ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ടംപിന്റെ മൂന്നുദിന ബ്രിട്ടീഷ് സന്ദർശനം വ്യാഴാഴ്ച ആരംഭിക്കും. ബ്രസൽസിലെ നാറ്റോ ഉച്ചകോടിക്കു ശേഷമാണ് ഡൊണൾഡ് ട്രംപ് ബ്രിട്ടനിലെത്തുന്നത്. . പ്രസിഡന്റായ ശേഷമുള്ള ട്രംപിന്റെ ആദ്യത്തെ ബ്രിട്ടീഷ് സന്ദർശനമാണിത്.
ഒൗദ്യോഗിക സന്ദർശനമാണെങ്കിലും വിൻസർ കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞിയുമായും പിന്നീട് പ്രധാനമന്ത്രി തെരേസ മേയുമായും പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. ലണ്ടനു പുറത്ത് ബക്കംഗ്ഷെയറിലുള്ള പ്രധാനമന്ത്രിയുടെ വസതിയായ ചെക്കേഴ്സിലാകും ഇരു നേതാക്കളുടെയും കൂടിക്കാഴ്ച.
ട്രംപിന്റെ സന്ദർശനത്തിനെതിരെ നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. സംയുക്തമായി പ്രതിഷേധിയ്ക്കാനാണ് സംഘടനകളുടെ തീരുമാനം. അതുകൊണ്ടുതന്നെ പ്രതിഷേധക്കാരെ ഭയന്നു ലണ്ടനിൽ ട്രംപിന്റെ പരിപാടികൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഒൗദ്യോഗിക സന്ദർശനമാണെങ്കിലും വിൻസർ കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞിയുമായും പിന്നീട് പ്രധാനമന്ത്രി തെരേസ മേയുമായും പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. ലണ്ടനു പുറത്ത് ബക്കംഗ്ഷെയറിലുള്ള പ്രധാനമന്ത്രിയുടെ വസതിയായ ചെക്കേഴ്സിലാകും ഇരു നേതാക്കളുടെയും കൂടിക്കാഴ്ച.
ട്രംപിന്റെ സന്ദർശനത്തിനെതിരെ നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. സംയുക്തമായി പ്രതിഷേധിയ്ക്കാനാണ് സംഘടനകളുടെ തീരുമാനം. അതുകൊണ്ടുതന്നെ പ്രതിഷേധക്കാരെ ഭയന്നു ലണ്ടനിൽ ട്രംപിന്റെ പരിപാടികൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ