ബംഗളൂരു: ഉദ്യാനനഗരിയിൽ വർണവസന്തമൊരുക്കി റിപ്പബ്ലിക് ദിന പുഷ്പമേള. എല്ലാവർഷവും സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ഹോർട്ടികൾച്ചർ വകുപ്പ് നടത്തുന്ന പുഷ്പമേളയുടെ 207ാം പതിപ്പാണ് ലാൽബാഗിൽ ആരംഭിച്ചത്. പുഷ്പങ്ങൾ കൊണ്ട് തീർത്ത 30 അടി ഉയരത്തിലുള്ള ബാഹുബലിയുടെ കൂറ്റൻ മാതൃകയാണ് ഇത്തവണത്തെ മേളയുടെ പ്രധാന ആകർഷണം. സിന്തറ്റിക് ഫൈബർ, പ്ലാസ്റ്റർ ഓഫ് പാരീസ് എന്നിവ ഉപയോഗിച്ച് നിർമിച്ച മാതൃക ഗ്ലാസ് ഹൗസിലാണ് സ്ഥാപിച്ചിരിക്കുന്നത്. ബാഹുബലിയുടെ ജീവിതവുമായി ബന്ധമുള്ള ഇന്ദ്രഗിരി മലയുടെ മാതൃകയും ഒപ്പമുണ്ട്. ബാഹുബലിയുടെ ദർശനങ്ങൾ, ജീവിതസന്ദർഭങ്ങൾ, ചിത്രങ്ങൾ എന്നിവ രേഖപ്പെടുത്തിയ ഫലകങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ പിരമിഡ് പൂന്തോട്ടം, ശ്രാവണബെലഗോളയിൽ നടക്കുന്ന മഹാമസ്താഭിഷേക ചടങ്ങിന്റെ മാതൃക എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്.
രാജ്യത്തിനകത്തും വിദേശത്തുനിന്നുമുള്ള 35 ഇനം പുഷ്പങ്ങളാണ് മേളയിലുള്ളത്. പതിവിൽ നിന്നു വ്യത്യസ്തമായി ഇത്തവണ ലാൽബാഗ് ഗ്ലാസ് ഹൗസ് രംഗോളി, ചോളം പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിച്ചാണ് അലങ്കരിച്ചിരിക്കുന്നത്. ഓർക്കിഡ്, കാർണേഷൻ, റോസ്, ജെർബെറ തുടങ്ങിയ പുഷ്പങ്ങൾ ഉപയോഗിച്ചുള്ള വിവിധ രൂപങ്ങളും പുഷ്പമേളയിലുണ്ട്. കൂടാതെ വിവിധയിനങ്ങളിലുള്ള പുഷ്പങ്ങളും പൂപ്പാത്രങ്ങളും വിൽക്കുന്നതിനായി നൂറോളം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
ബെമൽ, ബംഗളൂരു വികസന അഥോറിറ്റി, ബിബിഎംപി എന്നിവർക്കൊപ്പം വിവിധ സ്വകാര്യ കന്പനികളും പുഷ്പമേളയുമായി സഹകരിക്കുന്നുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച മേള ധർമസ്ഥല അധിപതി വീരേന്ദ്ര ഹെഗ്ഡെയാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ എച്ച്.എസ് മഹാദേവപ്പ, എസ്.എസ്. മല്ലികാർജുൻ, മേയർ സന്പത്ത് രാജ് തുടങ്ങിയവർ പങ്കെടുത്തു. 28 വരെയാണ് പുഷ്പമേള.
രാവിലെ 9.30 മുതൽ വൈകുന്നേരം 6.30 വരെയാണ് മേളയുടെ സമയം. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശനഫീസ്. ജനുവരി 22 മുതൽ 25 വരെയും 27നും സ്കൂൾ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
പുഷ്പമേള നടക്കുന്ന സമയത്ത് വാഹനങ്ങൾക്ക് ലാൽബാഗിൽ പ്രവേശനമുണ്ടായിരിക്കില്ല. കാറുകൾക്ക് ശാന്തിനഗർ ബസ് സ്റ്റാൻഡിലും ജെ.സി. റോഡ് ബിബിഎംപി കാർ പാർക്കിംഗ് ഏരിയയിലും പാർക്കിംഗ് സൗകര്യമുണ്ടായിരിക്കും. ഇരുചക്രവാഹനങ്ങൾ അൽഅമീൻ കോളജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം.
രാജ്യത്തിനകത്തും വിദേശത്തുനിന്നുമുള്ള 35 ഇനം പുഷ്പങ്ങളാണ് മേളയിലുള്ളത്. പതിവിൽ നിന്നു വ്യത്യസ്തമായി ഇത്തവണ ലാൽബാഗ് ഗ്ലാസ് ഹൗസ് രംഗോളി, ചോളം പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിച്ചാണ് അലങ്കരിച്ചിരിക്കുന്നത്. ഓർക്കിഡ്, കാർണേഷൻ, റോസ്, ജെർബെറ തുടങ്ങിയ പുഷ്പങ്ങൾ ഉപയോഗിച്ചുള്ള വിവിധ രൂപങ്ങളും പുഷ്പമേളയിലുണ്ട്. കൂടാതെ വിവിധയിനങ്ങളിലുള്ള പുഷ്പങ്ങളും പൂപ്പാത്രങ്ങളും വിൽക്കുന്നതിനായി നൂറോളം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
ബെമൽ, ബംഗളൂരു വികസന അഥോറിറ്റി, ബിബിഎംപി എന്നിവർക്കൊപ്പം വിവിധ സ്വകാര്യ കന്പനികളും പുഷ്പമേളയുമായി സഹകരിക്കുന്നുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച മേള ധർമസ്ഥല അധിപതി വീരേന്ദ്ര ഹെഗ്ഡെയാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ എച്ച്.എസ് മഹാദേവപ്പ, എസ്.എസ്. മല്ലികാർജുൻ, മേയർ സന്പത്ത് രാജ് തുടങ്ങിയവർ പങ്കെടുത്തു. 28 വരെയാണ് പുഷ്പമേള.
രാവിലെ 9.30 മുതൽ വൈകുന്നേരം 6.30 വരെയാണ് മേളയുടെ സമയം. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശനഫീസ്. ജനുവരി 22 മുതൽ 25 വരെയും 27നും സ്കൂൾ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
പുഷ്പമേള നടക്കുന്ന സമയത്ത് വാഹനങ്ങൾക്ക് ലാൽബാഗിൽ പ്രവേശനമുണ്ടായിരിക്കില്ല. കാറുകൾക്ക് ശാന്തിനഗർ ബസ് സ്റ്റാൻഡിലും ജെ.സി. റോഡ് ബിബിഎംപി കാർ പാർക്കിംഗ് ഏരിയയിലും പാർക്കിംഗ് സൗകര്യമുണ്ടായിരിക്കും. ഇരുചക്രവാഹനങ്ങൾ അൽഅമീൻ കോളജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം.