ലണ്ടൻ: ബ്രിട്ടീഷ് നാവിക പര്യവേക്ഷകൻ ക്യാപ്റ്റൻ കുക്കിന്റെ രണ്ടര നൂറ്റാണ്ടു മുന്പു മുങ്ങിയ കപ്പൽ കണ്ടെത്തുന്നതിനു മുന്പേ അവകാശത്തെച്ചൊല്ലി തർക്കം രൂക്ഷമായി. ഓസ്ട്രേലിയ, ന്യൂസിലൻഡ്, അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് എച്ച്എംഎസ് ബാർക്ക് എൻഡവർ എന്ന കപ്പലിന്റെ അവശിഷ്ടങ്ങൾക്കായി രംഗത്തുള്ളത്.
ഇംഗ്ലണ്ടിലെ പ്ലിമത്തിൽനിന്ന് 1768ൽ പസഫിക് പര്യവേക്ഷണത്തിനു തിരിച്ച ക്യാപ്റ്റൻ ജെയിംസ് കുക്കും സംഘവും അടുത്തവർഷം ഓസ്ട്രേലിയയുടെ കിഴക്കൻതീരത്ത് എത്തി. ഓസ്ട്രേലിയയിൽ എത്തിയ ആദ്യ യൂറോപ്യൻ കപ്പലാണ് എൻഡവർ.
ഓസ്ട്രേലിയയിൽനിന്ന് 17,000 കിലോമീറ്റർ അകലെ യുഎസിലെ ന്യൂപോർട്ട് ഹാർബറിനടുത്ത് കപ്പലിന്റെ അവശിഷ്ടങ്ങൾ ഉണ്ടെന്നാണു ഗവേഷകരുടെ നിഗമനം. ഓസ്ട്രേലിയയ്ക്കും ന്യൂസിലൻഡിനും കപ്പൽ വളരെ പ്രധാനപ്പെട്ടതാണ്. കാരണം, ക്യാപ്റ്റൻ കുക്ക് രണ്ടു രാജ്യങ്ങളും കണ്ടുപിടിച്ചത് ഈ കപ്പലുപയോഗിച്ചാണ്. ബ്രിട്ടനിൽ നിർമിച്ചതായതിനാൽ അവർക്കും വേണം. ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടാൻ അമേരിക്ക നടത്തിയ യുദ്ധത്തിനിടെ മുങ്ങിയ കപ്പലിന്റെ അവകാശം തങ്ങൾക്കാണെന്ന് അമേരിക്കയും പറയുന്നു.
ക്യാപ്റ്റൻ കുക്കിന്റെ പര്യവേക്ഷണങ്ങൾക്കുശേഷം ഈ കപ്പൽ ലോർഡ് സാൻഡ്വിച്ച് 2 എന്ന പേരിൽ ബ്രിട്ടീഷ് നാവികസേനയുടെ ഭാഗമായി. അമേരിക്കയുമായുള്ള യുദ്ധത്തിനിടെ 1768ൽ ബ്രിട്ടീഷുകാർ തന്നെ മുക്കുകയായിരുന്നു.
ഇംഗ്ലണ്ടിലെ പ്ലിമത്തിൽനിന്ന് 1768ൽ പസഫിക് പര്യവേക്ഷണത്തിനു തിരിച്ച ക്യാപ്റ്റൻ ജെയിംസ് കുക്കും സംഘവും അടുത്തവർഷം ഓസ്ട്രേലിയയുടെ കിഴക്കൻതീരത്ത് എത്തി. ഓസ്ട്രേലിയയിൽ എത്തിയ ആദ്യ യൂറോപ്യൻ കപ്പലാണ് എൻഡവർ.
ഓസ്ട്രേലിയയിൽനിന്ന് 17,000 കിലോമീറ്റർ അകലെ യുഎസിലെ ന്യൂപോർട്ട് ഹാർബറിനടുത്ത് കപ്പലിന്റെ അവശിഷ്ടങ്ങൾ ഉണ്ടെന്നാണു ഗവേഷകരുടെ നിഗമനം. ഓസ്ട്രേലിയയ്ക്കും ന്യൂസിലൻഡിനും കപ്പൽ വളരെ പ്രധാനപ്പെട്ടതാണ്. കാരണം, ക്യാപ്റ്റൻ കുക്ക് രണ്ടു രാജ്യങ്ങളും കണ്ടുപിടിച്ചത് ഈ കപ്പലുപയോഗിച്ചാണ്. ബ്രിട്ടനിൽ നിർമിച്ചതായതിനാൽ അവർക്കും വേണം. ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടാൻ അമേരിക്ക നടത്തിയ യുദ്ധത്തിനിടെ മുങ്ങിയ കപ്പലിന്റെ അവകാശം തങ്ങൾക്കാണെന്ന് അമേരിക്കയും പറയുന്നു.
ക്യാപ്റ്റൻ കുക്കിന്റെ പര്യവേക്ഷണങ്ങൾക്കുശേഷം ഈ കപ്പൽ ലോർഡ് സാൻഡ്വിച്ച് 2 എന്ന പേരിൽ ബ്രിട്ടീഷ് നാവികസേനയുടെ ഭാഗമായി. അമേരിക്കയുമായുള്ള യുദ്ധത്തിനിടെ 1768ൽ ബ്രിട്ടീഷുകാർ തന്നെ മുക്കുകയായിരുന്നു.