ബർലിൻ: യുഎസ് വ്യാപാര യുദ്ധം രൂക്ഷമാക്കിയ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനെ കൂട്ടുപിടിച്ച് യുഎസിനെ സമ്മർദത്തിലാക്കാനുള്ള തീവ്രശ്രമത്തിൽ ചൈന. ചൈനീസ് വിപണിയിൽ യൂറോപ്യൻ യൂണിയൻ അംഗങ്ങളായ രാജ്യങ്ങൾക്ക് കൂടുതൽ നിക്ഷേപം നടത്താനുള്ള സാഹചര്യം ഒരുക്കാനാണ് ശ്രമം. യൂറോപ്യൻ യൂണിയനിലെ പ്രബല സാന്പത്തിക ശക്തിയായ ജർമനിയുമായി ചൈനയ്ക്ക് അഭേദ്യബന്ധമാണുള്ളത്.
വ്യാപാരയുദ്ധം തുടരുന്നത് ചൈനീസ് കറൻസിയായ യുവാെൻറ മൂല്യം കുറച്ചിരുന്നു. ജൂലൈ 16 മുതൽ 17 വരെ ബെയ്ജിംഗിൽ നടക്കുന്ന സീനോ- യൂറോപ്യൻ ഉച്ചകോടിയാണ് ചൈന പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. യുഎസ്-ചൈന വ്യാപാരയുദ്ധം ഇന്ത്യൻ വിപണിയെയും സാരമായി ബാധിച്ചിരുന്നു.
ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവാണ് കഴിഞ്ഞദിവസങ്ങളിൽ രേഖപ്പെടുത്തിയത്. മെക്സികോ, കാനഡ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലുമിനിയം ഉൽപന്നങ്ങൾക്കും ട്രംപ് അധികചുങ്കം ഏർപ്പെടുത്തിയിരുന്നു. തീരുമാനം പിൻവലിക്കാൻ ട്രംപ് തയാറാകാതിരുന്നത് യൂറോപ്യൻ യൂണിയൻ നേതാക്കളെ ചൊടിപ്പിച്ചു. ജി-7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ട്രംപ് ഒറ്റപ്പെടുന്നതും ലോകം കണ്ടു.
വ്യാപാരയുദ്ധത്തിൽ പ്രധാനമായും ചൈന, ഇറാൻ രാജ്യങ്ങളെയാണ് ട്രംപ് ഉന്നംവയ്ക്കുന്നത്. കഴിഞ്ഞദിവസം ഇറാനിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നിർദേശം നൽകിയിരുന്നു.
ഇതിനിടെ, 3400 കോടി ഡോളറിന്റെ ചൈനീസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം അധികനികുതി ചുമത്താനുള്ള യു.എസ് തീരുമാനം പ്രാബല്യത്തിൽവന്നിരുന്നു. യുഎസിെൻറ തീരുമാനത്തിന് അതേ നാണയത്തിൽ ചൈനയും തിരിച്ചടിച്ചു. യുഎസിന്റെ ചെമ്മീൻ, സോയാബീൻ, ഇലക്ട്രിക് കാർ തുടങ്ങി 3400 കോടി ഡോളറിന്റെ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ നികുതിവർധനയും പ്രാബല്യത്തിലായതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വ്യാപാരയുദ്ധം തുടരുന്നത് ചൈനീസ് കറൻസിയായ യുവാെൻറ മൂല്യം കുറച്ചിരുന്നു. ജൂലൈ 16 മുതൽ 17 വരെ ബെയ്ജിംഗിൽ നടക്കുന്ന സീനോ- യൂറോപ്യൻ ഉച്ചകോടിയാണ് ചൈന പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. യുഎസ്-ചൈന വ്യാപാരയുദ്ധം ഇന്ത്യൻ വിപണിയെയും സാരമായി ബാധിച്ചിരുന്നു.
ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവാണ് കഴിഞ്ഞദിവസങ്ങളിൽ രേഖപ്പെടുത്തിയത്. മെക്സികോ, കാനഡ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലുമിനിയം ഉൽപന്നങ്ങൾക്കും ട്രംപ് അധികചുങ്കം ഏർപ്പെടുത്തിയിരുന്നു. തീരുമാനം പിൻവലിക്കാൻ ട്രംപ് തയാറാകാതിരുന്നത് യൂറോപ്യൻ യൂണിയൻ നേതാക്കളെ ചൊടിപ്പിച്ചു. ജി-7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ട്രംപ് ഒറ്റപ്പെടുന്നതും ലോകം കണ്ടു.
വ്യാപാരയുദ്ധത്തിൽ പ്രധാനമായും ചൈന, ഇറാൻ രാജ്യങ്ങളെയാണ് ട്രംപ് ഉന്നംവയ്ക്കുന്നത്. കഴിഞ്ഞദിവസം ഇറാനിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നിർദേശം നൽകിയിരുന്നു.
ഇതിനിടെ, 3400 കോടി ഡോളറിന്റെ ചൈനീസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം അധികനികുതി ചുമത്താനുള്ള യു.എസ് തീരുമാനം പ്രാബല്യത്തിൽവന്നിരുന്നു. യുഎസിെൻറ തീരുമാനത്തിന് അതേ നാണയത്തിൽ ചൈനയും തിരിച്ചടിച്ചു. യുഎസിന്റെ ചെമ്മീൻ, സോയാബീൻ, ഇലക്ട്രിക് കാർ തുടങ്ങി 3400 കോടി ഡോളറിന്റെ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ നികുതിവർധനയും പ്രാബല്യത്തിലായതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ