ബർലിൻ: ആയുധ കച്ചവടത്തിന്റെ കാര്യത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ ജർമനിക്കു നാലാം സ്ഥാനം. സ്റ്റോക്ക്ഹോം ആസ്ഥാനമായ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ടിലാണ് കണക്ക് വ്യക്തമാകുന്നത്.
ആഗോള തലത്തിൽ ആയുധക്കച്ചവടം വൻ വളർച്ച രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. 2014 മുതൽ 2018 വരെയുള്ള കാലയളവിൽ 7.8 ശതമാനം വർധനയാണ് കാണിക്കുന്നത്. ഇതേ കാലഘട്ടത്തിൽ ജർമനിയിൽ മാത്രം 13 ശതമാനം വളർച്ചയും കാണിക്കുന്നു.
യുഎസ് ആണ് ആയുധ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത്. റഷ്യയും ഫ്രാൻസും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ജർമനിക്കു പിന്നാലെ ചൈന അഞ്ചാമത്.
ഇസ്രയേൽ, ദക്ഷിണ കൊറിയ, ഗ്രീസ് എന്നീ രാജ്യങ്ങളിലേക്കാണ് ജർമനി ഏറ്റവും കൂടുതൽ ആയുധം കയറ്റുമതി ചെയ്തിരിക്കുന്നത്. ഇതിൽ ജർമൻ കപ്പലുകളും മുങ്ങിക്കപ്പലുകളും കൂടി ഉൾപ്പെടുന്നു. ആയുധം എല്ലാ രാജ്യങ്ങളും ആഗ്രഹിയ്ക്കുന്നുണ്ടെങ്കിലും ഓരോ വർഷവും ആയുധക്കയറ്റുമതിയിൽ രാജ്യങ്ങൾ തമ്മിൽ മൽസരിയ്ക്കുകയാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ആഗോള തലത്തിൽ ആയുധക്കച്ചവടം വൻ വളർച്ച രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. 2014 മുതൽ 2018 വരെയുള്ള കാലയളവിൽ 7.8 ശതമാനം വർധനയാണ് കാണിക്കുന്നത്. ഇതേ കാലഘട്ടത്തിൽ ജർമനിയിൽ മാത്രം 13 ശതമാനം വളർച്ചയും കാണിക്കുന്നു.
യുഎസ് ആണ് ആയുധ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത്. റഷ്യയും ഫ്രാൻസും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ജർമനിക്കു പിന്നാലെ ചൈന അഞ്ചാമത്.
ഇസ്രയേൽ, ദക്ഷിണ കൊറിയ, ഗ്രീസ് എന്നീ രാജ്യങ്ങളിലേക്കാണ് ജർമനി ഏറ്റവും കൂടുതൽ ആയുധം കയറ്റുമതി ചെയ്തിരിക്കുന്നത്. ഇതിൽ ജർമൻ കപ്പലുകളും മുങ്ങിക്കപ്പലുകളും കൂടി ഉൾപ്പെടുന്നു. ആയുധം എല്ലാ രാജ്യങ്ങളും ആഗ്രഹിയ്ക്കുന്നുണ്ടെങ്കിലും ഓരോ വർഷവും ആയുധക്കയറ്റുമതിയിൽ രാജ്യങ്ങൾ തമ്മിൽ മൽസരിയ്ക്കുകയാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ