ബർലിൻ: കുടിയേറ്റ ഉടന്പടിക്ക് ഐക്യരാഷ്ട്ര സംഘടന അംഗീകാരം നൽകി. 150ഓളം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിലാണ് കടുത്ത എതിർപ്പിനെ മറികടന്ന് അംഗീകാരം നൽകിയത്.
ജർമനിയും അമേരിക്കയും അടക്കമുള്ള വൻകിട രാജ്യങ്ങളുടെ വിമർശനത്തിനിടയാക്കിയ ഉടന്പടി ചർച്ച ചെയ്യാനുള്ള സമ്മേളനം മൊറോക്കോയിലാണു ചേർന്നത്. കുടിയേറ്റ അഭയാർഥി പ്രശ്നങ്ങൾക്കുള്ള ആഗോള പരിഹാരങ്ങളടങ്ങിയതാണ് ഉടന്പടി.
പലായനത്തിൽ ലോക രാജ്യങ്ങളുടെ സഹകരണത്തോടെയുള്ള അന്താരാഷ്ട്ര ചട്ടക്കൂടാണിത്. ഇത് രാജ്യങ്ങളുടെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കും. തെറ്റായ പ്രചാരണങ്ങളിൽ വഞ്ചിതരാവരുതെന്നും ജർമൻ ചാൻസലർ അംഗലാ മെർകൽ അടക്കമുള്ള പ്രമുഖർക്കു മുന്നിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ഓസ്ട്രേലിയ, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഹംഗറി, പോളണ്ട്, സ്ലോവാക്യ എന്നീ രാജ്യങ്ങളും ഉടന്പടിയെ എതിർത്തു. ജർമനിയിൽ എതിർപ്പ് നിലനിന്നിരുന്നെങ്കിലും ഒടുവിൽ സർക്കാർ ഉടന്പടിയെ പിന്തുണയ്ക്കുകയാണു ചെയ്തത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയും അമേരിക്കയും അടക്കമുള്ള വൻകിട രാജ്യങ്ങളുടെ വിമർശനത്തിനിടയാക്കിയ ഉടന്പടി ചർച്ച ചെയ്യാനുള്ള സമ്മേളനം മൊറോക്കോയിലാണു ചേർന്നത്. കുടിയേറ്റ അഭയാർഥി പ്രശ്നങ്ങൾക്കുള്ള ആഗോള പരിഹാരങ്ങളടങ്ങിയതാണ് ഉടന്പടി.
പലായനത്തിൽ ലോക രാജ്യങ്ങളുടെ സഹകരണത്തോടെയുള്ള അന്താരാഷ്ട്ര ചട്ടക്കൂടാണിത്. ഇത് രാജ്യങ്ങളുടെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കും. തെറ്റായ പ്രചാരണങ്ങളിൽ വഞ്ചിതരാവരുതെന്നും ജർമൻ ചാൻസലർ അംഗലാ മെർകൽ അടക്കമുള്ള പ്രമുഖർക്കു മുന്നിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ഓസ്ട്രേലിയ, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഹംഗറി, പോളണ്ട്, സ്ലോവാക്യ എന്നീ രാജ്യങ്ങളും ഉടന്പടിയെ എതിർത്തു. ജർമനിയിൽ എതിർപ്പ് നിലനിന്നിരുന്നെങ്കിലും ഒടുവിൽ സർക്കാർ ഉടന്പടിയെ പിന്തുണയ്ക്കുകയാണു ചെയ്തത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ