ലണ്ടൻ: ബ്രെക്സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് തള്ളിയ സാഹചര്യത്തിൽ ലേബർ പാർട്ടി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അതിജീവിച്ചു. 325 എംപിമാർ സർക്കാരിൽ വിശ്വാസം രേഖപ്പെടുത്തിയപ്പോൾ 306 പേർ അവിശ്വാസം രേഖപ്പെടുത്തി.
നേരത്തെ പ്രധാനമന്ത്രി അവതരിപ്പിച്ച ബ്രെക്സിറ്റ് കരാറിനെ എതിർത്ത് തോൽപ്പിക്കാൻ കൂട്ടുനിന്ന വിമത ടോറി എംപിമാരും സഖ്യകക്ഷിയായ ഡിയുപിയിലെ എംപിമാരും അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ സർക്കാരിനൊപ്പം ഉറച്ചു നിന്നു.
19 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തെരേസ പാർലമെന്റിന്റെ വിശ്വാസം തെളിയിച്ചത്. പത്ത് ഡിയുപി എംപിമാർ അവർക്ക് അനുകൂലമായി വോട്ട് ചെയ്തു. ഡിയുപി മറിച്ച് വോട്ട് ചെയ്തിരുന്നെങ്കിൽ സർക്കാർ നിലം പതിക്കുമായിരുന്നു.
രാജ്യം ഭരിക്കാനുള്ള അവകാശം തെരേസ മേയ് സർക്കാരിനു നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നതായി പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ അഭിപ്രായപ്പെട്ടു. യൂറോപ്യൻ യൂണിയൻ വിടാനുള്ള ജനഹിതം നിറവേറ്റാൻ തുടർന്നു പ്രവർത്തിക്കുമെന്ന് തെരേസ മേയുടെ പ്രഖ്യാപനം.
ബ്രിട്ടീഷ് സർക്കാരിനെതിരേ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം മറികടക്കാൻ ഒരുമിച്ചു നിന്നെങ്കിലും ബ്രിട്ടനിലെ ഭരണകക്ഷിയിൽ അസ്വാരസ്യങ്ങൾ അവസാനിക്കുന്നില്ല.
താൻ അവതരിപ്പിച്ച ബ്രെക്സിറ്റ് പിൻമാറ്റ കരാർ പാർലമെന്റ് നിരാകരിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി തെരേസ മേയ് മുന്നോട്ടു വയ്ക്കുന്ന പ്ലാൻ ബിയോട് കരാറിനോടുണ്ടായിരുന്നതിനെക്കാൾ കടുത്ത എതിർപ്പാണ് മന്ത്രിസഭയിലെ സഹപ്രവർത്തകർ പോലും പ്രകടിപ്പിക്കുന്നത്.
പ്രധാനമന്ത്രിക്കെതിരായ രാഷ്ട്രീയ കലാപത്തിനു തന്നെ ബ്രിട്ടനിൽ അരങ്ങൊരുങ്ങിക്കഴിഞ്ഞെന്നാണ് സൂചന. മുൻ നിശ്ചയപ്രകാരം മാർച്ച് 29നു തന്നെ ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടിക്കിട്ടാൻ യൂറോപ്യൻ യൂണിയനോട് ബ്രിട്ടൻ അഭ്യർഥിക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും തെരേസ ആ വഴിക്കു ശ്രമിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. കസ്റ്റംസ് യൂണിയനിൽ മാത്രമായി തുടരാമെന്ന നിർദേശവും പ്രധാനമന്ത്രിക്കു സ്വീകാര്യമല്ല.
ബ്രെക്സിറ്റ് സംബന്ധിച്ച് ജനങ്ങൾക്കു നൽകിയ വാഗ്ദാനം പാലിക്കുമെന്നാണ് തെരേസ ആവർത്തിച്ചു പ്രഖ്യാപിക്കുന്നത്. അതേസമയം, സമയം നീട്ടിവയ്ക്കുകയോ, ബ്രെക്സിറ്റ് തന്നെ ഉപേക്ഷിക്കുകയോ ചെയ്യാനുള്ള സമ്മർദവും അവർക്കുമേൽ ശക്തമാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
നേരത്തെ പ്രധാനമന്ത്രി അവതരിപ്പിച്ച ബ്രെക്സിറ്റ് കരാറിനെ എതിർത്ത് തോൽപ്പിക്കാൻ കൂട്ടുനിന്ന വിമത ടോറി എംപിമാരും സഖ്യകക്ഷിയായ ഡിയുപിയിലെ എംപിമാരും അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ സർക്കാരിനൊപ്പം ഉറച്ചു നിന്നു.
19 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തെരേസ പാർലമെന്റിന്റെ വിശ്വാസം തെളിയിച്ചത്. പത്ത് ഡിയുപി എംപിമാർ അവർക്ക് അനുകൂലമായി വോട്ട് ചെയ്തു. ഡിയുപി മറിച്ച് വോട്ട് ചെയ്തിരുന്നെങ്കിൽ സർക്കാർ നിലം പതിക്കുമായിരുന്നു.
രാജ്യം ഭരിക്കാനുള്ള അവകാശം തെരേസ മേയ് സർക്കാരിനു നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നതായി പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ അഭിപ്രായപ്പെട്ടു. യൂറോപ്യൻ യൂണിയൻ വിടാനുള്ള ജനഹിതം നിറവേറ്റാൻ തുടർന്നു പ്രവർത്തിക്കുമെന്ന് തെരേസ മേയുടെ പ്രഖ്യാപനം.
ബ്രിട്ടീഷ് സർക്കാരിനെതിരേ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം മറികടക്കാൻ ഒരുമിച്ചു നിന്നെങ്കിലും ബ്രിട്ടനിലെ ഭരണകക്ഷിയിൽ അസ്വാരസ്യങ്ങൾ അവസാനിക്കുന്നില്ല.
താൻ അവതരിപ്പിച്ച ബ്രെക്സിറ്റ് പിൻമാറ്റ കരാർ പാർലമെന്റ് നിരാകരിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി തെരേസ മേയ് മുന്നോട്ടു വയ്ക്കുന്ന പ്ലാൻ ബിയോട് കരാറിനോടുണ്ടായിരുന്നതിനെക്കാൾ കടുത്ത എതിർപ്പാണ് മന്ത്രിസഭയിലെ സഹപ്രവർത്തകർ പോലും പ്രകടിപ്പിക്കുന്നത്.
പ്രധാനമന്ത്രിക്കെതിരായ രാഷ്ട്രീയ കലാപത്തിനു തന്നെ ബ്രിട്ടനിൽ അരങ്ങൊരുങ്ങിക്കഴിഞ്ഞെന്നാണ് സൂചന. മുൻ നിശ്ചയപ്രകാരം മാർച്ച് 29നു തന്നെ ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടിക്കിട്ടാൻ യൂറോപ്യൻ യൂണിയനോട് ബ്രിട്ടൻ അഭ്യർഥിക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും തെരേസ ആ വഴിക്കു ശ്രമിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. കസ്റ്റംസ് യൂണിയനിൽ മാത്രമായി തുടരാമെന്ന നിർദേശവും പ്രധാനമന്ത്രിക്കു സ്വീകാര്യമല്ല.
ബ്രെക്സിറ്റ് സംബന്ധിച്ച് ജനങ്ങൾക്കു നൽകിയ വാഗ്ദാനം പാലിക്കുമെന്നാണ് തെരേസ ആവർത്തിച്ചു പ്രഖ്യാപിക്കുന്നത്. അതേസമയം, സമയം നീട്ടിവയ്ക്കുകയോ, ബ്രെക്സിറ്റ് തന്നെ ഉപേക്ഷിക്കുകയോ ചെയ്യാനുള്ള സമ്മർദവും അവർക്കുമേൽ ശക്തമാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ