ബർലിൻ: രാഷ്ട്രീയ രംഗത്ത് സ്ത്രീകൾ ന്യൂനപക്ഷമാണെന്ന വസ്തുതയ്ക്ക് ന്യായീകരണമില്ലെന്ന് ജർമൻ ചാൻസലർ അംഗല മെർക്കൽ. ജർമനിയിലെ ഏറ്റവും ശക്തയായ വനിതയെന്നു താൻ വിശേഷിപ്പിക്കപ്പെടുന്നതു പോലും ഇങ്ങനെയൊരു വലിയ പ്രശ്നത്തിൽ നിന്നു ശ്രദ്ധ തിരിക്കാൻ ഇടയാക്കരുതെന്നും അവർ പറഞ്ഞു.
കഴിഞ്ഞ പത്തു വർഷത്തിനിടെ ലിംഗ സമത്വത്തിൽ ഏറെ ദൂരം മുന്നോട്ടു പോയി. മന്ത്രിയോ ചാൻസലറോ ആകണമെന്ന് ഒരു സ്ത്രീ പറഞ്ഞാൽ അവരെ ഇപ്പോൾ ആരും പരിഹസിക്കുന്നില്ല. മുൻപ് ഇതായിരുന്നില്ല സ്ഥിതി. എന്നാൽ, ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും മെർക്കൽ ഓർമിപ്പിച്ചു. ജർമനിയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചതിന്റെ നൂറാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അവർ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കഴിഞ്ഞ പത്തു വർഷത്തിനിടെ ലിംഗ സമത്വത്തിൽ ഏറെ ദൂരം മുന്നോട്ടു പോയി. മന്ത്രിയോ ചാൻസലറോ ആകണമെന്ന് ഒരു സ്ത്രീ പറഞ്ഞാൽ അവരെ ഇപ്പോൾ ആരും പരിഹസിക്കുന്നില്ല. മുൻപ് ഇതായിരുന്നില്ല സ്ഥിതി. എന്നാൽ, ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും മെർക്കൽ ഓർമിപ്പിച്ചു. ജർമനിയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചതിന്റെ നൂറാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അവർ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ