ഡാൻസ്ക് : ചാരിറ്റി മേളയ്ക്കിടെ കഴിഞ്ഞദിവസം കുത്തേറ്റ പോളണ്ടിലെ ഡാൻസ്ക് നഗരസഭാ തലവൻ പാവൽ ആദോമിച്ച്സ് (53) മരിച്ചു. ഞായറാഴ്ച അതീവ ഗുരുതരമായി കുത്തേറ്റ ആദോമിച്ച്സ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ഹൃദയത്തിനു കുത്തേറ്റ ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദോമിച്ച്സിനെ അടിയന്തിരമായി അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. സംഭവത്തെ തുടർന്ന് 27 കാരനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ചാരിറ്റി മേളയ്ക്കിടെ പൊതുവേദിയിൽ വച്ചാണ് ആദോമിച്ച്സിന് കുത്തേറ്റത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. അദ്ദേഹം കഴിഞ്ഞ 20 വർഷക്കാലമായി ഡാൻസ്ക് നഗരത്തിന്റെ മേയറാണ്.
പാവേലിന്റെ മരണത്തിൽ പോളിഷ് നേതാക്കളും യൂറോപ്യൻ കൗണ്‍സിൽ പ്രസിഡൻറ് ഡോണൾഡ് ടസ്കും അനുശോചിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഹൃദയത്തിനു കുത്തേറ്റ ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദോമിച്ച്സിനെ അടിയന്തിരമായി അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. സംഭവത്തെ തുടർന്ന് 27 കാരനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ചാരിറ്റി മേളയ്ക്കിടെ പൊതുവേദിയിൽ വച്ചാണ് ആദോമിച്ച്സിന് കുത്തേറ്റത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. അദ്ദേഹം കഴിഞ്ഞ 20 വർഷക്കാലമായി ഡാൻസ്ക് നഗരത്തിന്റെ മേയറാണ്.
പാവേലിന്റെ മരണത്തിൽ പോളിഷ് നേതാക്കളും യൂറോപ്യൻ കൗണ്‍സിൽ പ്രസിഡൻറ് ഡോണൾഡ് ടസ്കും അനുശോചിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ