ലണ്ടൻ: യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ളവർക്ക് ഏർപ്പെടുത്തുന്ന ഹെൽത്ത് സർചാർജ് ബ്രിട്ടൻ വർധിപ്പിക്കും. ഡിസംബറിൽ വർധിപ്പിച്ച നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരുടെ വിസാ ഫീസും വർധിക്കും.
വാർഷിക ഐഎച്ച്എസ് 200 യൂറോയിൽ(17,059 രൂപയിൽ) നിന്ന് 400 യൂറോ(34,118 രൂപ) ആയാണ് വർധിപ്പിക്കുക. വിദ്യാർഥികൾക്കുള്ള സർച്ചാർജ് 150 യൂറോയിൽ (12,700 രൂപ) നിന്ന് 300 യൂറോ (25,500 രൂപ) ആയും വർധിക്കും.
ഐഎച്ച്എസ് വർധിപ്പിക്കാനുള്ള തീരുമാനം കഴിഞ്ഞവർഷം ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈയാഴ്ചയാണ് നിർദേശം പാർലമെന്റിൽ അവതരിപ്പിച്ചത്. ബ്രിട്ടീഷ് സർക്കാരിന്റെ നാഷണൽ ഹെൽത്ത് സർവീസ് പദ്ധതിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഐഎച്ച്എസിൽ വർധനവരുത്തുന്നത്.
ആറുമാസത്തിൽ കൂടുതൽ ബ്രിട്ടനിൽ കഴിയാനാഗ്രഹിക്കുന്ന യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലെ കുടിയേറ്റക്കാർ ആരോഗ്യ സർച്ചാർജ് നൽകണമെന്ന വ്യവസ്ഥ 2015 ലാണ് ബ്രിട്ടൻ പാസാക്കിയത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വാർഷിക ഐഎച്ച്എസ് 200 യൂറോയിൽ(17,059 രൂപയിൽ) നിന്ന് 400 യൂറോ(34,118 രൂപ) ആയാണ് വർധിപ്പിക്കുക. വിദ്യാർഥികൾക്കുള്ള സർച്ചാർജ് 150 യൂറോയിൽ (12,700 രൂപ) നിന്ന് 300 യൂറോ (25,500 രൂപ) ആയും വർധിക്കും.
ഐഎച്ച്എസ് വർധിപ്പിക്കാനുള്ള തീരുമാനം കഴിഞ്ഞവർഷം ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈയാഴ്ചയാണ് നിർദേശം പാർലമെന്റിൽ അവതരിപ്പിച്ചത്. ബ്രിട്ടീഷ് സർക്കാരിന്റെ നാഷണൽ ഹെൽത്ത് സർവീസ് പദ്ധതിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഐഎച്ച്എസിൽ വർധനവരുത്തുന്നത്.
ആറുമാസത്തിൽ കൂടുതൽ ബ്രിട്ടനിൽ കഴിയാനാഗ്രഹിക്കുന്ന യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലെ കുടിയേറ്റക്കാർ ആരോഗ്യ സർച്ചാർജ് നൽകണമെന്ന വ്യവസ്ഥ 2015 ലാണ് ബ്രിട്ടൻ പാസാക്കിയത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ