ബർലിൻ: ഒന്നാം ലോകയുദ്ധം അവസാനിച്ച ദിവസം വർഷാവർഷം ഓർക്കുക മാത്രം ചെയ്താൽ പോരെന്നും, സമാധാനപൂർണമായൊരു ലോകത്തിനായി ഉണർന്നു പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും ജർമൻ ചാൻസലർ അംഗല മെർക്കൽ. പാരീസിൽ സംഘടിപ്പിച്ച യുദ്ധ വാർഷികച്ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
പാരീസ് പീസ് ഫോറം എന്ന പേരിലാണ് ലോക യുദ്ധം അവസാനിച്ചതിന്റെ നൂറാം വാർഷികം ആഘോഷിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ആശയമാണ് ഇങ്ങനെയൊരു ഫോറം. അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും എലിസബത്ത് രാജ്ഞിയും ഈ ചടങ്ങിൽ പങ്കെടുത്തില്ല.
തീവ്ര ദേശീയതയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ചാണ് മാക്രോണ്‍ ഈ വേദിയിൽ പ്രധാനമായും സംസാരിച്ചത്. ലോകയുദ്ധാവസാന ശതാബ്ദി: ലോക നേതാക്കൾ പാരീസിൽ ഒത്തുകൂടി
ഒന്നാം ലോക യുദ്ധത്തിന്റെ അവസാനം കുറിച്ച ആർമിസ്റ്റൈസ് ഡേ ചടങ്ങിന് ലോക നേതാക്കൾ ഫ്രഞ്ച് തലസ്ഥാനത്ത് ഒത്തുകൂടി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും അടക്കമുള്ളവർ പങ്കെടുത്തു.
നഗരമാകെ പള്ളിമണികൾ മുഴങ്ങുന്പോൾ കനത്ത മഴയിൽ കറുത്ത കുടകൾ ചൂടി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും സംഘവും സ്മാരകത്തിലേക്കു നടന്നു.
1914 മുതൽ 1918 വരെ നീണ്ട ഒന്നാം ലോക യുദ്ധത്തിൽ 9.7 മില്യൻ സൈനികരും പത്തു മില്യൻ സിവിലിയൻമാരുമാണ് കൊല്ലപ്പെട്ടത്. സമാധാനത്തിനായുള്ള പോരാട്ടത്തിൽ എല്ലാവരും ഒരുമിച്ചു അണിനിരക്കുകയാണ് ഇനി ആവശ്യമെന്ന് മാക്രോണ്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്തു.
ഓർസേ യുദ്ധ മ്യൂസിയത്തിൽ ലോക നേതാക്കൾ ഒരുമിച്ചു സന്ദർശനം നടത്തി. അംഗല ജർമൻ ചാൻസലർ അംഗല മെർക്കൽ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടങ്ങിയവരും ഇവർക്കൊപ്പമുണ്ടായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
പാരീസ് പീസ് ഫോറം എന്ന പേരിലാണ് ലോക യുദ്ധം അവസാനിച്ചതിന്റെ നൂറാം വാർഷികം ആഘോഷിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ആശയമാണ് ഇങ്ങനെയൊരു ഫോറം. അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും എലിസബത്ത് രാജ്ഞിയും ഈ ചടങ്ങിൽ പങ്കെടുത്തില്ല.
തീവ്ര ദേശീയതയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ചാണ് മാക്രോണ്‍ ഈ വേദിയിൽ പ്രധാനമായും സംസാരിച്ചത്. ലോകയുദ്ധാവസാന ശതാബ്ദി: ലോക നേതാക്കൾ പാരീസിൽ ഒത്തുകൂടി
ഒന്നാം ലോക യുദ്ധത്തിന്റെ അവസാനം കുറിച്ച ആർമിസ്റ്റൈസ് ഡേ ചടങ്ങിന് ലോക നേതാക്കൾ ഫ്രഞ്ച് തലസ്ഥാനത്ത് ഒത്തുകൂടി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും അടക്കമുള്ളവർ പങ്കെടുത്തു.
നഗരമാകെ പള്ളിമണികൾ മുഴങ്ങുന്പോൾ കനത്ത മഴയിൽ കറുത്ത കുടകൾ ചൂടി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും സംഘവും സ്മാരകത്തിലേക്കു നടന്നു.
1914 മുതൽ 1918 വരെ നീണ്ട ഒന്നാം ലോക യുദ്ധത്തിൽ 9.7 മില്യൻ സൈനികരും പത്തു മില്യൻ സിവിലിയൻമാരുമാണ് കൊല്ലപ്പെട്ടത്. സമാധാനത്തിനായുള്ള പോരാട്ടത്തിൽ എല്ലാവരും ഒരുമിച്ചു അണിനിരക്കുകയാണ് ഇനി ആവശ്യമെന്ന് മാക്രോണ്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്തു.
ഓർസേ യുദ്ധ മ്യൂസിയത്തിൽ ലോക നേതാക്കൾ ഒരുമിച്ചു സന്ദർശനം നടത്തി. അംഗല ജർമൻ ചാൻസലർ അംഗല മെർക്കൽ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടങ്ങിയവരും ഇവർക്കൊപ്പമുണ്ടായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ