ലണ്ടൻ: ബ്രെക്സിറ്റിനു ശേഷം യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം ഏതു തരത്തിലുള്ളതായിരിക്കണമെന്ന കാര്യത്തിലും, അന്തിമമായ ബ്രെക്സിറ്റ് കരാറിന്റെ കാര്യത്തിലും ഒരുമിച്ചു നിൽക്കാൻ ബ്രിട്ടീഷ് കാബിനറ്റ് യോഗം തീരുമാനമെടുത്തതായി പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചു.
വ്യാവസായിക, കാർഷിക ഉത്പന്നങ്ങൾക്കായി ഒരു സ്വതന്ത്ര വ്യാപാര മേഖല രൂപീകരിക്കാൻ ധാരണയായി. ഇതിനായി പൊതു ചട്ടങ്ങൾ തയാറാക്കും. സംയോജിത കസ്റ്റംസ് മേഖലയാണ് ധാരണയിലെത്തിയ മറ്റൊരു വിഷയം.
12 മണിക്കൂർ ദീർഘിച്ച മാരത്തണ്‍ യോഗത്തിലാണ് തീരുമാനങ്ങൾ. ബ്രെക്സിറ്റ് വാദികളായ പല ടോറികൾക്കും അംഗീകരിക്കാൻ കഴിയാത്തതാണ് തീരുമാനങ്ങളെന്ന് വിലയിരുത്തൽ. പല മന്ത്രിമാരും ആഗ്രഹിക്കുന്നതിൽ അധികം അടുപ്പം യൂറോപ്യൻ യൂണിയനുമായി തുടരാനാണ് പ്രധാനമന്ത്രിയുടെ തീരുമാനമെന്നും റിപ്പോർട്ട്.
എന്നാൽ, ഈ ചർച്ചയിൽ ഉരുത്തിരിഞ്ഞ ധാരണകളുടെ അടിസ്ഥാനത്തിൽ അടുത്ത വട്ടം ചർച്ചകൾക്കു തുടക്കം കുറിക്കാൻ സാധിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രത്യാശ പ്രകടിപ്പിച്ചിരിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വ്യാവസായിക, കാർഷിക ഉത്പന്നങ്ങൾക്കായി ഒരു സ്വതന്ത്ര വ്യാപാര മേഖല രൂപീകരിക്കാൻ ധാരണയായി. ഇതിനായി പൊതു ചട്ടങ്ങൾ തയാറാക്കും. സംയോജിത കസ്റ്റംസ് മേഖലയാണ് ധാരണയിലെത്തിയ മറ്റൊരു വിഷയം.
12 മണിക്കൂർ ദീർഘിച്ച മാരത്തണ്‍ യോഗത്തിലാണ് തീരുമാനങ്ങൾ. ബ്രെക്സിറ്റ് വാദികളായ പല ടോറികൾക്കും അംഗീകരിക്കാൻ കഴിയാത്തതാണ് തീരുമാനങ്ങളെന്ന് വിലയിരുത്തൽ. പല മന്ത്രിമാരും ആഗ്രഹിക്കുന്നതിൽ അധികം അടുപ്പം യൂറോപ്യൻ യൂണിയനുമായി തുടരാനാണ് പ്രധാനമന്ത്രിയുടെ തീരുമാനമെന്നും റിപ്പോർട്ട്.
എന്നാൽ, ഈ ചർച്ചയിൽ ഉരുത്തിരിഞ്ഞ ധാരണകളുടെ അടിസ്ഥാനത്തിൽ അടുത്ത വട്ടം ചർച്ചകൾക്കു തുടക്കം കുറിക്കാൻ സാധിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രത്യാശ പ്രകടിപ്പിച്ചിരിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ