ബ്രസൽസ്: ബ്രെക്സിറ്റ് സംബന്ധിച്ച പിൻമാറ്റ കരാറിന്റെ കരടിന് ബ്രിട്ടനും യൂറോപ്യൻ യൂണിയനും അംഗീകാരം നൽകിയത് ചർച്ചകളിലെ പുരോഗതിയിലേക്കുള്ള ചവിട്ടു പടിയാണെന്ന് മിഷൽ ബാർനിയർ. യൂറോപ്യൻ യൂണിയന്റെ ഭാഗത്തുനിന്നു ചർച്ചകൾക്കു നേതൃത്വം നൽകുന്നത് ബാർനിയറാണ്.
585 പേജ് വരുന്ന പിൻമാറ്റ കരാറിന്റെ കരടിനാണ് ബുധനാഴ്ച അംഗീകാരം ലഭിച്ചത്. അയർലൻഡുമായുള്ള അതിർത്തി പ്രശ്നത്തിനും കരാറിൽ പരിഹാരം നിർദേശിച്ചിട്ടുണ്ടെന്ന് ബാർനിയർ പറയുന്നു.
കരട് കരാർ ബ്രിട്ടീഷ് മന്ത്രിസഭയിലും അംഗീകാരം നേടിയ സാഹചര്യത്തിൽ ഇനി ഇതിന് പാർലമെന്റിന്റെ അംഗീകാരം കൂടി നേടിയെടുക്കുക എന്നതാണ് പ്രധാനമന്ത്രി തെരേസ മേയ്ക്കു മുന്നിലുള്ള അടുത്ത വെല്ലുവിളി. കരാറിലെ പല വ്യവസ്ഥകളോടും സ്വന്തം മന്ത്രിസഭയിലെ പത്തോളം മന്ത്രിമാരുടെ എതിർപ്പിനെ മറികടന്ന് സമവായത്ത് എത്താൻ കഴിഞ്ഞത് പ്രധാനമന്ത്രിയുടെ വിജയം തന്നെയാണ്. സുദീർഘവും വിശദവുമായ അഞ്ചു മണിക്കൂർ നീണ്ട ചർച്ചയ്ക്കു ശേഷമാണ് കരാറിന് തന്റെ മന്ത്രിസഭ അംഗീകാരം നൽകിയതെന്നു തെരേസ മേയ് വ്യക്തമാക്കി. ബ്രെക്സിറ്റ് നടപടി ക്രമങ്ങളിൽ ഇതു നിർണായക പടിയാണെന്നും അവർ പറഞ്ഞു.
ഡിസംബറോടെ ഇക്കാര്യത്തിൽ വോട്ടെടുപ്പു ഉണ്ടാകുമെന്നാണ് കരുതുന്നത്. ഭരണപക്ഷത്ത് 80 ഓളം എംപിമാർ ബ്രെക്സിറ്റിനെ എതിർക്കുന്ന പശ്ചാത്തലത്തിൽ ലേബർ പാർട്ടിയിലെ ബ്രെക്സിറ്റ് അനുകൂലികളെക്കൂടി വിശ്വാസത്തിലെടുത്തുവേണം പാർലമെന്റിൽ അംഗീകാരം നേടാൻ. 318 പേരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ സർക്കാരിന് ഉടന്പടി പാസാക്കാൻ സാധിയ്ക്കുകയുള്ളു. നിലവിൽ പ്രധാനമന്ത്രിയുടെ നിലപാടുകൾക്കു സ്വന്തം പാർട്ടിയിൽ നിന്ന് 230 പേരുടെ പിന്തുണ മാത്രമാണുള്ളത്.
ബ്രെക്സിറ്റ് പൂർത്തിയായാലും, യൂറോപ്യൻ യൂണിയനു മുൻപുള്ള കാലഘട്ടത്തിലേതു പോലെ വടക്കൻ അയർലൻഡ് അതിർത്തിയിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കില്ലെന്നാണ് ധാരണ.
ബ്രിട്ടനിൽ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന യൂറോപ്യൻ യൂണിയൻ പൗരൻമാർക്കും, തിരിച്ചും, ബ്രെക്സിറ്റിനു ശേഷവും നിയന്ത്രണങ്ങളുണ്ടാകില്ല. യൂറോപ്യൻ യൂണിയന് ബ്രിട്ടൻ നൽകാനുള്ള കുടിശിക അടക്കം 39 ബില്യൻ പൗണ്ട് നൽകാമെന്നും കരാറിൽ പറയുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
585 പേജ് വരുന്ന പിൻമാറ്റ കരാറിന്റെ കരടിനാണ് ബുധനാഴ്ച അംഗീകാരം ലഭിച്ചത്. അയർലൻഡുമായുള്ള അതിർത്തി പ്രശ്നത്തിനും കരാറിൽ പരിഹാരം നിർദേശിച്ചിട്ടുണ്ടെന്ന് ബാർനിയർ പറയുന്നു.
കരട് കരാർ ബ്രിട്ടീഷ് മന്ത്രിസഭയിലും അംഗീകാരം നേടിയ സാഹചര്യത്തിൽ ഇനി ഇതിന് പാർലമെന്റിന്റെ അംഗീകാരം കൂടി നേടിയെടുക്കുക എന്നതാണ് പ്രധാനമന്ത്രി തെരേസ മേയ്ക്കു മുന്നിലുള്ള അടുത്ത വെല്ലുവിളി. കരാറിലെ പല വ്യവസ്ഥകളോടും സ്വന്തം മന്ത്രിസഭയിലെ പത്തോളം മന്ത്രിമാരുടെ എതിർപ്പിനെ മറികടന്ന് സമവായത്ത് എത്താൻ കഴിഞ്ഞത് പ്രധാനമന്ത്രിയുടെ വിജയം തന്നെയാണ്. സുദീർഘവും വിശദവുമായ അഞ്ചു മണിക്കൂർ നീണ്ട ചർച്ചയ്ക്കു ശേഷമാണ് കരാറിന് തന്റെ മന്ത്രിസഭ അംഗീകാരം നൽകിയതെന്നു തെരേസ മേയ് വ്യക്തമാക്കി. ബ്രെക്സിറ്റ് നടപടി ക്രമങ്ങളിൽ ഇതു നിർണായക പടിയാണെന്നും അവർ പറഞ്ഞു.
ഡിസംബറോടെ ഇക്കാര്യത്തിൽ വോട്ടെടുപ്പു ഉണ്ടാകുമെന്നാണ് കരുതുന്നത്. ഭരണപക്ഷത്ത് 80 ഓളം എംപിമാർ ബ്രെക്സിറ്റിനെ എതിർക്കുന്ന പശ്ചാത്തലത്തിൽ ലേബർ പാർട്ടിയിലെ ബ്രെക്സിറ്റ് അനുകൂലികളെക്കൂടി വിശ്വാസത്തിലെടുത്തുവേണം പാർലമെന്റിൽ അംഗീകാരം നേടാൻ. 318 പേരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ സർക്കാരിന് ഉടന്പടി പാസാക്കാൻ സാധിയ്ക്കുകയുള്ളു. നിലവിൽ പ്രധാനമന്ത്രിയുടെ നിലപാടുകൾക്കു സ്വന്തം പാർട്ടിയിൽ നിന്ന് 230 പേരുടെ പിന്തുണ മാത്രമാണുള്ളത്.
ബ്രെക്സിറ്റ് പൂർത്തിയായാലും, യൂറോപ്യൻ യൂണിയനു മുൻപുള്ള കാലഘട്ടത്തിലേതു പോലെ വടക്കൻ അയർലൻഡ് അതിർത്തിയിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കില്ലെന്നാണ് ധാരണ.
ബ്രിട്ടനിൽ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന യൂറോപ്യൻ യൂണിയൻ പൗരൻമാർക്കും, തിരിച്ചും, ബ്രെക്സിറ്റിനു ശേഷവും നിയന്ത്രണങ്ങളുണ്ടാകില്ല. യൂറോപ്യൻ യൂണിയന് ബ്രിട്ടൻ നൽകാനുള്ള കുടിശിക അടക്കം 39 ബില്യൻ പൗണ്ട് നൽകാമെന്നും കരാറിൽ പറയുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ