ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഏറ്റവും പുതിയ സ്റ്റാറ്റിക്സ് അനുസരിച്ച് കടബാധ്യതരുടെ എണ്ണം ഏഴ് മില്യണായി വർധിച്ചു. ജർമനിയിലെ തൊഴിലില്ലായ്മക്ക് കുറവ് വന്നെങ്കിലും സാധാരണക്കാരുടെ കടം വർധിക്കുകയാണ്.
വീടുകളുടെ വാടക, ഹീറ്റിംഗ്, കറന്റ്, വെള്ളം, അത്യാവശ്യ ഇൻഷുറൻസുകൾ, ഭക്ഷണം എന്നിവ കഴിഞ്ഞാൽ ബാക്കി പണം തികയാതെ കടം വാങ്ങി ജീവിതം നയിക്കുന്നു. സർക്കാരിന്റെ ഹാർട്ട് 4 സഹായം കിട്ടാനുള്ള വരുമാന പരിധി പ്രതിമാസം 500 യൂറോ ആക്കിയതും വളരെയേറെ ആളുകളെ കഷ്ടത്തിലാക്കി. ഇതിനിടയിൽ ജർമനിയിൽ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്ന അഭയാർഥികളെ സംരക്ഷിക്കാനുള്ള ചിലവ് ജർമൻ ജനതയെ സഹായിക്കാൻ സർക്കാരിനെ അപ്രാത്യമാക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ കടബാധിതരുടെ എണ്ണവും ഞെട്ടിപ്പിക്കുന്നതാണെന്ന് യൂറോപ്യൻ കൗണ്‍സിൽ വെളിപ്പെടുത്തി.
റിപ്പോർട്ട്: ജോർജ് ജോണ്‍
വീടുകളുടെ വാടക, ഹീറ്റിംഗ്, കറന്റ്, വെള്ളം, അത്യാവശ്യ ഇൻഷുറൻസുകൾ, ഭക്ഷണം എന്നിവ കഴിഞ്ഞാൽ ബാക്കി പണം തികയാതെ കടം വാങ്ങി ജീവിതം നയിക്കുന്നു. സർക്കാരിന്റെ ഹാർട്ട് 4 സഹായം കിട്ടാനുള്ള വരുമാന പരിധി പ്രതിമാസം 500 യൂറോ ആക്കിയതും വളരെയേറെ ആളുകളെ കഷ്ടത്തിലാക്കി. ഇതിനിടയിൽ ജർമനിയിൽ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്ന അഭയാർഥികളെ സംരക്ഷിക്കാനുള്ള ചിലവ് ജർമൻ ജനതയെ സഹായിക്കാൻ സർക്കാരിനെ അപ്രാത്യമാക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ കടബാധിതരുടെ എണ്ണവും ഞെട്ടിപ്പിക്കുന്നതാണെന്ന് യൂറോപ്യൻ കൗണ്‍സിൽ വെളിപ്പെടുത്തി.
റിപ്പോർട്ട്: ജോർജ് ജോണ്‍