തിരുവനന്തപുരം: ഓണമാസമായ സെപ്റ്റംബറിൽ കേരളത്തിൽ ചരക്കു സേവന നികുതി വരുമാനത്തിൽ പ്രതീക്ഷിച്ച വളർച്ച നേടാനായില്ല. കഴിഞ്ഞ സെപ്റ്റംബറിൽ 2505 കോടി രൂപയുടെ വരുമാനം മാത്രമാണു നേടാനായത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേരളത്തിന്റെ ജിഎസ്ടി വരുമാനം 2246 കോടി രൂപയായിരുന്നു. അതായത്, മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം വർധന.
എന്നാൽ കഴിഞ്ഞ ഓഗസ്റ്റിലെ വരുമാനത്തെ അപേക്ഷിച്ച് 199 കോടി രൂപയുടെ വരുമാന വർധന മാത്രമാണ് ഓണമാസമായ സെപ്റ്റംബറിൽ നേടാനായതെന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ ജിഎസ്ടി സംബന്ധമായ കണക്കിൽ വ്യക്തമാക്കുന്നു.
ഓഗസ്റ്റിൽ ചരക്കുസേവന നികുതി ഇനത്തിൽ 2306 കോടി രൂപയാണു നേടാനായത്. ജൂലൈയിൽ 2381 കോടി രൂപയും ജിഎസ്ടി വരുമാന ഇനത്തിലെത്തി. ജൂണിലാണു കൂടുതൽ വരുമാനം ഖജനാവിലെത്തിയത് - 2,725 കോടി രൂപ. പിന്നീടുള്ള മാസങ്ങളിൽ ജിഎസ്ടി വരുമാനത്തിൽ കുറവു രേഖപ്പെടുത്തുകയായിരുന്നു.
കോവിഡിനും പ്രളയത്തിനും ശേഷമുള്ള വർഷങ്ങളുടെ ഇടവേളയിൽ ഓണവിപണി നല്ല രീതിയിൽ ചലിച്ചെന്നു സർക്കാർ അവകാശപ്പെട്ടിരുന്നതിനിടെയാണ് ചരക്കുസേവന നികുതിയിൽ പ്രതീക്ഷിച്ച വർധന രേഖപ്പെടുത്താത്തത്. ചരക്കുസേവന നികുതി തട്ടിപ്പാണോ പിരിച്ചെടുക്കുന്നതിൽ ജിഎസ്ടി വകുപ്പിനുണ്ടാകുന്ന വീഴ്ചയാണോ കാരണമെന്നു വ്യക്തമല്ല.
അതേസമയം, സെപ്റ്റംബറിലെ ചരക്കുസേവന നികുതി വരുമാനത്തിൽ അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും വരുമാനത്തിൽ കുതിച്ചു ചാട്ടമുണ്ടായതായാണു കണക്കുകൾ. കർണാടകയിൽ 20 ശതമാനവും തമിഴ്നാട്ടിൽ 21 ശതമാനവും നികുതി വളർച്ചയുള്ളതായാണ് സെപ്റ്റംബറിലെ കണക്കുകൾ വ്യക്തമാക്കുന്നത്.
കർണാടകയിൽ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സർക്കാർ അധികാരത്തിലേറിയ ജൂണ്‍ മുതൽ സെപ്റ്റംബർ വരെ 46,246 കോടി രൂപയാണു ചരക്കു സേവന നികുതി വരുമാന ഇനത്തിൽ ലഭിച്ചത്. ഇക്കാലളവിൽ കേരളത്തിൽ ഇതിന്റെ നാലിലൊന്നു തുക പോലും ലഭിച്ചിട്ടില്ല.
ജിഎസ്ടി പുനഃസംഘടന അവതാളത്തിൽ; ജോലിയില്ലാതെ ശന്പളം വാങ്ങാൻ ഓഡിറ്റ് വിഭാഗം
തിരുവനന്തപുരം: ചരക്കുസേവന നികുതിവകുപ്പു പുനഃസംഘടിപ്പിച്ചിട്ട് 10 മാസം കഴിഞ്ഞിട്ടും പ്രവർത്തനം അവതാളത്തിൽ. ചരക്കുസേവന വകുപ്പിനെ മൂന്നു വിഭാഗങ്ങളായി പുനഃസംഘടിപ്പിച്ചു പരിശീലനവും പൂർത്തിയാക്കിയ ശേഷം ഭരണാനുകൂല സംഘടനയുടെ നിർദേശാനുസരണം ജീവനക്കാരെ മാറ്റി നിയമിച്ചതാണു പ്രവർത്തനം താറുമാറാകാൻ കാരണമെന്നാണ് ആരോപണം.
ജിഎസ്ടി പുനഃസംഘടനയിലെ സുപ്രധാന വിഭാഗമായ ഓഡിറ്റ് വിഭാഗത്തിൽ ഏഴു സോണുകളിലായി 700 പേരെ നിയമിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ചു പരിശീലനം പൂർത്തിയാക്കിയവരെ മറ്റു വിഭാഗങ്ങളിലേക്കു മാറ്റി നിയമിച്ചതാണ് പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചത്.
ഏഴ് ഓഡിറ്റ് സോണുകളിലായുള്ള 700-ഓളം ജീവനക്കാർക്കു സർക്കാർ വെറുതേ ശന്പളം നൽകുകയാണെന്ന ആരോപണം ഉയരുന്നു. ഇവർക്കു ജോലി നിശ്ചയിച്ചു നൽകുകയോ ഓഫീസുകളിൽ കൃത്യമായ കംപ്യൂട്ടറും ഇന്റർനെറ്റും ഉൾപ്പെടെയുള്ള മറ്റ് അവശ്യ സംവിധാനങ്ങൾ ഒരുക്കുകയോ ചെയ്തിട്ടില്ലെന്നാണു പരാതി. ഇതിനാൽ 700 ജീവനക്കാരുടെ സേവനം കൃത്യമായി വിനിയോഗിക്കാൻ ജിഎസ്ടി വകുപ്പിന് കഴിയുന്നില്ല.
ഓഡിറ്റ് വിഭാഗം ജീവനക്കാർ കൂട്ടത്തോടെ ജോലിക്കു ഹാജരാകുന്നില്ലെന്ന പരാതി വിജിലൻസിനും ലഭിച്ചിട്ടുണ്ട്. പ്രധാനമായും മലപ്പുറം ജില്ലയിൽനിന്നാണു വിജിലൻസിനും ജിഎസ്ടി കമ്മീഷണർക്കും പരാതി ലഭിച്ചത്.
മലപ്പുറം ജില്ലയിലെ മഞ്ചേരി, തിരൂരങ്ങാടി, പെരിന്തൽമണ്ണ, തിരൂർ ഓഫീസുകളിൽ മറ്റു ജില്ലകളിൽ നിന്നുള്ള ജീവനക്കാർ ഓഫീസിൽ കൃത്യമായി ഹാജരാകുന്നതിൽ വീഴ്ചയുണ്ടാകുന്നതായി വിജിലൻസ് സൂപ്രണ്ടിനു ലഭിച്ച പരാതിയിൽ പറയുന്നു.
പല ഓഫീസുകളിലും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരും ജോലിക്കു ഹാജരാകുന്നതിൽ വീഴ്ച വരുത്തുന്നു. ഡിസി, എസ്ടിഒ, എഎസ്ടിഒമാർ പോലും ഓഫിസിൽ വരാറില്ലെന്നും പരിശോധിച്ചു നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
ജീവനക്കാർ ഓഫീസിൽ ഹാജാരാകുന്നില്ലെന്നതിന് തെളിവു കൈവശമുണ്ടെന്നും ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടാൽ ഹാജരാക്കാൻ തയാറാണെന്നും വിജിലൻസിനും ജിഎസ്ടി കമ്മീഷണർക്കും നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു. സമാനമായ സാഹചര്യമാണ് മറ്റു പല ജില്ലകളിലുമുള്ളതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
എന്നാൽ കഴിഞ്ഞ ഓഗസ്റ്റിലെ വരുമാനത്തെ അപേക്ഷിച്ച് 199 കോടി രൂപയുടെ വരുമാന വർധന മാത്രമാണ് ഓണമാസമായ സെപ്റ്റംബറിൽ നേടാനായതെന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ ജിഎസ്ടി സംബന്ധമായ കണക്കിൽ വ്യക്തമാക്കുന്നു.
ഓഗസ്റ്റിൽ ചരക്കുസേവന നികുതി ഇനത്തിൽ 2306 കോടി രൂപയാണു നേടാനായത്. ജൂലൈയിൽ 2381 കോടി രൂപയും ജിഎസ്ടി വരുമാന ഇനത്തിലെത്തി. ജൂണിലാണു കൂടുതൽ വരുമാനം ഖജനാവിലെത്തിയത് - 2,725 കോടി രൂപ. പിന്നീടുള്ള മാസങ്ങളിൽ ജിഎസ്ടി വരുമാനത്തിൽ കുറവു രേഖപ്പെടുത്തുകയായിരുന്നു.
കോവിഡിനും പ്രളയത്തിനും ശേഷമുള്ള വർഷങ്ങളുടെ ഇടവേളയിൽ ഓണവിപണി നല്ല രീതിയിൽ ചലിച്ചെന്നു സർക്കാർ അവകാശപ്പെട്ടിരുന്നതിനിടെയാണ് ചരക്കുസേവന നികുതിയിൽ പ്രതീക്ഷിച്ച വർധന രേഖപ്പെടുത്താത്തത്. ചരക്കുസേവന നികുതി തട്ടിപ്പാണോ പിരിച്ചെടുക്കുന്നതിൽ ജിഎസ്ടി വകുപ്പിനുണ്ടാകുന്ന വീഴ്ചയാണോ കാരണമെന്നു വ്യക്തമല്ല.
അതേസമയം, സെപ്റ്റംബറിലെ ചരക്കുസേവന നികുതി വരുമാനത്തിൽ അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും വരുമാനത്തിൽ കുതിച്ചു ചാട്ടമുണ്ടായതായാണു കണക്കുകൾ. കർണാടകയിൽ 20 ശതമാനവും തമിഴ്നാട്ടിൽ 21 ശതമാനവും നികുതി വളർച്ചയുള്ളതായാണ് സെപ്റ്റംബറിലെ കണക്കുകൾ വ്യക്തമാക്കുന്നത്.
കർണാടകയിൽ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സർക്കാർ അധികാരത്തിലേറിയ ജൂണ്‍ മുതൽ സെപ്റ്റംബർ വരെ 46,246 കോടി രൂപയാണു ചരക്കു സേവന നികുതി വരുമാന ഇനത്തിൽ ലഭിച്ചത്. ഇക്കാലളവിൽ കേരളത്തിൽ ഇതിന്റെ നാലിലൊന്നു തുക പോലും ലഭിച്ചിട്ടില്ല.
ജിഎസ്ടി പുനഃസംഘടന അവതാളത്തിൽ; ജോലിയില്ലാതെ ശന്പളം വാങ്ങാൻ ഓഡിറ്റ് വിഭാഗം
തിരുവനന്തപുരം: ചരക്കുസേവന നികുതിവകുപ്പു പുനഃസംഘടിപ്പിച്ചിട്ട് 10 മാസം കഴിഞ്ഞിട്ടും പ്രവർത്തനം അവതാളത്തിൽ. ചരക്കുസേവന വകുപ്പിനെ മൂന്നു വിഭാഗങ്ങളായി പുനഃസംഘടിപ്പിച്ചു പരിശീലനവും പൂർത്തിയാക്കിയ ശേഷം ഭരണാനുകൂല സംഘടനയുടെ നിർദേശാനുസരണം ജീവനക്കാരെ മാറ്റി നിയമിച്ചതാണു പ്രവർത്തനം താറുമാറാകാൻ കാരണമെന്നാണ് ആരോപണം.
ജിഎസ്ടി പുനഃസംഘടനയിലെ സുപ്രധാന വിഭാഗമായ ഓഡിറ്റ് വിഭാഗത്തിൽ ഏഴു സോണുകളിലായി 700 പേരെ നിയമിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ചു പരിശീലനം പൂർത്തിയാക്കിയവരെ മറ്റു വിഭാഗങ്ങളിലേക്കു മാറ്റി നിയമിച്ചതാണ് പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചത്.
ഏഴ് ഓഡിറ്റ് സോണുകളിലായുള്ള 700-ഓളം ജീവനക്കാർക്കു സർക്കാർ വെറുതേ ശന്പളം നൽകുകയാണെന്ന ആരോപണം ഉയരുന്നു. ഇവർക്കു ജോലി നിശ്ചയിച്ചു നൽകുകയോ ഓഫീസുകളിൽ കൃത്യമായ കംപ്യൂട്ടറും ഇന്റർനെറ്റും ഉൾപ്പെടെയുള്ള മറ്റ് അവശ്യ സംവിധാനങ്ങൾ ഒരുക്കുകയോ ചെയ്തിട്ടില്ലെന്നാണു പരാതി. ഇതിനാൽ 700 ജീവനക്കാരുടെ സേവനം കൃത്യമായി വിനിയോഗിക്കാൻ ജിഎസ്ടി വകുപ്പിന് കഴിയുന്നില്ല.
ഓഡിറ്റ് വിഭാഗം ജീവനക്കാർ കൂട്ടത്തോടെ ജോലിക്കു ഹാജരാകുന്നില്ലെന്ന പരാതി വിജിലൻസിനും ലഭിച്ചിട്ടുണ്ട്. പ്രധാനമായും മലപ്പുറം ജില്ലയിൽനിന്നാണു വിജിലൻസിനും ജിഎസ്ടി കമ്മീഷണർക്കും പരാതി ലഭിച്ചത്.
മലപ്പുറം ജില്ലയിലെ മഞ്ചേരി, തിരൂരങ്ങാടി, പെരിന്തൽമണ്ണ, തിരൂർ ഓഫീസുകളിൽ മറ്റു ജില്ലകളിൽ നിന്നുള്ള ജീവനക്കാർ ഓഫീസിൽ കൃത്യമായി ഹാജരാകുന്നതിൽ വീഴ്ചയുണ്ടാകുന്നതായി വിജിലൻസ് സൂപ്രണ്ടിനു ലഭിച്ച പരാതിയിൽ പറയുന്നു.
പല ഓഫീസുകളിലും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരും ജോലിക്കു ഹാജരാകുന്നതിൽ വീഴ്ച വരുത്തുന്നു. ഡിസി, എസ്ടിഒ, എഎസ്ടിഒമാർ പോലും ഓഫിസിൽ വരാറില്ലെന്നും പരിശോധിച്ചു നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
ജീവനക്കാർ ഓഫീസിൽ ഹാജാരാകുന്നില്ലെന്നതിന് തെളിവു കൈവശമുണ്ടെന്നും ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടാൽ ഹാജരാക്കാൻ തയാറാണെന്നും വിജിലൻസിനും ജിഎസ്ടി കമ്മീഷണർക്കും നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു. സമാനമായ സാഹചര്യമാണ് മറ്റു പല ജില്ലകളിലുമുള്ളതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.