കൊളോണ്‍: ജർമനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസൻ, ആഹൻ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഉണ്ണിയേശുവിന്റെ ജനനത്തിരുനാൾ ആഘോഷിച്ചു.
ഡിസംബർ 25 ചൊവ്വാഴ്ച വൈകുന്നേരം നാലിന് കൊളോണ്‍ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയത്തിൽ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. സിഎംഐ സഭാംഗം ഫാ. ജോമോൻ മുളരിയ്ക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു സന്ദേശം നൽകി. കമ്യൂണിറ്റി ചാപ്ളെയിൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, സലേഷ്യൻ സഭാംഗം ഫാ. ജോസ് വെള്ളൂർ എന്നിവർ സഹകാർമ്മികരായി.
യൂത്ത്കൊയറിന്റെ ഭക്തിനിർഭരമായ ഗാനാലാപനം ദിവ്യബലിയെ സജീവമാക്കി. ജെൻസ്, ജോയൽ കുന്പിളുവേലിൽ, ജോയി കാടൻകാവിൽ എന്നിവർ ദിവ്യബലിയിൽ ശുശ്രൂഷികളായി.
പ്രളയക്കെടുതിയിൽ അമർന്ന കേരളത്തെ സഹായിക്കാൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരിയുടെ നേതൃത്വത്തിൽ സമാഹരിച്ച 72,000ൽ അധികം യൂറോ കൊണ്ട് കുട്ടനാട്ടിൽ അഞ്ചു വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിയുടെ വിവരങ്ങൾ ജർമനിയിലെ കാൾ സ്റ്റിഫ്റ്റൂംഗ് ഫൗണ്ടേഷൻ മുൻ ഡയറക്ടറും സാമൂഹ്യപ്രവർത്തകനും പ്രളയ സഹായ ഫണ്ട് കമ്മറ്റിയംഗവുമായ ഡോ. ജോർജ് അരീക്കൽ വിശദീകരിച്ചു.
തുടർന്ന് പാരീഷ് ഹാളിൽ ചായ സൽക്കാരവും മധുരം പങ്കുവയ്ക്കലും, വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. കൊച്ചുകുരുന്നുകൾ അവതരിപ്പിച്ച നേറ്റിവിറ്റിപ്ലേ, ബോളിവുഡ് നൃത്തം, ഗാനാലാപനം, ഗെസാങ് ഗ്രൂപ്പിന്റെ സംഘഗാനം, സിസ്റ്റേഴ്സിന്റെ സമൂഹഗാനം തുടങ്ങിയ പരിപാടികൾ ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. ജോർജ് അട്ടിപ്പേറ്റി ക്രിസ്മസ് ഫാദറായി കുട്ടികൾ ചോക്കലേറ്റുകൾ നൽകി. തംബോലയിൽ വിജയികളായവർക്ക് ഇഗ്നേഷ്യസ് അച്ചനും ജോസ് അച്ചനും സമ്മാനങ്ങൾ വിതരണം ചെയ്തു.
കമ്യൂണിറ്റിയിലെ യംഗ് ഫാമിലി ഗ്രൂപ്പിനു വേണ്ടി പിന്േറാ ചിറയത്തും, ഹാനോ മൂറും കോർഡിനേറ്റു ചെയ്ത പരിപാടികൾ കമ്യൂണിറ്റി കോർഡിനേഷൻ കമ്മറ്റിയംഗം ആന്‍േറാ സഖറിയ മോഡറേറ്റ് ചെയ്തു. ഇഗ്നേഷ്യസച്ചൻ സ്വാഗതം ആശംസിച്ചു. കോ ഓർഡിനേഷൻ കമ്മറ്റി കണ്‍വീനർ ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തിൽ കോ ഓർഡിനേഷൻ കമ്മറ്റിയംഗങ്ങളായ ഷീബ കല്ലറയ്ക്കൽ, ഡേവിഡ് അരീക്കൽ, സൂസി കോലത്ത്, ആന്റു സഖറിയാ എന്നിവർ പരിപാടികളുടെ ക്രമീകരണങ്ങൾ നടത്തി.
കമ്യൂണിറ്റിയിലെ സെന്റ് മാർട്ടിൻ ബെർഗിഷസ്ലാന്റ് ഷ്വെൽമ്, സെന്റ് ഫ്രാൻസിസ്കൂസ് ബോഹും, സെന്റ് അഗസ്റ്റിൻ ബോണ്‍, സെന്റ് ചാവറ ഹോൾവൈഡെ കൊളോണ്‍, സെന്റ് തോമസ് ലിങ്ക്സ്റൈനിഷ് കൊളോണ്‍, സെന്റ് ജോർജ് ഡ്യൂസ്സൽഡോർഫ്, സെന്റ് സെബാസ്റ്റ്യൻസ് ഡൂയീസ്ബുർഗ്, സെന്റ് ജോസഫ് മൊൻഷൻഗ്ളാഡ്ബാഹ്, സെന്റ് അൽഫോൻസാ എർഫ്റ്റ്ക്രൈസ് എന്നീ ഒൻപത് കുടുംബ കൂട്ടായ്മകളിൽ ആഗമനകാലത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ നടത്തിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഡിസംബർ 25 ചൊവ്വാഴ്ച വൈകുന്നേരം നാലിന് കൊളോണ്‍ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയത്തിൽ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. സിഎംഐ സഭാംഗം ഫാ. ജോമോൻ മുളരിയ്ക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു സന്ദേശം നൽകി. കമ്യൂണിറ്റി ചാപ്ളെയിൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, സലേഷ്യൻ സഭാംഗം ഫാ. ജോസ് വെള്ളൂർ എന്നിവർ സഹകാർമ്മികരായി.
യൂത്ത്കൊയറിന്റെ ഭക്തിനിർഭരമായ ഗാനാലാപനം ദിവ്യബലിയെ സജീവമാക്കി. ജെൻസ്, ജോയൽ കുന്പിളുവേലിൽ, ജോയി കാടൻകാവിൽ എന്നിവർ ദിവ്യബലിയിൽ ശുശ്രൂഷികളായി.
പ്രളയക്കെടുതിയിൽ അമർന്ന കേരളത്തെ സഹായിക്കാൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരിയുടെ നേതൃത്വത്തിൽ സമാഹരിച്ച 72,000ൽ അധികം യൂറോ കൊണ്ട് കുട്ടനാട്ടിൽ അഞ്ചു വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിയുടെ വിവരങ്ങൾ ജർമനിയിലെ കാൾ സ്റ്റിഫ്റ്റൂംഗ് ഫൗണ്ടേഷൻ മുൻ ഡയറക്ടറും സാമൂഹ്യപ്രവർത്തകനും പ്രളയ സഹായ ഫണ്ട് കമ്മറ്റിയംഗവുമായ ഡോ. ജോർജ് അരീക്കൽ വിശദീകരിച്ചു.
തുടർന്ന് പാരീഷ് ഹാളിൽ ചായ സൽക്കാരവും മധുരം പങ്കുവയ്ക്കലും, വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. കൊച്ചുകുരുന്നുകൾ അവതരിപ്പിച്ച നേറ്റിവിറ്റിപ്ലേ, ബോളിവുഡ് നൃത്തം, ഗാനാലാപനം, ഗെസാങ് ഗ്രൂപ്പിന്റെ സംഘഗാനം, സിസ്റ്റേഴ്സിന്റെ സമൂഹഗാനം തുടങ്ങിയ പരിപാടികൾ ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. ജോർജ് അട്ടിപ്പേറ്റി ക്രിസ്മസ് ഫാദറായി കുട്ടികൾ ചോക്കലേറ്റുകൾ നൽകി. തംബോലയിൽ വിജയികളായവർക്ക് ഇഗ്നേഷ്യസ് അച്ചനും ജോസ് അച്ചനും സമ്മാനങ്ങൾ വിതരണം ചെയ്തു.
കമ്യൂണിറ്റിയിലെ യംഗ് ഫാമിലി ഗ്രൂപ്പിനു വേണ്ടി പിന്േറാ ചിറയത്തും, ഹാനോ മൂറും കോർഡിനേറ്റു ചെയ്ത പരിപാടികൾ കമ്യൂണിറ്റി കോർഡിനേഷൻ കമ്മറ്റിയംഗം ആന്‍േറാ സഖറിയ മോഡറേറ്റ് ചെയ്തു. ഇഗ്നേഷ്യസച്ചൻ സ്വാഗതം ആശംസിച്ചു. കോ ഓർഡിനേഷൻ കമ്മറ്റി കണ്‍വീനർ ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തിൽ കോ ഓർഡിനേഷൻ കമ്മറ്റിയംഗങ്ങളായ ഷീബ കല്ലറയ്ക്കൽ, ഡേവിഡ് അരീക്കൽ, സൂസി കോലത്ത്, ആന്റു സഖറിയാ എന്നിവർ പരിപാടികളുടെ ക്രമീകരണങ്ങൾ നടത്തി.
കമ്യൂണിറ്റിയിലെ സെന്റ് മാർട്ടിൻ ബെർഗിഷസ്ലാന്റ് ഷ്വെൽമ്, സെന്റ് ഫ്രാൻസിസ്കൂസ് ബോഹും, സെന്റ് അഗസ്റ്റിൻ ബോണ്‍, സെന്റ് ചാവറ ഹോൾവൈഡെ കൊളോണ്‍, സെന്റ് തോമസ് ലിങ്ക്സ്റൈനിഷ് കൊളോണ്‍, സെന്റ് ജോർജ് ഡ്യൂസ്സൽഡോർഫ്, സെന്റ് സെബാസ്റ്റ്യൻസ് ഡൂയീസ്ബുർഗ്, സെന്റ് ജോസഫ് മൊൻഷൻഗ്ളാഡ്ബാഹ്, സെന്റ് അൽഫോൻസാ എർഫ്റ്റ്ക്രൈസ് എന്നീ ഒൻപത് കുടുംബ കൂട്ടായ്മകളിൽ ആഗമനകാലത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ നടത്തിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ