ബംഗളൂരു : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഡ്രോണ്‍ കാമറകൾ പറത്തുന്നത് നിരോധിച്ചു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് 15 വരെയാണ് നിരോധനം. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായാണ് നിരോധനമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. അതേസമയം, കെട്ടിടങ്ങൾക്കുള്ളിലുള്ള സ്വകാര്യചടങ്ങുകൾക്ക് പ്രത്യേക അനുവാദം വാങ്ങി ഡ്രോണ്‍ കാമറകൾ ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക മണ്ഡലങ്ങളിലും പ്രശ്നസാധ്യതയുള്ള ബൂത്തുകളിലും സുരക്ഷാ ചുമതലയ്ക്കായി ആധുനിക സാങ്കേതികവിദ്യയോടു കൂടിയ ഡ്രോണുകൾ ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും പദ്ധതിയിട്ടിരുന്നു.
അതേസമയം, ഇതു സംബന്ധിച്ച് വിശദീകരണമോ ഉത്തരവോ ഇതുവരെ ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസം ബൂത്തുകൾ നിരീക്ഷിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ഡ്രോണ്‍ സാങ്കേതികവിദഗ്ധർ പോലീസ് വകുപ്പുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഡ്രോണുകളുടെ ഉപയോഗം സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാർഗനിർദേശങ്ങൾ ഒന്നുംതന്നെ പുറപ്പെടുവിച്ചിട്ടില്ലാത്തതിനാൽ പോലീസ് ഈ വാഗ്ദാനം നിരസിക്കുകയാണുണ്ടായത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് 15 വരെയാണ് നിരോധനം. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായാണ് നിരോധനമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. അതേസമയം, കെട്ടിടങ്ങൾക്കുള്ളിലുള്ള സ്വകാര്യചടങ്ങുകൾക്ക് പ്രത്യേക അനുവാദം വാങ്ങി ഡ്രോണ്‍ കാമറകൾ ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക മണ്ഡലങ്ങളിലും പ്രശ്നസാധ്യതയുള്ള ബൂത്തുകളിലും സുരക്ഷാ ചുമതലയ്ക്കായി ആധുനിക സാങ്കേതികവിദ്യയോടു കൂടിയ ഡ്രോണുകൾ ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും പദ്ധതിയിട്ടിരുന്നു.
അതേസമയം, ഇതു സംബന്ധിച്ച് വിശദീകരണമോ ഉത്തരവോ ഇതുവരെ ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസം ബൂത്തുകൾ നിരീക്ഷിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ഡ്രോണ്‍ സാങ്കേതികവിദഗ്ധർ പോലീസ് വകുപ്പുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഡ്രോണുകളുടെ ഉപയോഗം സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാർഗനിർദേശങ്ങൾ ഒന്നുംതന്നെ പുറപ്പെടുവിച്ചിട്ടില്ലാത്തതിനാൽ പോലീസ് ഈ വാഗ്ദാനം നിരസിക്കുകയാണുണ്ടായത്.