ബംഗളൂരു: ലാൽബാഗ് പുഷ്പമേളയ്ക്ക് റിപ്പബ്ലിക് ദിനത്തിൽ വൻ സ്വീകാര്യത. വെള്ളിയാഴ്ച മാത്രം 1.31 ലക്ഷം സന്ദർശകരാണ് ലാൽബാഗിലെത്തിയത്. ഈമാസം 19ന് ആരംഭിച്ച പുഷ്പമേളയിൽ എട്ടു ദിവസം കൊണ്ട് 3.39 സന്ദർശകർ എത്തിയതായാണ് റിപ്പോർട്ട്. എട്ടു ദിവസം കൊണ്ട് 1.21 കോടി രൂപയുടെ വരുമാനമാണ് ഹോർട്ടികൾച്ചർ വകുപ്പിന് ലഭിച്ചത്. റിപ്പബ്ലിക് ദിനത്തിൽ മാത്രം 55.55 ലക്ഷം രൂപയാണ് വരുമാനമെന്ന് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ ഡപ്യൂട്ടി ഡയറക്ടർ ചന്ദ്രശേഖർ അറിയിച്ചു. മേള ഇന്ന് സമാപിക്കും.
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ഹോർട്ടികൾച്ചർ വകുപ്പ് നടത്തുന്ന പുഷ്പമേളയുടെ 207-ാം പതിപ്പാണ് ലാൽബാഗിൽ നടക്കുന്നത്. പുഷ്പങ്ങൾ കൊണ്ട് തീർത്ത 30 അടി ഉയരത്തിലുള്ള ബാഹുബലിയുടെ കൂറ്റൻ മാതൃകയാണ് ഇത്തവണത്തെ മേളയുടെ പ്രധാന ആകർഷണം. സിന്തറ്റിക് ഫൈബർ, പ്ലാസ്റ്റർ ഓഫ് പാരീസ് എന്നിവ ഉപയോഗിച്ച് നിർമിച്ച മാതൃക ഗ്ലാസ് ഹൗസിലാണ് സ്ഥാപിച്ചിരിക്കുന്നത്.
ബാഹുബലിയുടെ ജീവിതവുമായി ബന്ധമുള്ള ഇന്ദ്രഗിരി മലയുടെ മാതൃകയും ഒപ്പമുണ്ട്. ബാഹുബലിയുടെ ദർശനങ്ങൾ, ജീവിതസന്ദർഭങ്ങൾ, ചിത്രങ്ങൾ എന്നിവ രേഖപ്പെടുത്തിയ ഫലകങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ പിരമിഡ് പൂന്തോട്ടം, ശ്രാവണബെലഗോളയിൽ നടക്കുന്ന മഹാമസ്താഭിഷേക ചടങ്ങിന്റെ മാതൃക എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്.
രാജ്യത്തിനകത്തും വിദേശത്തുനിന്നുമുള്ള 35 ഇനം പുഷ്പങ്ങളാണ് മേളയിലുള്ളത്. പതിവിൽ നിന്നു വ്യത്യസ്തമായി ഇത്തവണ ലാൽബാഗ് ഗ്ലാസ് ഹൗസ് രംഗോളി, ചോളം പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിച്ചാണ് അലങ്കരിച്ചിരിക്കുന്നത്. ഓർക്കിഡ്, കാർണേഷൻ, റോസ്, ജെർബെറ തുടങ്ങിയ പുഷ്പങ്ങൾ ഉപയോഗിച്ചുള്ള വിവിധ രൂപങ്ങളും പുഷ്പമേളയിലുണ്ട്. കൂടാതെ വിവിധയിനങ്ങളിലുള്ള പുഷ്പങ്ങളും പൂപ്പാത്രങ്ങളും വിൽക്കുന്നതിനായി നൂറോളം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
രാവിലെ 9.30 മുതൽ വൈകുന്നേരം 6.30 വരെയാണ് മേളയുടെ സമയം. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശനഫീസ്.
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ഹോർട്ടികൾച്ചർ വകുപ്പ് നടത്തുന്ന പുഷ്പമേളയുടെ 207-ാം പതിപ്പാണ് ലാൽബാഗിൽ നടക്കുന്നത്. പുഷ്പങ്ങൾ കൊണ്ട് തീർത്ത 30 അടി ഉയരത്തിലുള്ള ബാഹുബലിയുടെ കൂറ്റൻ മാതൃകയാണ് ഇത്തവണത്തെ മേളയുടെ പ്രധാന ആകർഷണം. സിന്തറ്റിക് ഫൈബർ, പ്ലാസ്റ്റർ ഓഫ് പാരീസ് എന്നിവ ഉപയോഗിച്ച് നിർമിച്ച മാതൃക ഗ്ലാസ് ഹൗസിലാണ് സ്ഥാപിച്ചിരിക്കുന്നത്.
ബാഹുബലിയുടെ ജീവിതവുമായി ബന്ധമുള്ള ഇന്ദ്രഗിരി മലയുടെ മാതൃകയും ഒപ്പമുണ്ട്. ബാഹുബലിയുടെ ദർശനങ്ങൾ, ജീവിതസന്ദർഭങ്ങൾ, ചിത്രങ്ങൾ എന്നിവ രേഖപ്പെടുത്തിയ ഫലകങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ പിരമിഡ് പൂന്തോട്ടം, ശ്രാവണബെലഗോളയിൽ നടക്കുന്ന മഹാമസ്താഭിഷേക ചടങ്ങിന്റെ മാതൃക എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്.
രാജ്യത്തിനകത്തും വിദേശത്തുനിന്നുമുള്ള 35 ഇനം പുഷ്പങ്ങളാണ് മേളയിലുള്ളത്. പതിവിൽ നിന്നു വ്യത്യസ്തമായി ഇത്തവണ ലാൽബാഗ് ഗ്ലാസ് ഹൗസ് രംഗോളി, ചോളം പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിച്ചാണ് അലങ്കരിച്ചിരിക്കുന്നത്. ഓർക്കിഡ്, കാർണേഷൻ, റോസ്, ജെർബെറ തുടങ്ങിയ പുഷ്പങ്ങൾ ഉപയോഗിച്ചുള്ള വിവിധ രൂപങ്ങളും പുഷ്പമേളയിലുണ്ട്. കൂടാതെ വിവിധയിനങ്ങളിലുള്ള പുഷ്പങ്ങളും പൂപ്പാത്രങ്ങളും വിൽക്കുന്നതിനായി നൂറോളം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
രാവിലെ 9.30 മുതൽ വൈകുന്നേരം 6.30 വരെയാണ് മേളയുടെ സമയം. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശനഫീസ്.