വിയന്ന: ആലപ്പുഴയിലെ കാവാലമെന്ന ഗ്രാമത്തിൽ നിന്നും മക്കളെ കാണാനായി യൂറോപ്പിലേക്ക് വിമാനമിറങ്ങിയ കുട്ടനാട്ടുകാരി വീട്ടമ്മ യൂറോപ്പിന്റെ മനോഹാരിത കണ്ടപ്പോൾ സത്യത്തിൽ അവർക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. മക്കളിൽ നിന്നും പറഞ്ഞു കേട്ട യൂറോപ്പ് എന്ന സ്വപ്നം നേരിൽ കാണുക ബേബിക്കുട്ടിയുടെ വലിയ ആഗ്രഹമായിരുന്നു.
യൂറോപ്പിലെ ജനങ്ങളുടെ പരസ്പര ആദരവോടെയുള്ള പെരുമാറ്റവും, ഉറുന്പും കൂട്ടം യാത്ര ചെയ്യുന്നപോലെ ശാന്തമായ നഗരങ്ങളിലെ ജനങ്ങളുടെ സഞ്ചാരവും, അച്ചടക്കത്തോടെയുള്ള തൊഴിൽ ജീവിതവും നേരിൽ കണ്ടപ്പോൾ ബേബിക്കുട്ടി ജോസഫ് എന്ന സാധാരണ കുട്ടനാട്ടുകാരി വീട്ടമ്മ ഒന്ന് തീരുമാനിച്ചു. ഇതെല്ലാം ഒന്ന് കുറിക്കണം. അങ്ങനെ അവർ തന്റെ കാഴ്ചകളെല്ലാം പേപ്പറിൽ കുത്തിക്കുറിച്ചു.
മക്കളോടൊത്തുള്ള യൂറോപ്യൻ ജീവിതത്തിന് ശേഷം ബേബിക്കുട്ടി തന്റെ കുറിപ്പുകൾ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. ഞാൻ കണ്ട ഓസ്ട്രിയ എന്ന പുസ്തകത്തെ സുഹൃത്തുക്കൾ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോൾ തന്റെ രണ്ടാമത്തെ യാത്രയും പുസ്തകമാക്കി മാറ്റി. ബേബിക്കുട്ടിയുടെ രണ്ടാമത്തെ പുസ്തകത്തിന്റെ പേര് യാത്രകളും നേർക്കാഴ്ചയിലെ സൗന്ദര്യവും ആസ്വാദനവും’ എന്നാണ് .
ആലപ്പുഴ ഐഎംഎസ് ധ്യാനകേന്ദ്രത്തിൽ നടന്ന പരിപാടിയിൽ, ഡയറക്ടർ ഫാ. പ്രശാന്ത് ഐഎംഎസ് പ്രകാശനം ചെയ്തു. യോഗത്തിൽ സാഹിത്യ നിരൂപകൻ സെബാസ്റ്റ്യൻ പള്ളിത്തോട് ആശംസകളർപ്പിച്ചു സംസാരിച്ചു. സി. മുരളി സ്വാഗതവും നാൻസി സഖറിയാസ് കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു. മറുപടി പ്രസംഗത്തിൽ ബേബിക്കുട്ടി ജോസഫ് തന്റെ യൂറോപ്യൻ യാത്രാനുഭവങ്ങൾ വിവരിച്ചു.
ആലപ്പുഴ തുറവൂർ പള്ളിത്തോട് അറുകുലശേരി മർഗരെറ്റയുടെയും ജോസഫ് മാനുവലിന്റെയും മകളാണ് ബേബിക്കുട്ടി ജോസഫ്. കാവാലം ലിസ്യൂവിൽ പരേതനായ കരിയംപള്ളി കൊച്ചുപുരയ്ക്കൽ ജോസഫ് കുഞ്ചറിയയാണ് ബേബിക്കുട്ടിയുടെ ഭർത്താവ്. മക്കൾ: നാൻസി സക്കറിയ കൊട്ടാരം (സ്വിറ്റ്സർലൻഡ്), സ്റ്റാൻലി ജോസഫ് കരിയംപള്ളി (വിയന്ന), മാർഗരറ്റ് ജോസഫ് ചങ്ങംകരി (സ്വിറ്റ്സർലൻഡ്), മേരി ആഗ്നസ് കൈൻസ് (വിയന്ന), ഷിബു ജോസഫ് (വിയന്ന), സാബു ജോസഫ് (വിയന്ന), സണ്ണി ജോസഫ് (വിയന്ന), ഡാർലി റ്റെസി ജോസഫ് (വിയന്ന), ബിജു ജോസഫ് (വിയന്ന), ഷാലറ്റ് സാപോടോക്കി (വിയന്ന), പേഴ്സി ( ജൂലി ) ജോസഫ് (കാവാലം).
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
യൂറോപ്പിലെ ജനങ്ങളുടെ പരസ്പര ആദരവോടെയുള്ള പെരുമാറ്റവും, ഉറുന്പും കൂട്ടം യാത്ര ചെയ്യുന്നപോലെ ശാന്തമായ നഗരങ്ങളിലെ ജനങ്ങളുടെ സഞ്ചാരവും, അച്ചടക്കത്തോടെയുള്ള തൊഴിൽ ജീവിതവും നേരിൽ കണ്ടപ്പോൾ ബേബിക്കുട്ടി ജോസഫ് എന്ന സാധാരണ കുട്ടനാട്ടുകാരി വീട്ടമ്മ ഒന്ന് തീരുമാനിച്ചു. ഇതെല്ലാം ഒന്ന് കുറിക്കണം. അങ്ങനെ അവർ തന്റെ കാഴ്ചകളെല്ലാം പേപ്പറിൽ കുത്തിക്കുറിച്ചു.
മക്കളോടൊത്തുള്ള യൂറോപ്യൻ ജീവിതത്തിന് ശേഷം ബേബിക്കുട്ടി തന്റെ കുറിപ്പുകൾ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. ഞാൻ കണ്ട ഓസ്ട്രിയ എന്ന പുസ്തകത്തെ സുഹൃത്തുക്കൾ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോൾ തന്റെ രണ്ടാമത്തെ യാത്രയും പുസ്തകമാക്കി മാറ്റി. ബേബിക്കുട്ടിയുടെ രണ്ടാമത്തെ പുസ്തകത്തിന്റെ പേര് യാത്രകളും നേർക്കാഴ്ചയിലെ സൗന്ദര്യവും ആസ്വാദനവും’ എന്നാണ് .
ആലപ്പുഴ ഐഎംഎസ് ധ്യാനകേന്ദ്രത്തിൽ നടന്ന പരിപാടിയിൽ, ഡയറക്ടർ ഫാ. പ്രശാന്ത് ഐഎംഎസ് പ്രകാശനം ചെയ്തു. യോഗത്തിൽ സാഹിത്യ നിരൂപകൻ സെബാസ്റ്റ്യൻ പള്ളിത്തോട് ആശംസകളർപ്പിച്ചു സംസാരിച്ചു. സി. മുരളി സ്വാഗതവും നാൻസി സഖറിയാസ് കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു. മറുപടി പ്രസംഗത്തിൽ ബേബിക്കുട്ടി ജോസഫ് തന്റെ യൂറോപ്യൻ യാത്രാനുഭവങ്ങൾ വിവരിച്ചു.
ആലപ്പുഴ തുറവൂർ പള്ളിത്തോട് അറുകുലശേരി മർഗരെറ്റയുടെയും ജോസഫ് മാനുവലിന്റെയും മകളാണ് ബേബിക്കുട്ടി ജോസഫ്. കാവാലം ലിസ്യൂവിൽ പരേതനായ കരിയംപള്ളി കൊച്ചുപുരയ്ക്കൽ ജോസഫ് കുഞ്ചറിയയാണ് ബേബിക്കുട്ടിയുടെ ഭർത്താവ്. മക്കൾ: നാൻസി സക്കറിയ കൊട്ടാരം (സ്വിറ്റ്സർലൻഡ്), സ്റ്റാൻലി ജോസഫ് കരിയംപള്ളി (വിയന്ന), മാർഗരറ്റ് ജോസഫ് ചങ്ങംകരി (സ്വിറ്റ്സർലൻഡ്), മേരി ആഗ്നസ് കൈൻസ് (വിയന്ന), ഷിബു ജോസഫ് (വിയന്ന), സാബു ജോസഫ് (വിയന്ന), സണ്ണി ജോസഫ് (വിയന്ന), ഡാർലി റ്റെസി ജോസഫ് (വിയന്ന), ബിജു ജോസഫ് (വിയന്ന), ഷാലറ്റ് സാപോടോക്കി (വിയന്ന), പേഴ്സി ( ജൂലി ) ജോസഫ് (കാവാലം).
റിപ്പോർട്ട്: ഷിജി ചീരംവേലിൽ