ലണ്ടൻ: ബ്രിട്ടനിൽ ഇന്ത്യൻ വംശജനായ പിതാവിനും മകനും നേരെ ആക്രമണം. സജീദ് ചൗധരി എന്ന് നാൽപ്പത്തിരണ്ടുകാരനാണ് ഗുണ്ടാ സംഘത്തിന്‍റെ ആക്രമണത്തിൽ ഇരുചെവികളും അറ്റുപോയത്. ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റ സജീദിന്‍റെ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതായും റിപ്പോർട്ടുണ്ട്.
സജീദും ഇയാളുടെ ഇരുപത്തിനാലുകാരനായ മകൻ അഹ്സാനും ചൊവ്വാഴ്ച രാത്രി ലങ്കാഷെയറിലെ ബ്ലാക്ബേണിലെ വീട്ടിലേയ്ക്ക് വരുന്പോഴാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.ആക്രമണത്തിൽ മകനും സാരമായി പരിക്കേറ്റു. 14 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് സജീദിന്‍റെ അറ്റുപോയ ചെവികൾ തുന്നിപിടിപ്പിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. സജീദ് ഇപ്പോൾ വെന്‍റിലേറ്ററിലാണ്.
സംഭവത്തിൽ പതിമൂന്നുകാരൻ ഉൾപ്പടെ ബ്ലാക്ബേണ്‍ സ്വദേശികളായ സദാഖത്ത് അലി (36), റഫാഖത്ത് അലി (38), ഫസൽ ഇൽഹായ് (62) എന്നിവരെ അറസ്റ്റുചെയ്തിട്ടുണ്ട്.ഇവരെ ഡിസംബർ 17 ന് കോടതിയിൽ ഹാജരാക്കും. അടുത്ത കാലത്തായി ഇന്ത്യാക്കാർക്കു നേരെ തെരുവിൽ ആക്രമണങ്ങൾ വർധിച്ചുവരുന്നുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സജീദും ഇയാളുടെ ഇരുപത്തിനാലുകാരനായ മകൻ അഹ്സാനും ചൊവ്വാഴ്ച രാത്രി ലങ്കാഷെയറിലെ ബ്ലാക്ബേണിലെ വീട്ടിലേയ്ക്ക് വരുന്പോഴാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.ആക്രമണത്തിൽ മകനും സാരമായി പരിക്കേറ്റു. 14 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് സജീദിന്‍റെ അറ്റുപോയ ചെവികൾ തുന്നിപിടിപ്പിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. സജീദ് ഇപ്പോൾ വെന്‍റിലേറ്ററിലാണ്.
സംഭവത്തിൽ പതിമൂന്നുകാരൻ ഉൾപ്പടെ ബ്ലാക്ബേണ്‍ സ്വദേശികളായ സദാഖത്ത് അലി (36), റഫാഖത്ത് അലി (38), ഫസൽ ഇൽഹായ് (62) എന്നിവരെ അറസ്റ്റുചെയ്തിട്ടുണ്ട്.ഇവരെ ഡിസംബർ 17 ന് കോടതിയിൽ ഹാജരാക്കും. അടുത്ത കാലത്തായി ഇന്ത്യാക്കാർക്കു നേരെ തെരുവിൽ ആക്രമണങ്ങൾ വർധിച്ചുവരുന്നുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ