ബംഗളൂരു: കണ്‍സോർഷ്യം ഓഫ് ക്രിസ്ത്യൻ കമ്മ്യൂണിറ്റീസ് കർണാടക പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ബിംഗിപുര കെആർജെ സ്ക്വയറിലുള്ള ക്രിസ്ത്യൻ കണ്‍സോർഷ്യം ഓഫിസ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് അഡ്വ. കെ.ആർ. ജോബി അധ്യക്ഷത വഹിച്ചു. വരുന്ന ആറുമാസത്തിനുള്ളിൽ സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലേക്കും കണ്‍സോർഷ്യത്തിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനും യോഗത്തിൽ തീരുമാനമെടുത്തു.
ന്യൂനപക്ഷ സമുദായമായ ക്രൈസ്തവർക്ക് സർക്കാരിൽ നിന്നും അനുവദിക്കപ്പെട്ടിട്ടുള്ള ആനുകൂല്യങ്ങൾ പരിമിതമാണെന്നു യോഗം വിലയിരുത്തി. അവശതയനുഭവിക്കുന്ന സമുദായത്തിന്റെ പുരോഗതിക്കായി കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും ക്രൈസ്തവർക്ക് ഒരു പൊതുശ്മശാനം കർണാടക സർക്കാരിൽ നിന്നും അനുവദിച്ചു കിട്ടുന്നതിന് വേണ്ടിയും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ കണ്ട് നിവേദനം സമർപ്പിക്കാൻ പ്രസിഡൻറ് അഡ്വ. കെ.ആർ. ജോബിയെയും ഭാരവാഹികളേയും ചുമതലപ്പെടുത്തി.
യോഗത്തോടനുബന്ധിച്ചു നടന്ന തെരഞ്ഞെടുപ്പിൽ 14 അംഗങ്ങളുടെ സംസ്ഥാന ഭരണ സമിതിയെ തെരഞ്ഞെടുത്തു. അഡ്വ. കെ.ആർ. ജോബി (പ്രസിഡൻറ്), ക്രിസ്റ്റഫർ രാജു, ടോം ജോസ് (വൈസ് പ്രസിഡൻറുമാർ), റൂഥർ കുമാർ (ജനറൽ സെക്രട്ടറി), കെ. പോൾ റപ്പായി (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ ഇവരെ കൂടാതെ മറിയാമ്മ സവിത, അലക്സ് ജോസഫ്, മെൽക്വിസ് ജോസഫ്, എൻ.എ. സ്നാതോഷ്, റെനീഷ് വിത്സണ്, ഡോ. രമ്യ ജോബി, ആർ. ശോഭ, ബിലൂ ജോസഫ്, ആൻറണി മേരി എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
ക്രിസ്ത്യൻ കണ്‍സോർഷ്യം ഭാരവാഹികളെ തെരെഞ്ഞെടുത്തു
11:34 PM Sep 03, 2018 | Deepika.com