ബംഗളൂരു: കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി സ്കൂളുകളിൽ സിസിടിവി കാമറകൾ നിർബന്ധമാക്കണമെന്ന് വനിതാ, ശിശുക്ഷേമത്തിനായി നിയമിച്ച വിദഗ്ധ സമിതി ശിപാർശ ചെയ്തു.
ക്ലാസ് മുറികൾ, വാഹനങ്ങൾ, കളിസ്ഥലങ്ങൾ, സ്കൂളിൻറെ പരിസരങ്ങൾ എന്നിവിടങ്ങളിലും സിസിടിവി കാമറകൾ സ്ഥാപിക്കാൻ നിർദേശം നല്കണമെന്നും കോണ്ഗ്രസ് എംഎൽഎ എൻ.എ. ഹാരിസ് അധ്യക്ഷനായ സമിതി സർക്കാരിനോടു ശിപാർശ ചെയ്തു. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപമുള്ള ബാറുകൾക്കും റസ്റ്ററൻറുകൾക്കും ലൈസൻസ് നല്കുന്പോൾ എക്സൈസ് നിയമം കർശനമായി പാലിക്കണമെന്നും സമിതി നിർദേശിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറു മീറ്റർ പരിധിക്കുള്ളിൽ മദ്യശാലകൾ പാടില്ലെന്ന എക്സൈസ് നിയമമുള്ളപ്പോഴും 50 മീറ്റർ ചുറ്റളവിൽ ബാറുകളും റസ്റ്ററൻറുകളും പ്രവർത്തിക്കുന്നുണ്ടെന്നും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ലൈംഗികത്തൊഴിലാളികളുടെ പുനരധിവാസത്തിനും ദേവദാസികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനും പദ്ധതി രൂപീകരിക്കണമെന്നും സമിതി ശിപാർശ ചെയ്തു.
ക്ലാസ് മുറികൾ, വാഹനങ്ങൾ, കളിസ്ഥലങ്ങൾ, സ്കൂളിൻറെ പരിസരങ്ങൾ എന്നിവിടങ്ങളിലും സിസിടിവി കാമറകൾ സ്ഥാപിക്കാൻ നിർദേശം നല്കണമെന്നും കോണ്ഗ്രസ് എംഎൽഎ എൻ.എ. ഹാരിസ് അധ്യക്ഷനായ സമിതി സർക്കാരിനോടു ശിപാർശ ചെയ്തു. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപമുള്ള ബാറുകൾക്കും റസ്റ്ററൻറുകൾക്കും ലൈസൻസ് നല്കുന്പോൾ എക്സൈസ് നിയമം കർശനമായി പാലിക്കണമെന്നും സമിതി നിർദേശിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറു മീറ്റർ പരിധിക്കുള്ളിൽ മദ്യശാലകൾ പാടില്ലെന്ന എക്സൈസ് നിയമമുള്ളപ്പോഴും 50 മീറ്റർ ചുറ്റളവിൽ ബാറുകളും റസ്റ്ററൻറുകളും പ്രവർത്തിക്കുന്നുണ്ടെന്നും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ലൈംഗികത്തൊഴിലാളികളുടെ പുനരധിവാസത്തിനും ദേവദാസികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനും പദ്ധതി രൂപീകരിക്കണമെന്നും സമിതി ശിപാർശ ചെയ്തു.