ബർമിംഹാം: സഹനങ്ങൾ സഭയെ വിശുദ്ധീകരിക്കുകയും മഹത്വത്തിലേക്കു നയിക്കുകയും ചെയ്യുന്നുവെന്നതാണ് തിരുസഭയുടെ ചരിത്രമെന്നു തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി. ബർമിംഹാമിനു സമീപം സ്റ്റോണിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ത്രിദിന വൈദിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഞെരുക്കങ്ങളെ വ്യക്തിപരമായി കാണുന്നതിനേക്കാൾ അതുവഴി കൈവരുന്ന വിശുദ്ധിക്കും മഹത്വത്തിനുമാണ് സഭാമക്കൾ പ്രാധാന്യം കൊടുക്കേണ്ടത്. താത്കാലിക പ്രശ്നപരിഹാരങ്ങളെക്കാൾ കർത്താവ് കുരിശിൽ സ്ഥാപിച്ച സഭയുടെ ആത്യന്തികമായ ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രശ്നപരിഹാരത്തിനാണ് ഈ കാലഘട്ടത്തിൽ സഭാമക്കൾ പരിശ്രമിക്കേണ്ടണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾമാരായ റവ. ഡോ. തോമസ് പാറയടിയിൽ, ഫാ. സജിമോൻ മലയിൽപുത്തൻപുരയിൽ, റവ. ഡോ. മാത്യു ചൂരപ്പൊയ്കയിൽ എന്നിവർ പ്രസംഗിച്ചു.
റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്
ഞെരുക്കങ്ങളെ വ്യക്തിപരമായി കാണുന്നതിനേക്കാൾ അതുവഴി കൈവരുന്ന വിശുദ്ധിക്കും മഹത്വത്തിനുമാണ് സഭാമക്കൾ പ്രാധാന്യം കൊടുക്കേണ്ടത്. താത്കാലിക പ്രശ്നപരിഹാരങ്ങളെക്കാൾ കർത്താവ് കുരിശിൽ സ്ഥാപിച്ച സഭയുടെ ആത്യന്തികമായ ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രശ്നപരിഹാരത്തിനാണ് ഈ കാലഘട്ടത്തിൽ സഭാമക്കൾ പരിശ്രമിക്കേണ്ടണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾമാരായ റവ. ഡോ. തോമസ് പാറയടിയിൽ, ഫാ. സജിമോൻ മലയിൽപുത്തൻപുരയിൽ, റവ. ഡോ. മാത്യു ചൂരപ്പൊയ്കയിൽ എന്നിവർ പ്രസംഗിച്ചു.
റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്