ലണ്ടൻ: യൂറോപ്യൻ യൂണിയൻ അംഗീകരിച്ച ബ്രെക്സിറ്റ് പിൻമാറ്റ കരാർ ഈയാഴ്ച തന്നെ ഹൗസ് ഓഫ് കോമണ്സിൽ വോട്ടിനിടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം സംബന്ധിച്ച കരടുകരാറാണ് പാർലമെന്റിന്റെ അംഗീകാരത്തിനായി വോട്ടിനിടുന്നത്.
കരാറിൽ വടക്കൻ അയർലൻഡ് അതിർത്തിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിേ·ലാണ് എംപിമാർക്ക് കടുത്ത വിയോജിപ്പുള്ളത്. അതിനാൽ ഇക്കാര്യത്തിൽ പുതിയ വഴി തേടുമെന്ന് മേയ് ഉറപ്പുനൽകി. ഈ വിഷയം യൂറോപ്യൻ യൂണിയനുമായി പുനർ ചർച്ചയ്ക്കു വിധേയമാക്കിയിരുന്നെങ്കിലും അനുകൂല തീരുമാനമൊന്നും ഇതുവരെ വന്നിട്ടുമില്ല.
ഭാവിയിൽ വ്യാപാര ഉടന്പടികളിൽ ഒപ്പുവയ്ക്കുന്പോൾ എംപിമാർക്ക് അവരുടെ നിലപാട് വ്യക്തമാക്കാൻ കൂടുതൽ അവസരം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് പരാജയഭീതിയെത്തുടർന്ന് മേയ് അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു.
സ്വന്തം പാർട്ടി എംപിമാരിൽനിന്നുതന്നെ എതിർപ്പ് ഉയർന്നതോടെ മേയുടെ കരാറിന് പാർലമെന്റിന്റെ അംഗീകാരം നേടാനാവുമോയെന്ന ആശങ്ക ശക്തമാണ്. രാജ്യത്ത് ഈയിടെ നടന്ന ജനകീയ അഭിപ്രായസർവേയിൽ നാലിലൊന്നുപേർ പോലും കരാറിനെ പിന്തുണയ്ക്കുന്നില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കരാറിൽ വടക്കൻ അയർലൻഡ് അതിർത്തിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിേ·ലാണ് എംപിമാർക്ക് കടുത്ത വിയോജിപ്പുള്ളത്. അതിനാൽ ഇക്കാര്യത്തിൽ പുതിയ വഴി തേടുമെന്ന് മേയ് ഉറപ്പുനൽകി. ഈ വിഷയം യൂറോപ്യൻ യൂണിയനുമായി പുനർ ചർച്ചയ്ക്കു വിധേയമാക്കിയിരുന്നെങ്കിലും അനുകൂല തീരുമാനമൊന്നും ഇതുവരെ വന്നിട്ടുമില്ല.
ഭാവിയിൽ വ്യാപാര ഉടന്പടികളിൽ ഒപ്പുവയ്ക്കുന്പോൾ എംപിമാർക്ക് അവരുടെ നിലപാട് വ്യക്തമാക്കാൻ കൂടുതൽ അവസരം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് പരാജയഭീതിയെത്തുടർന്ന് മേയ് അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു.
സ്വന്തം പാർട്ടി എംപിമാരിൽനിന്നുതന്നെ എതിർപ്പ് ഉയർന്നതോടെ മേയുടെ കരാറിന് പാർലമെന്റിന്റെ അംഗീകാരം നേടാനാവുമോയെന്ന ആശങ്ക ശക്തമാണ്. രാജ്യത്ത് ഈയിടെ നടന്ന ജനകീയ അഭിപ്രായസർവേയിൽ നാലിലൊന്നുപേർ പോലും കരാറിനെ പിന്തുണയ്ക്കുന്നില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ