്സിറ്റ് പൂർത്തിയാക്കണമെന്ന് ആഗ്രഹിക്കുന്നവരാണിവർ. പ്രതിപക്ഷ പാർട്ടികളുടെ ഉദാര സഹായത്തോടെ മാത്രമാണ് നീട്ടി വയ്ക്കാനുള്ള പ്രമേയം പാസാക്കിയെടുക്കാൻ പ്രധാനമന്ത്രിക്കു സാധിച്ചത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ