ബ്രസൽസ്: ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്ക് യൂറോപ്യൻ വ്യോമാതിർത്തിയിൽ പറക്കുന്നത് യൂറോപ്യൻ യൂണിയൻ വിലക്കേർപ്പെടുത്തി. ഫ്രാൻസ് നേരത്തെ തന്നെ സമാന നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യൂറോപ്യൻ യൂണിയണികാലമാനം വിലക്ക് ബാധകമാക്കിയിരിക്കുന്നത്.
എത്യോപ്യൻ എയർലൈൻ വിമാനം അപകടത്തിൽപ്പെട്ട് 157 പേർ മരിച്ച പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം. സിംഗപ്പൂർ അടക്കമുള്ള രാജ്യങ്ങൾ നേരത്തെ ബോയിംഗ് 737 വിമാനങ്ങളെല്ലാം സർവീസിൽനിന്നു പിൻവലിക്കുകയും ചെയ്തിരുന്നു.
ഓസ്ട്രേലിയ, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളും ഈയിനത്തിൽപ്പെട്ട വിമാനങ്ങൾ സർവീസിൽനിന്നു പിൻവലിച്ചു കഴിഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടൻ ഉൾപ്പെടെയുള്ള ഇരുപതു രാജ്യങ്ങൾ ഇത്തരം വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ 28 രാജ്യങ്ങൾ അടങ്ങുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ കൂടാതെ ചൈന, സൗത്ത് ആഫ്രിക്ക, മൊറോക്കോ, എത്യോപ്യ, സിങ്കപ്പൂർ, ഇന്തോന്യേ, ബ്രസീൽ, മംഗോളിയ, അർജന്റീന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ ഇത്തരം വിമാനങ്ങൾക്ക് വിലക്ക് നൽകിയിരിയ്ക്കുന്നത്.
ഇന്ത്യയിൽ സ്പൈസ് ജെറ്റ്, ജെറ്റ് എയർവേസ് തുടങ്ങിയ വിമാനക്കന്പനികളാണ് ബോയിംഗ് 737 മാക്സ് വിമാനങ്ങൾ സർവീസിനായി ഉപയോഗിക്കുന്നത്. എന്നാൽ പുതിയ ഉത്തരവിനു പിന്നാലെ ഇന്ത്യയിൽ സ്പൈസ് ജെറ്റ് 13 വിമാനങ്ങൾ സർവീസിൽ നിന്നും പിൻവലിച്ചു.
എന്നാൽ വിമാനത്തിന്റെ സുരക്ഷയ്ക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് അമേരിക്കൻ അധികൃതരുടെ വിശദീകരിയ്ക്കുന്നതെങ്കിലും വിമാനത്തിന്റെ ഓവറോൾ ചെക്കപ്പ് നടത്താനുള്ള പുറപ്പാടിലാണ് ബോയിംഗ് കന്പനി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
എത്യോപ്യൻ എയർലൈൻ വിമാനം അപകടത്തിൽപ്പെട്ട് 157 പേർ മരിച്ച പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം. സിംഗപ്പൂർ അടക്കമുള്ള രാജ്യങ്ങൾ നേരത്തെ ബോയിംഗ് 737 വിമാനങ്ങളെല്ലാം സർവീസിൽനിന്നു പിൻവലിക്കുകയും ചെയ്തിരുന്നു.
ഓസ്ട്രേലിയ, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളും ഈയിനത്തിൽപ്പെട്ട വിമാനങ്ങൾ സർവീസിൽനിന്നു പിൻവലിച്ചു കഴിഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടൻ ഉൾപ്പെടെയുള്ള ഇരുപതു രാജ്യങ്ങൾ ഇത്തരം വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ 28 രാജ്യങ്ങൾ അടങ്ങുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ കൂടാതെ ചൈന, സൗത്ത് ആഫ്രിക്ക, മൊറോക്കോ, എത്യോപ്യ, സിങ്കപ്പൂർ, ഇന്തോന്യേ, ബ്രസീൽ, മംഗോളിയ, അർജന്റീന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ ഇത്തരം വിമാനങ്ങൾക്ക് വിലക്ക് നൽകിയിരിയ്ക്കുന്നത്.
ഇന്ത്യയിൽ സ്പൈസ് ജെറ്റ്, ജെറ്റ് എയർവേസ് തുടങ്ങിയ വിമാനക്കന്പനികളാണ് ബോയിംഗ് 737 മാക്സ് വിമാനങ്ങൾ സർവീസിനായി ഉപയോഗിക്കുന്നത്. എന്നാൽ പുതിയ ഉത്തരവിനു പിന്നാലെ ഇന്ത്യയിൽ സ്പൈസ് ജെറ്റ് 13 വിമാനങ്ങൾ സർവീസിൽ നിന്നും പിൻവലിച്ചു.
എന്നാൽ വിമാനത്തിന്റെ സുരക്ഷയ്ക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് അമേരിക്കൻ അധികൃതരുടെ വിശദീകരിയ്ക്കുന്നതെങ്കിലും വിമാനത്തിന്റെ ഓവറോൾ ചെക്കപ്പ് നടത്താനുള്ള പുറപ്പാടിലാണ് ബോയിംഗ് കന്പനി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ