ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ പാർട്ടിക്കുള്ളിൽ എംപിമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 83 വോട്ടിന്റെ ഭൂരിപക്ഷത്തിന് സ്വന്തം എംപിമാരുടെ വിശ്വാസം ഉറപ്പിക്കാനായെങ്കിലും തെരേസയ്ക്ക് പൂർണമായി ആശ്വസിക്കാൻ സമയമായിട്ടില്ല. തെരേസയ്ക്ക് അനുകൂലമായി 200 വോട്ട് കിട്ടിയപ്പോൾ 117 പേർ എതിർത്തു.
ബ്രെക്സിറ്റ് വിഷയത്തിൽ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് പാർട്ടിക്കുള്ളിൽ വിശ്വാസം തെളിയിക്കാൻ തെരേസ നിർബന്ധിതയായത്.
പാർട്ടിക്ക് ഭരണം നഷ്ടമാകാതെ പുതിയ ഭരണ മേധാവിയെ കണ്ടെത്താനുള്ള ആഭ്യന്തര തെരഞ്ഞെടുപ്പാണ് അവിശ്വാസ പ്രമേയത്തിലൂടെ പാർട്ടി ഉദ്ദേശിച്ചത്. പ്രമേയം പരാജയപ്പെട്ട സാഹചര്യത്തിൽ ഒരു വർഷത്തേക്ക് പുതിയ ഭരണാധികാരിയെ കണ്‍സർവേറ്റിവ് പാർട്ടി നിയമിക്കില്ല.
അതേസമയം മേയ്ക്കെതിരെ പ്രതിപക്ഷ ലേബർ പാർട്ടി പാർലമെൻറിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ്. ബ്രെക്സിറ്റ് കരാറിനെതിരെ വിമർശനം ശക്തമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കരാർ പാർലമെൻറിൽ അവതരിപ്പിക്കുന്നതും വോട്ടെടുപ്പും പ്രധാനമന്ത്രി ഏകപക്ഷീയമായി പിൻവലിച്ചിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രെക്സിറ്റ് വിഷയത്തിൽ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് പാർട്ടിക്കുള്ളിൽ വിശ്വാസം തെളിയിക്കാൻ തെരേസ നിർബന്ധിതയായത്.
പാർട്ടിക്ക് ഭരണം നഷ്ടമാകാതെ പുതിയ ഭരണ മേധാവിയെ കണ്ടെത്താനുള്ള ആഭ്യന്തര തെരഞ്ഞെടുപ്പാണ് അവിശ്വാസ പ്രമേയത്തിലൂടെ പാർട്ടി ഉദ്ദേശിച്ചത്. പ്രമേയം പരാജയപ്പെട്ട സാഹചര്യത്തിൽ ഒരു വർഷത്തേക്ക് പുതിയ ഭരണാധികാരിയെ കണ്‍സർവേറ്റിവ് പാർട്ടി നിയമിക്കില്ല.
അതേസമയം മേയ്ക്കെതിരെ പ്രതിപക്ഷ ലേബർ പാർട്ടി പാർലമെൻറിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ്. ബ്രെക്സിറ്റ് കരാറിനെതിരെ വിമർശനം ശക്തമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കരാർ പാർലമെൻറിൽ അവതരിപ്പിക്കുന്നതും വോട്ടെടുപ്പും പ്രധാനമന്ത്രി ഏകപക്ഷീയമായി പിൻവലിച്ചിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ