ബംഗളൂരു: മഹീന്ദ്ര ഗ്രൂപ്പിനു കീഴിലുള്ള മഹീന്ദ്ര ഇലക്ട്രിക്കും ബംഗളൂരു ആസ്ഥാനമായ സേവനദാതാക്കളായ ഭാഗീരഥി ഗ്രൂപ്പും കൈകോർത്ത് 50 ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കി. വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യവസായ മന്ത്രി ആർ.വി. ദേശ്പാണ്ഡേയും ചേർന്ന് ഇ-വെറിറ്റോ ശ്രേണിയിലെ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.
സംസ്ഥാനത്ത് ഇലക്ട്രോണിക് വാഹന സാങ്കേതികവിദ്യയുടെ വികസനത്തിനും ഇന്നോവേഷൻ സെന്ററുകൾ ആരംഭിക്കുന്നതിനും ഇലക്ട്രോണിക് വാഹനമേഖലയിൽ നിപുണരായ ജോലിക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനുമായി അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 400 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് മഹീന്ദ്ര ഇലക്ട്രിക് പ്രഖ്യാപിച്ചു.
മലിനീകരണരഹിതമായ വാഹനങ്ങൾക്കായി റൈഡ്എസ് എന്ന ബ്രാൻഡ് ആരംഭിക്കുമെന്ന് ഭാഗീരഥി ഗ്രൂപ്പ് അറിയിച്ചു. പുതിയ ബ്രാൻഡിനു കീഴിൽ ആയിരം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മഹീന്ദ്ര ഇലക്ട്രിക് സിഇഒ മഹേഷ് ബാബു, ഭാഗീരഥി ഗ്രൂപ്പ് സ്ഥാപക ചെയർമാൻ മഹേഷ് ഹരിഹരൻ എന്നിവരും പങ്കെടുത്തു.
സംസ്ഥാനത്ത് ഇലക്ട്രോണിക് വാഹന സാങ്കേതികവിദ്യയുടെ വികസനത്തിനും ഇന്നോവേഷൻ സെന്ററുകൾ ആരംഭിക്കുന്നതിനും ഇലക്ട്രോണിക് വാഹനമേഖലയിൽ നിപുണരായ ജോലിക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനുമായി അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 400 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് മഹീന്ദ്ര ഇലക്ട്രിക് പ്രഖ്യാപിച്ചു.
മലിനീകരണരഹിതമായ വാഹനങ്ങൾക്കായി റൈഡ്എസ് എന്ന ബ്രാൻഡ് ആരംഭിക്കുമെന്ന് ഭാഗീരഥി ഗ്രൂപ്പ് അറിയിച്ചു. പുതിയ ബ്രാൻഡിനു കീഴിൽ ആയിരം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മഹീന്ദ്ര ഇലക്ട്രിക് സിഇഒ മഹേഷ് ബാബു, ഭാഗീരഥി ഗ്രൂപ്പ് സ്ഥാപക ചെയർമാൻ മഹേഷ് ഹരിഹരൻ എന്നിവരും പങ്കെടുത്തു.