സ്റ്റോക്ഹോം: സ്വീഡനിലെ നൂറിലധികം വരുന്ന സാഹിത്യ പ്രവർത്തകർ ചേർന്ന് നൊബേൽ പുരസ്കാരത്തിന് ബദൽ പുരസ്കാരം പ്രഖ്യാപിച്ചു. ലൈംഗിക, അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച സ്വീഡിഷ് അക്കാദമിയോടുള്ള പ്രതിഷേധസൂചകമായാണ് ഇങ്ങനെയൊരു നീക്കം.
വിവാദങ്ങളെത്തുടന്ന് സ്വീഡിഷ് അക്കാദമി ഈ വർഷത്തെ സാഹിത്യ നൊബേൽ സമ്മാന പ്രഖ്യാപനം 2019ലേക്ക് മാറ്റിവച്ചിരുന്നു. പുരസ്കാര നിർണയത്തിലും മറ്റും നിലനിൽക്കുന്ന വേർതിരിവ്, ധിക്കാരം, ലിംഗ വേർതിരിവ് എന്നിവക്ക് പരിഹാരം എന്നനിലയ്ക്കാണ് എഴുത്തുകാർ, കലാകാര·ാർ, പത്രപ്രവർത്തകർ എന്നിവരടങ്ങിയ പ്രതിഷേധക്കാർ പുതിയ പുരസ്കാരം മുന്നോട്ടുവയ്ക്കുന്നത്.
1786ൽ സ്വീഡനിലെ ഗുസ്താവ് മൂന്നാമൻ രാജാവ് സ്ഥാപിച്ച സ്വീഡിഷ് അക്കാദമിയുടെ യോഗങ്ങളും തീരുമാനങ്ങളും പരമരഹസ്യമാണെങ്കിൽ പുതിയ പുരസ്കാരത്തിന്റെ നിർണയവും മറ്റും കൂടുതൽ സുതാര്യമാണ്. 1,13,000 ഡോളർ (ഏകദേശം 77 ലക്ഷം രൂപ) സമ്മാനത്തുകയുള്ള പുരസ്കാരം നൊബേൽ സമ്മാനവിതരണ ദിവസമായ ഡിസംബർ 10ന് തന്നെയാണ് സമ്മാനിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സംഭാവനകൾ സ്വീകരിച്ചും ജനങ്ങളിൽനിന്ന് പിരിച്ചുമാണ് സമ്മാനത്തുക കണ്ടെത്തിയത്. സ്വീഡനിലെ ലൈബ്രേറിയ·ാരോട് ജൂലൈ എട്ടിനുമുന്‍പ് രണ്ടു എഴുത്തുകാരെ വീതം നാമനിർദേശം ചെയ്യാൻ ആവശ്യപ്പെടുകയും ഇതിൽ ഏറ്റവും കൂടുതൽ വോട്ടുലഭിക്കുന്ന ആളുകളെ ഓണ്‍ലൈൻ വോട്ടെടുപ്പിന് അർഹരാക്കുകയും ചെയ്യും.
ഓണ്‍ലൈൻ വോട്ടെടുപ്പിൽ സ്വീഡിഷ് ജനതക്കും പുറത്തുനിന്നുള്ളവർക്കും വോട്ട് ചെയ്യാൻ കഴിയും. നാമനിർദേശങ്ങളുടെയും വോട്ടെടുപ്പിെൻറയും അടിസ്ഥാനത്തിൽ ജൂറി രണ്ടു പുരുഷ·ാരെയും രണ്ടു സ്ത്രീകളെയും തെരഞ്ഞെടുക്കും. ഇതിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അന്തിമവിജയിയെ ഒക്ടോബർ 14നാണ് പ്രഖ്യാപിക്കുക.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വിവാദങ്ങളെത്തുടന്ന് സ്വീഡിഷ് അക്കാദമി ഈ വർഷത്തെ സാഹിത്യ നൊബേൽ സമ്മാന പ്രഖ്യാപനം 2019ലേക്ക് മാറ്റിവച്ചിരുന്നു. പുരസ്കാര നിർണയത്തിലും മറ്റും നിലനിൽക്കുന്ന വേർതിരിവ്, ധിക്കാരം, ലിംഗ വേർതിരിവ് എന്നിവക്ക് പരിഹാരം എന്നനിലയ്ക്കാണ് എഴുത്തുകാർ, കലാകാര·ാർ, പത്രപ്രവർത്തകർ എന്നിവരടങ്ങിയ പ്രതിഷേധക്കാർ പുതിയ പുരസ്കാരം മുന്നോട്ടുവയ്ക്കുന്നത്.
1786ൽ സ്വീഡനിലെ ഗുസ്താവ് മൂന്നാമൻ രാജാവ് സ്ഥാപിച്ച സ്വീഡിഷ് അക്കാദമിയുടെ യോഗങ്ങളും തീരുമാനങ്ങളും പരമരഹസ്യമാണെങ്കിൽ പുതിയ പുരസ്കാരത്തിന്റെ നിർണയവും മറ്റും കൂടുതൽ സുതാര്യമാണ്. 1,13,000 ഡോളർ (ഏകദേശം 77 ലക്ഷം രൂപ) സമ്മാനത്തുകയുള്ള പുരസ്കാരം നൊബേൽ സമ്മാനവിതരണ ദിവസമായ ഡിസംബർ 10ന് തന്നെയാണ് സമ്മാനിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സംഭാവനകൾ സ്വീകരിച്ചും ജനങ്ങളിൽനിന്ന് പിരിച്ചുമാണ് സമ്മാനത്തുക കണ്ടെത്തിയത്. സ്വീഡനിലെ ലൈബ്രേറിയ·ാരോട് ജൂലൈ എട്ടിനുമുന്‍പ് രണ്ടു എഴുത്തുകാരെ വീതം നാമനിർദേശം ചെയ്യാൻ ആവശ്യപ്പെടുകയും ഇതിൽ ഏറ്റവും കൂടുതൽ വോട്ടുലഭിക്കുന്ന ആളുകളെ ഓണ്‍ലൈൻ വോട്ടെടുപ്പിന് അർഹരാക്കുകയും ചെയ്യും.
ഓണ്‍ലൈൻ വോട്ടെടുപ്പിൽ സ്വീഡിഷ് ജനതക്കും പുറത്തുനിന്നുള്ളവർക്കും വോട്ട് ചെയ്യാൻ കഴിയും. നാമനിർദേശങ്ങളുടെയും വോട്ടെടുപ്പിെൻറയും അടിസ്ഥാനത്തിൽ ജൂറി രണ്ടു പുരുഷ·ാരെയും രണ്ടു സ്ത്രീകളെയും തെരഞ്ഞെടുക്കും. ഇതിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അന്തിമവിജയിയെ ഒക്ടോബർ 14നാണ് പ്രഖ്യാപിക്കുക.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ