ബർലിൻ: അതിശൈത്യത്തെത്തുടർന്ന് ബവേറിയയിലെ ചില പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാ പ്രവർത്തനത്തിനും ദുരന്ത നിവാരണത്തിനും സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്.
സ്വിറ്റ്സർലൻഡില ഹോട്ടൽ സാന്റിസിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നവർ മഞ്ഞിടിച്ചിലിൽപ്പെട്ട സംഭവവും റിപ്പോർട്ട് ചെയ്യുന്നു. ആയിരം അടി ഉയരമുള്ള മഞ്ഞ് മതിലാണ് ഇടിഞ്ഞു വീണതെന്നാണ് സൂചന.
യൂറോപ്പിലാകമാനം അതിശൈത്യത്തിൽപ്പെട്ട് 24 പേർ ഇതിനകം മരണപ്പെട്ടു. മഞ്ഞുവീഴ്ചയും മഞ്ഞിടിച്ചിലും ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 30 വർഷം മുതൽ 100 വർഷം വരെയുള്ള കാലയളവ് ഇടവേളകളിൽ സംഭവിക്കാറുള്ള അതിശൈത്യമാണ് ഇപ്പോൾ യൂറോപ്പിൽ അനുഭവപ്പെടുന്നതെന്നാണ് വിശദീകരണം.
ഓസ്ട്രിയയിൽ മഞ്ഞിടിച്ചിൽ; മൂന്നു ജർമൻകാർ മരിച്ചു
ഓസ്ട്രിയയിലുണ്ടായ മഞ്ഞിടിച്ചിലിൽപ്പെട്ട് മൂന്ന് ജർമനിക്കാർ മരണമടഞ്ഞു. സാഹസിക സ്കീയിംഗിനു ഏർപ്പെട്ടിരിക്കുകയായിരുന്നു ഇവർ. ആൽപ്സ് മേഖല മുഴുവൻ സ്കീയിംഗിനു വിലക്കേർപ്പെടുത്തിയിരിക്കുന്നതിനിടെയാണ് സംഭവം.
32, 36, 56 വയസുള്ള പുരുഷൻമാരാണ് അപകടത്തിൽ മരണപ്പെട്ടത്. 28 വയസുള്ള ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലാണ് അപകടം നടന്നത്.
മഞ്ഞിടിച്ചിൽ തടയാനുള്ള മാർഗങ്ങൾ ആരായാനാണ് രണ്ടു പേർ സംഭവസ്ഥലത്ത് പോയതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. രണ്ടു പേർ സ്കീ റിസോർട്ടിലെ ജീവനക്കാരനായിരുന്നു എന്നും പറയപ്പെടുന്നു. മഞ്ഞിടിച്ചിൽ തടയാനുള്ള മാർഗം ഇവർ പ്രവർത്തിപ്പിച്ചതിലെ അബദ്ധമാണ് അപകടത്തിനു കാരണമായതെന്നും സൂചന.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സ്വിറ്റ്സർലൻഡില ഹോട്ടൽ സാന്റിസിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നവർ മഞ്ഞിടിച്ചിലിൽപ്പെട്ട സംഭവവും റിപ്പോർട്ട് ചെയ്യുന്നു. ആയിരം അടി ഉയരമുള്ള മഞ്ഞ് മതിലാണ് ഇടിഞ്ഞു വീണതെന്നാണ് സൂചന.
യൂറോപ്പിലാകമാനം അതിശൈത്യത്തിൽപ്പെട്ട് 24 പേർ ഇതിനകം മരണപ്പെട്ടു. മഞ്ഞുവീഴ്ചയും മഞ്ഞിടിച്ചിലും ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 30 വർഷം മുതൽ 100 വർഷം വരെയുള്ള കാലയളവ് ഇടവേളകളിൽ സംഭവിക്കാറുള്ള അതിശൈത്യമാണ് ഇപ്പോൾ യൂറോപ്പിൽ അനുഭവപ്പെടുന്നതെന്നാണ് വിശദീകരണം.
ഓസ്ട്രിയയിൽ മഞ്ഞിടിച്ചിൽ; മൂന്നു ജർമൻകാർ മരിച്ചു
ഓസ്ട്രിയയിലുണ്ടായ മഞ്ഞിടിച്ചിലിൽപ്പെട്ട് മൂന്ന് ജർമനിക്കാർ മരണമടഞ്ഞു. സാഹസിക സ്കീയിംഗിനു ഏർപ്പെട്ടിരിക്കുകയായിരുന്നു ഇവർ. ആൽപ്സ് മേഖല മുഴുവൻ സ്കീയിംഗിനു വിലക്കേർപ്പെടുത്തിയിരിക്കുന്നതിനിടെയാണ് സംഭവം.
32, 36, 56 വയസുള്ള പുരുഷൻമാരാണ് അപകടത്തിൽ മരണപ്പെട്ടത്. 28 വയസുള്ള ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലാണ് അപകടം നടന്നത്.
മഞ്ഞിടിച്ചിൽ തടയാനുള്ള മാർഗങ്ങൾ ആരായാനാണ് രണ്ടു പേർ സംഭവസ്ഥലത്ത് പോയതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. രണ്ടു പേർ സ്കീ റിസോർട്ടിലെ ജീവനക്കാരനായിരുന്നു എന്നും പറയപ്പെടുന്നു. മഞ്ഞിടിച്ചിൽ തടയാനുള്ള മാർഗം ഇവർ പ്രവർത്തിപ്പിച്ചതിലെ അബദ്ധമാണ് അപകടത്തിനു കാരണമായതെന്നും സൂചന.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ