ലണ്ടൻ: ബ്രെക്സിറ്റ് പിൻമാറ്റ കരാർ സംബന്ധിച്ച് യൂറോപ്യൻ യൂണിയനുമായി ബ്രിട്ടീഷ് സർക്കാർ വീണ്ടും ചർച്ച നടത്തണമെന്ന് പാർട്ടി ഭേദമില്ലാതെ എംപിമാർ ആവശ്യപ്പെടുന്നു. എന്നാൽ, നിലവിൽ യൂറോപ്യൻ യൂണിയൻ അംഗീകരിച്ചിട്ടുള്ള കരാറുമായി മുന്നോട്ടു പോകുമെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയും ചെയ്യുന്നു.
ചൊവ്വാഴ്ചയാണ് ഈ കരാർ ബ്രിട്ടീഷ് പാർലമെന്റിൽ വോട്ടിനിടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിന് അംഗീകാരം ലഭിക്കാൻ സാധ്യത കുറവാണ്. അങ്ങനെ വന്നാൽ ഭാവി പരിപാടി എന്തായിരിക്കണമെന്ന കാര്യത്തിൽ ഇപ്പോഴും ആർക്കും വ്യക്തതയുമില്ല.
കരാർ പാർലമെന്റ് അംഗീകരിച്ചാൽ പൊതുതെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുമെന്നാണ് പ്രധാനമന്ത്രി തെരേസ മേയ് സ്വന്തം പാർട്ടിയിലെ വിമത എംപിമാർക്കു നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കരാറില്ലാതെ ബ്രെക്സിറ്റ് പൂർത്തിയാക്കാൻ രാജ്യം നിർബന്ധിതമാകുമെന്നും അവർ പറയുന്നു.
എന്നാൽ, ബ്രസൽസിൽ പോയി വീണ്ടും ചർച്ച നടത്തണമെന്നാണ് ബോറിസ് ജോണ്സനെപ്പോലുള്ള വിമതർ ആവശ്യപ്പെടുന്നത്. അതേസമയം, ഇതല്ലാതെ മറ്റൊരു കരാർ ബ്രിട്ടനു നൽകാനില്ലെന്ന നിലപാടിൽ യൂറോപ്യൻ യൂണിയൻ നേതാക്കളും ഉറച്ചു നിൽക്കുന്നു.
ഇതിനിടെ ബ്രെക്സിറ്റിൽ നിന്നും ബ്രിട്ടന് ഏകപക്ഷീയമായി പി·ാറാൻ കഴിയുമെന്ന യൂറോപ്യൻ യൂണിയൻ കോടതിയുടെ പരാമർശം തെരേസാ വിമതർക്ക് ശക്തി ശേഖരിയ്ക്കാനുള്ള പിടിവള്ളിയായി. ബ്രെക്സിറ്റ് പിൻമാറ്റ നടപടികൾക്ക് ഇയു അംഗങ്ങളുടെ അനുമതി വേണ്ടെന്നാണ് ഇയു കോടതി വ്യക്തമാക്കിയിരിയ്ക്കുന്നത്.ബ്രിട്ടീഷ് ഭരണഘടന ആർട്ടിക്കിൾ 50 പ്രകാരം നടക്കുന്ന ബ്രെക്സിറ്റ് 2017 മാർച്ച് 29 ന് ആരംഭിച്ചിരുന്നു. 2019 മാർച്ച് 19 നാണ് ബ്രെക്സിറ്റ് പൂർത്തിയാവുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ചൊവ്വാഴ്ചയാണ് ഈ കരാർ ബ്രിട്ടീഷ് പാർലമെന്റിൽ വോട്ടിനിടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിന് അംഗീകാരം ലഭിക്കാൻ സാധ്യത കുറവാണ്. അങ്ങനെ വന്നാൽ ഭാവി പരിപാടി എന്തായിരിക്കണമെന്ന കാര്യത്തിൽ ഇപ്പോഴും ആർക്കും വ്യക്തതയുമില്ല.
കരാർ പാർലമെന്റ് അംഗീകരിച്ചാൽ പൊതുതെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുമെന്നാണ് പ്രധാനമന്ത്രി തെരേസ മേയ് സ്വന്തം പാർട്ടിയിലെ വിമത എംപിമാർക്കു നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കരാറില്ലാതെ ബ്രെക്സിറ്റ് പൂർത്തിയാക്കാൻ രാജ്യം നിർബന്ധിതമാകുമെന്നും അവർ പറയുന്നു.
എന്നാൽ, ബ്രസൽസിൽ പോയി വീണ്ടും ചർച്ച നടത്തണമെന്നാണ് ബോറിസ് ജോണ്സനെപ്പോലുള്ള വിമതർ ആവശ്യപ്പെടുന്നത്. അതേസമയം, ഇതല്ലാതെ മറ്റൊരു കരാർ ബ്രിട്ടനു നൽകാനില്ലെന്ന നിലപാടിൽ യൂറോപ്യൻ യൂണിയൻ നേതാക്കളും ഉറച്ചു നിൽക്കുന്നു.
ഇതിനിടെ ബ്രെക്സിറ്റിൽ നിന്നും ബ്രിട്ടന് ഏകപക്ഷീയമായി പി·ാറാൻ കഴിയുമെന്ന യൂറോപ്യൻ യൂണിയൻ കോടതിയുടെ പരാമർശം തെരേസാ വിമതർക്ക് ശക്തി ശേഖരിയ്ക്കാനുള്ള പിടിവള്ളിയായി. ബ്രെക്സിറ്റ് പിൻമാറ്റ നടപടികൾക്ക് ഇയു അംഗങ്ങളുടെ അനുമതി വേണ്ടെന്നാണ് ഇയു കോടതി വ്യക്തമാക്കിയിരിയ്ക്കുന്നത്.ബ്രിട്ടീഷ് ഭരണഘടന ആർട്ടിക്കിൾ 50 പ്രകാരം നടക്കുന്ന ബ്രെക്സിറ്റ് 2017 മാർച്ച് 29 ന് ആരംഭിച്ചിരുന്നു. 2019 മാർച്ച് 19 നാണ് ബ്രെക്സിറ്റ് പൂർത്തിയാവുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ