ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിനു ശേഷം തന്നെ ബോളിവുഡ് തഴയുകയാണെന്ന് നടൻ പ്രകാശ് രാജ്. മോദിക്കെതിരേ ശബ്ദമുയർത്തി ചോദ്യങ്ങൾ ചോദിക്കാൻ ആരംഭിച്ചതിനു ശേഷം തനിക്ക് ബോളിവുഡിൽ നിന്ന് അവസരങ്ങളൊന്നും ലഭിക്കുന്നില്ലെന്നാണ് താരം പറഞ്ഞത്. എന്നാൽ, തെന്നിന്ത്യൻ സിനിമാ മേഖലയ്ക്ക് ഈ പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗളൂരുവിൽ നടന്ന കർണാടക നൗ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു താരം.
എന്നെ ദരിദ്രനാക്കാൻമാത്രം കരുത്തരല്ല അവർ. എന്‍റെ കൈയിൽ ആവശ്യത്തിന് പണമുണ്ട്, ഇനിയും സമ്പാദിക്കാനുള്ള കരുത്തുമുണ്ട്. അവർക്ക് എന്നെ തടയാനാവില്ല- പ്രകാശ് രാജ് പറഞ്ഞു.
നേരത്തെ, ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിൽ പ്രധാനമന്ത്രിയുടെ നിശബ്ദത ചോദ്യംചെയ്തതിനു ശേഷം തന്നെ പരസ്യചിത്രങ്ങളിൽ നിന്ന് ഒഴിവാക്കുന്നതായി പ്രകാശ് രാജ് പറഞ്ഞിരുന്നു.
എന്നെ ദരിദ്രനാക്കാൻമാത്രം കരുത്തരല്ല അവർ. എന്‍റെ കൈയിൽ ആവശ്യത്തിന് പണമുണ്ട്, ഇനിയും സമ്പാദിക്കാനുള്ള കരുത്തുമുണ്ട്. അവർക്ക് എന്നെ തടയാനാവില്ല- പ്രകാശ് രാജ് പറഞ്ഞു.
നേരത്തെ, ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിൽ പ്രധാനമന്ത്രിയുടെ നിശബ്ദത ചോദ്യംചെയ്തതിനു ശേഷം തന്നെ പരസ്യചിത്രങ്ങളിൽ നിന്ന് ഒഴിവാക്കുന്നതായി പ്രകാശ് രാജ് പറഞ്ഞിരുന്നു.