കോപ്പൻഹേഗൻ: 2018ലെ കണക്കനുസരിച്ച് ഡെൻമാർക്ക് വിട്ടു പോകുന്നവരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. അതേസമയം, രാജ്യത്തെ ജംസംഖ്യയിലും വർധന രേഖപ്പെടുത്തുന്നു.
2017 ലേതിനെ അപേക്ഷിച്ച് നാലായിരം പേരാണ് 2018ൽ അധികമായി രാജ്യം വിട്ടു പോയത്. രാജ്യത്തേക്ക് പുതിയതായി എത്തുന്നവരുടെ എണ്ണത്തിൽ കുറവു വന്നെങ്കിലും, പുറത്തു പോകുന്നവരുടെ എണ്ണത്തെക്കാൾ വളരെ ഉയരത്തിൽ തന്നെയാണ് ഇപ്പോഴും. ഇതു തന്നെയാണ് ജനസംഖ്യാ വർധനയ്ക്ക് പ്രധാന കാരണവും.
അമേരിക്കൻ പൗരൻമാരാണ് ഡെൻമാർക്ക് വിട്ടു പോകുന്നവരിൽ ഏറെയും. എങ്കിലും ജർമനി ഒഴികെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവരിൽ രാജ്യം വിട്ടു പോകുന്ന പ്രവണത തന്നെയാണ് മുന്നിൽ.
1990 കളുടെ മധ്യം മുതലാണ് ഡെൻമാർക്ക് വിട്ടു പോകുന്നവരുടെ എണ്ണം കൂടുന്ന പ്രവണത ആരംഭിച്ചത്. 2000 മധ്യം മുതൽ കുടിയേറ്റവും വർധിച്ചു തുടങ്ങി. ഇതു രണ്ടും തമ്മിലുള്ള വ്യത്യാസമായ നെറ്റ് മൈഗ്രേഷൻ 2015 ലെ കണക്കനുസരിച്ച് 40,000 ആണ്.
മുൻപ് ഡെൻമാർക്കിൽ തൊഴിൽപരമായും ഉപരിപഠനത്തിനുമായി കുടിയേറാൻ വളരെ നിയന്ത്രണമുണ്ടായിരുന്നത് നിലവിലുള്ള ബ്ളൂകാർഡ് പ്രാബല്യത്തിനുശേഷം അയവു വരുത്തിയത് ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് അനുഗ്രഹമായി. ബ്ളൂകാർഡ് ലേബലിൽ നിരവധി മലയാളികൾ ഡെൻമാർക്കിൽ ഇപ്പോൾ കുടിയേറുന്നുണ്ട്. അതുകൊണ്ടുതന്നെ നിരവധി മലയാളി സംഘടനകളും നിലവിൽ പ്രവർത്തിയ്ക്കുന്നുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
2017 ലേതിനെ അപേക്ഷിച്ച് നാലായിരം പേരാണ് 2018ൽ അധികമായി രാജ്യം വിട്ടു പോയത്. രാജ്യത്തേക്ക് പുതിയതായി എത്തുന്നവരുടെ എണ്ണത്തിൽ കുറവു വന്നെങ്കിലും, പുറത്തു പോകുന്നവരുടെ എണ്ണത്തെക്കാൾ വളരെ ഉയരത്തിൽ തന്നെയാണ് ഇപ്പോഴും. ഇതു തന്നെയാണ് ജനസംഖ്യാ വർധനയ്ക്ക് പ്രധാന കാരണവും.
അമേരിക്കൻ പൗരൻമാരാണ് ഡെൻമാർക്ക് വിട്ടു പോകുന്നവരിൽ ഏറെയും. എങ്കിലും ജർമനി ഒഴികെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവരിൽ രാജ്യം വിട്ടു പോകുന്ന പ്രവണത തന്നെയാണ് മുന്നിൽ.
1990 കളുടെ മധ്യം മുതലാണ് ഡെൻമാർക്ക് വിട്ടു പോകുന്നവരുടെ എണ്ണം കൂടുന്ന പ്രവണത ആരംഭിച്ചത്. 2000 മധ്യം മുതൽ കുടിയേറ്റവും വർധിച്ചു തുടങ്ങി. ഇതു രണ്ടും തമ്മിലുള്ള വ്യത്യാസമായ നെറ്റ് മൈഗ്രേഷൻ 2015 ലെ കണക്കനുസരിച്ച് 40,000 ആണ്.
മുൻപ് ഡെൻമാർക്കിൽ തൊഴിൽപരമായും ഉപരിപഠനത്തിനുമായി കുടിയേറാൻ വളരെ നിയന്ത്രണമുണ്ടായിരുന്നത് നിലവിലുള്ള ബ്ളൂകാർഡ് പ്രാബല്യത്തിനുശേഷം അയവു വരുത്തിയത് ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് അനുഗ്രഹമായി. ബ്ളൂകാർഡ് ലേബലിൽ നിരവധി മലയാളികൾ ഡെൻമാർക്കിൽ ഇപ്പോൾ കുടിയേറുന്നുണ്ട്. അതുകൊണ്ടുതന്നെ നിരവധി മലയാളി സംഘടനകളും നിലവിൽ പ്രവർത്തിയ്ക്കുന്നുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ