ബർലിൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് മുന്നോട്ടുവച്ച ബ്രെക്സിറ്റ് പിൻമാറ്റ കരാർ ബ്രിട്ടീഷ് പാർലമെന്റ് തള്ളിയെങ്കിലും ഇക്കാര്യത്തിൽ ഇനിയും ചർച്ചയ്ക്കു സമയം ബാക്കിയുണ്ടെന്ന് ജർമൻ ചാൻസലർ അംഗല മെർക്കൽ.
തുടർന്നും ചർച്ചകൾ നടത്താൻ സാഹചര്യമുണ്ടെങ്കിലും തെരേസ മേയുടെ അടുത്ത നടപടിയെന്തന്നറിയാനാണ് കാത്തിരിക്കുന്നതെന്നും മെർക്കൽ വ്യക്തമാക്കി. തെരേസ അവതരിപ്പിച്ച കരാർ ബ്രിട്ടീഷ് പാർലമെന്റ് തള്ളിയത് ഖേദകരമാണെന്നും അവർ പറഞ്ഞു.
ഇനി എന്ത് എന്നു പറയേണ്ടത് ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ്. അപകടങ്ങൾ പരമാവധി കുറഞ്ഞിരിക്കണമെന്നാണ് ആഗ്രഹം. അതിനാൽ തന്നെ കരാറോടെ ബ്രെക്സിറ്റ് നടപ്പാകണമെന്നും ആഗ്രഹിക്കുന്നു. എന്നാൽ, അതു സാധിക്കുന്നില്ലെങ്കിൽ കരാറില്ലാത്ത ബ്രെക്സിറ്റിന് യൂറോപ്യൻ യൂണിയൻ സജ്ജമാണെന്നും മെർക്കൽ പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
തുടർന്നും ചർച്ചകൾ നടത്താൻ സാഹചര്യമുണ്ടെങ്കിലും തെരേസ മേയുടെ അടുത്ത നടപടിയെന്തന്നറിയാനാണ് കാത്തിരിക്കുന്നതെന്നും മെർക്കൽ വ്യക്തമാക്കി. തെരേസ അവതരിപ്പിച്ച കരാർ ബ്രിട്ടീഷ് പാർലമെന്റ് തള്ളിയത് ഖേദകരമാണെന്നും അവർ പറഞ്ഞു.
ഇനി എന്ത് എന്നു പറയേണ്ടത് ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ്. അപകടങ്ങൾ പരമാവധി കുറഞ്ഞിരിക്കണമെന്നാണ് ആഗ്രഹം. അതിനാൽ തന്നെ കരാറോടെ ബ്രെക്സിറ്റ് നടപ്പാകണമെന്നും ആഗ്രഹിക്കുന്നു. എന്നാൽ, അതു സാധിക്കുന്നില്ലെങ്കിൽ കരാറില്ലാത്ത ബ്രെക്സിറ്റിന് യൂറോപ്യൻ യൂണിയൻ സജ്ജമാണെന്നും മെർക്കൽ പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ