ലണ്ടൻ: അനധികൃത കുടിയേറ്റക്കാർക്ക് വീട് വാടകയ്ക്കു നൽകുന്നത് തടയുന്ന ബ്രിട്ടനിലെ നിയമം മനുഷ്യാവകാശ ലംഘനമെന്ന് ബ്രിട്ടീഷ് ഹൈക്കോടതി ഉത്തരവിട്ടു.
യുകെ വിസയും ഇമിഗ്രേഷൻ സ്റ്റാറ്റസും പരിശോധിച്ച ശേഷമേ വീട്ടുടമ വിദേശികൾക്ക് വീട് വാടകയ്ക്ക് നൽകാവൂ എന്നാണ് 2016ൽ പാസാക്കിയ നിയമത്തിൽ പറയുന്നത്. ഇതിനെതിരേയാണ് കോടതിയുടെ നിരീക്ഷണം.
ഇംഗ്ലണ്ടിൽ മാത്രമാണ് നിലവിൽ നിയമം നടപ്പാക്കിയിട്ടുള്ളത്. ഇത് പിൻവലിക്കാൻ കോടതി നിർദേശിച്ചിട്ടില്ല. എന്നാൽ, സ്കോട്ട്ലൻഡിലും വെയിൽസിലും നോർത്തേണ്‍ അയർഡൻഡിലും നടപ്പാക്കരുതെന്നു നിർദേശിച്ചിട്ടുണ്ട്. കോടതി ഉത്തരവിൽ ഹോം ഓഫിസ് നിരാശയും പ്രകടിപ്പിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യുകെ വിസയും ഇമിഗ്രേഷൻ സ്റ്റാറ്റസും പരിശോധിച്ച ശേഷമേ വീട്ടുടമ വിദേശികൾക്ക് വീട് വാടകയ്ക്ക് നൽകാവൂ എന്നാണ് 2016ൽ പാസാക്കിയ നിയമത്തിൽ പറയുന്നത്. ഇതിനെതിരേയാണ് കോടതിയുടെ നിരീക്ഷണം.
ഇംഗ്ലണ്ടിൽ മാത്രമാണ് നിലവിൽ നിയമം നടപ്പാക്കിയിട്ടുള്ളത്. ഇത് പിൻവലിക്കാൻ കോടതി നിർദേശിച്ചിട്ടില്ല. എന്നാൽ, സ്കോട്ട്ലൻഡിലും വെയിൽസിലും നോർത്തേണ്‍ അയർഡൻഡിലും നടപ്പാക്കരുതെന്നു നിർദേശിച്ചിട്ടുണ്ട്. കോടതി ഉത്തരവിൽ ഹോം ഓഫിസ് നിരാശയും പ്രകടിപ്പിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ