ബംഗളൂരു: പരി. യാക്കോബായ സുറിയാനി സഭയിലെ പൂർവപിതാക്ക·ാർ വിയർപ്പൊഴുക്കി നിർമിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികൾ കൈയേറി, മൗലിക അവകാശമായ ആരാധനസ്വാതന്ത്ര്യം നിഷേധിക്കുകയും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവസംസ്കാരം നടത്തുവാനോ കബറിടങ്ങളിൽ പോയി പ്രാർഥിക്കുവാൻ പോലും സാധിക്കാത്ത വേദനാജനകമായ അവസ്ഥക്കെതിരേ ബംഗളൂരു യാക്കോബായ സുറിയാനി വിശ്വാസികൾ പ്രതിഷേധിച്ചു.
ഡിസംബർ 16 ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ബംഗളൂരു ഭദ്രാസന മെത്രാപ്പോലീത്ത പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. ജോണ് ഐപ്പ് മങ്ങാട്ട്, കമാൻഡർ റോബിൻ മാത്യു, ജ്യോതിസ് മാത്യു എന്നിവർ സഭ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചു വിശദീകരിച്ചു.
ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരി. ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയോടും പ്രാദേശിക തലവൻ പരി. ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്ക ബാവയോടും ഭദ്രാസന മെത്രാപ്പോലീത്ത അഭി. പത്രോസ് മോർ ഒസ്താത്തിയോസ് തിരുമേനിയോടും സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരോടുമുള്ള ഭക്തിയും വിധേയത്വവും പ്രഖ്യാപിക്കുകയും ജനാധിപത്യ രാജ്യത്ത് അർഹിക്കേണ്ട നീതി യാക്കോബായ സുറിയാനി സഭയ്ക്ക് ലഭിക്കാത്തതിനെതിരേ പ്രതിഷേധവും തങ്ങളുടെ പള്ളികൾ കൈയേറുന്ന മലങ്കര ഓർത്തഡോക്സ് സഭയോടുള്ള നിസഹരണ പ്രമേയവും അവതരിപ്പിച്ചു.
റിപ്പോർട്ട്: ഫാ. ജോണ് ഐപ്പ്
യാക്കോബായ സുറിയാനി സഭ പ്രതിഷേധിച്ചു
08:28 PM Dec 19, 2018 | Deepika.com