ലണ്ടൻ: ബ്രെക്സിറ്റ് സംബന്ധിച്ച പിൻമാറ്റ കരാർ ബ്രിട്ടീഷ് പാർലമെന്റിൽ ചൊവ്വാഴ്ച വോട്ടിനിടും. ഇതിൽ പരാജയപ്പെട്ടാൽ കരാറില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുക, ബ്രെക്സിറ്റ് നടപടി വൈകിപ്പിക്കുക, ബ്രെക്സിറ്റ് തന്നെ ഉപേക്ഷിക്കുക എന്നീ മാർഗങ്ങളാണ് പ്രധാനമന്ത്രി തെരേസ മേയ്ക്കു മുന്നിൽ ശേഷിക്കുക.
കരാർ പരാജയപ്പെടുകയാണെങ്കിൽ, സാഹചര്യം വന്നാൽ കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടണോയെന്ന കാര്യത്തിൽ ബുധനാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്തും. കരാറില്ലാതെ ഇയു വിടേണ്ടെന്ന തീരുമാനമാണ് വോട്ടെടുപ്പിൽ ഭൂരിപക്ഷം നേടുന്നതെങ്കിൽ ബ്രെക്സിറ്റ് വൈകിപ്പിക്കാൻ ഇയുവിനോട് ആവശ്യപ്പെടണോയെന്ന കാര്യത്തിൽ വീണ്ടും വ്യാഴാഴ്ച വോട്ടെടുപ്പുണ്ടാവും. നിലവിലുള്ള തീരുമാനം അനുസരിച്ച് മാർച്ച് 29നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാൻ നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം, യൂറോപ്യൻ യൂണിയനുമായി അവസാനവട്ട ചർച്ചകൾക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് സ്ട്രാസ്ബർഗിലെ ഇയു ആസ്ഥാനത്തേക്ക് തിരിച്ചതായി അയർലൻഡ് വിദേശകാര്യമന്ത്രി സൈമണ്‍ കോവെനെ പറഞ്ഞു.
ഐറിഷ് ബാക്സ്റ്റോപ്പ് ഉൾപ്പെടെ ഭിന്നത നിലനിൽക്കുന്ന കരാറിലെ വ്യവസ്ഥകളിൽ തീർപ്പുണ്ടാക്കാനുള്ള അവസാനവട്ടശ്രമങ്ങളുടെ ഭാഗമായാണ് മേയുടെ സന്ദർശനമെന്നും കോവെനെ പറഞ്ഞു. നേരത്തേ മേയും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഴാങ് ക്ലോദ് ജങ്കറും തമ്മിൽ ടെലിഫോണിൽ ചർച്ചനടത്തിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കരാർ പരാജയപ്പെടുകയാണെങ്കിൽ, സാഹചര്യം വന്നാൽ കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടണോയെന്ന കാര്യത്തിൽ ബുധനാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്തും. കരാറില്ലാതെ ഇയു വിടേണ്ടെന്ന തീരുമാനമാണ് വോട്ടെടുപ്പിൽ ഭൂരിപക്ഷം നേടുന്നതെങ്കിൽ ബ്രെക്സിറ്റ് വൈകിപ്പിക്കാൻ ഇയുവിനോട് ആവശ്യപ്പെടണോയെന്ന കാര്യത്തിൽ വീണ്ടും വ്യാഴാഴ്ച വോട്ടെടുപ്പുണ്ടാവും. നിലവിലുള്ള തീരുമാനം അനുസരിച്ച് മാർച്ച് 29നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാൻ നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം, യൂറോപ്യൻ യൂണിയനുമായി അവസാനവട്ട ചർച്ചകൾക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് സ്ട്രാസ്ബർഗിലെ ഇയു ആസ്ഥാനത്തേക്ക് തിരിച്ചതായി അയർലൻഡ് വിദേശകാര്യമന്ത്രി സൈമണ്‍ കോവെനെ പറഞ്ഞു.
ഐറിഷ് ബാക്സ്റ്റോപ്പ് ഉൾപ്പെടെ ഭിന്നത നിലനിൽക്കുന്ന കരാറിലെ വ്യവസ്ഥകളിൽ തീർപ്പുണ്ടാക്കാനുള്ള അവസാനവട്ടശ്രമങ്ങളുടെ ഭാഗമായാണ് മേയുടെ സന്ദർശനമെന്നും കോവെനെ പറഞ്ഞു. നേരത്തേ മേയും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഴാങ് ക്ലോദ് ജങ്കറും തമ്മിൽ ടെലിഫോണിൽ ചർച്ചനടത്തിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ