പാരിസ്: സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഫ്രാൻസിൽ പ്രതിഷേധം തുടരുന്നു. നഗരങ്ങളിൽ പലയിടത്തും പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. സൈൻ നദിക്ക് കുറുകെയുള്ള പാലത്തിൽ പ്രതിഷേധക്കാരെ പോലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു.
പ്രതിഷേധക്കാർ ബാരിക്കേഡുകൾക്ക് തീയിടുകയും പലയിടത്തും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. തുടർന്നു പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നഗരിത്തിന്റെ പലയിടങ്ങളിലും പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി.
ഇന്ധന വില വർധനയ്ക്കെതിരെ തുടങ്ങിയ പ്രക്ഷോഭത്തെ തുടർന്നു തുടർച്ചയായ ഒന്പതാം ശനിയാഴ്ചയാണ് സമരക്കാർ തെരുവിലിറങ്ങിയത്. നവംബർ പതിനേഴിനാണ് മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
പ്രതിഷേധക്കാർ ബാരിക്കേഡുകൾക്ക് തീയിടുകയും പലയിടത്തും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. തുടർന്നു പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നഗരിത്തിന്റെ പലയിടങ്ങളിലും പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി.
ഇന്ധന വില വർധനയ്ക്കെതിരെ തുടങ്ങിയ പ്രക്ഷോഭത്തെ തുടർന്നു തുടർച്ചയായ ഒന്പതാം ശനിയാഴ്ചയാണ് സമരക്കാർ തെരുവിലിറങ്ങിയത്. നവംബർ പതിനേഴിനാണ് മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ