ബർലിൻ : യൂറോപ്പിലെ കനത്ത ഹിമപാതത്തിൽ ഏഴുപേർ മരണമടഞ്ഞു. ആൽപ്സ് താഴ്വരയോടു ചേർന്നു കിടക്കുന്ന ജർമനി, ഓസ്ട്രിയ, ഇറ്റലി ഭാഗങ്ങളിലുണ്ടായ കനത്ത മഞ്ഞ് വീഴ്ചയിലാണ് മരണം സംഭവിച്ചത്. സാൽസ് ബർഗിനടുത്ത് സ്കേറ്റിംഗ് നടത്തുന്നതിനിടയിൽ മഞ്ഞുമല ഇടിഞ്ഞു വീണാണ് രണ്ടു മരണം റിപ്പോർട്ട് ചെയ്തത്.
ആൾപ്സിന്റെ നോർത്ത ഭാഗങ്ങളിൽ മഞ്ഞ് മല ഇടിഞ്ഞു ആളുകളെ കാണാനില്ലെന്ന് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപകടത്തിൽപ്പെട്ടവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ജർമനിയിലെ ബവേരിയൻ ഭാഗങ്ങളിൽ പോയ വാരാന്ത്യത്തിൽ കനത്ത മഞ്ഞ് വീഴ്ച്ചയാണ് അനുഭവപ്പെട്ടത്.
മൂന്ന് മീറ്റർ ഘനത്തിൽ മഞ്ഞ് വീണതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുടർന്നു ഇവിടത്തെ വിദ്യാലയങ്ങൾക്ക് അവധി നൽകി. ഈ മേഖല മുഴുവൻ അപായ മുന്നറിയിപ്പിലാണ്. സ്കി മേഖലകളിൽ ആയിരത്തോളം സഞ്ചാരികൾ കുടുങ്ങിയതായുള്ള റിപ്പോർട്ട് ചെയ്തു. രക്ഷാ പ്രവർത്തനം തുടരുകയാണ് പല ഇടങ്ങളിലും നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ആൾപ്സിന്റെ നോർത്ത ഭാഗങ്ങളിൽ മഞ്ഞ് മല ഇടിഞ്ഞു ആളുകളെ കാണാനില്ലെന്ന് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപകടത്തിൽപ്പെട്ടവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ജർമനിയിലെ ബവേരിയൻ ഭാഗങ്ങളിൽ പോയ വാരാന്ത്യത്തിൽ കനത്ത മഞ്ഞ് വീഴ്ച്ചയാണ് അനുഭവപ്പെട്ടത്.
മൂന്ന് മീറ്റർ ഘനത്തിൽ മഞ്ഞ് വീണതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുടർന്നു ഇവിടത്തെ വിദ്യാലയങ്ങൾക്ക് അവധി നൽകി. ഈ മേഖല മുഴുവൻ അപായ മുന്നറിയിപ്പിലാണ്. സ്കി മേഖലകളിൽ ആയിരത്തോളം സഞ്ചാരികൾ കുടുങ്ങിയതായുള്ള റിപ്പോർട്ട് ചെയ്തു. രക്ഷാ പ്രവർത്തനം തുടരുകയാണ് പല ഇടങ്ങളിലും നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ