ബംഗളൂരു: ബിജെപി വിട്ട മുൻ മന്ത്രി സി.എച്ച്. വിജയശങ്കർ ഈമാസം 19 ന് കോൺഗ്രസിൽ ചേരും. ബംഗളൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും കെപിസിസി പ്രസിഡന്റ് ജി. പരമേശ്വരയുടെയും സാന്നിധ്യത്തിലായിരിക്കും അദ്ദേഹത്തിന്റെ പാർട്ടിപ്രവേശം. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം വിജയശങ്കർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസ് പാളയത്തിലെത്തിയ ശേഷം മാധ്യമങ്ങളെ വിളിച്ചുകൂട്ടി സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കെതിരേ വെളിപ്പെടുത്തലുകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
വിജയശങ്കറിന്റെ പാർട്ടി പ്രവേശത്തിനു പിന്നാലെ ഹുൻസൂരിൽ ബഹുജന റാലി സംഘടിപ്പിക്കാനും കോൺഗ്രസ് പദ്ധതിയിടുന്നുണ്ട്.
പെരിയപട്ടണ, എച്ച്ഡി കോട്ടെ, കെആർ നഗർ, ചാമുണ്ഡേശ്വരി എന്നീ മണ്ഡലങ്ങളിലൂടെ റാലി കടന്നുപോകും. അതേസമയം, കോൺഗ്രസ് അദ്ദേഹത്തിന് ഏതു പദവി നല്കുമെന്നതു സംബന്ധിച്ച് വ്യക്തതയില്ല.
രണ്ടു മാസം മുമ്പാണ് മൈസൂരുവിൽ നിന്നുള്ള മുൻ ലോക്സഭാംഗം കൂടിയായ വിജയശങ്കർ ബിജെപി വിട്ടത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ മൈസൂരുവിൽ നിന്ന് മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് വിജയശങ്കർ പാർട്ടി നേതൃത്വത്തിനെതിരേ വിമർശനമുന്നയിച്ചിരുന്നു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിയപട്ടണ മണ്ഡലത്തിൽ തന്നെ സ്ഥാനാർഥിയാക്കാതിരിക്കാൻ പാർട്ടിയിൽ ഗൂഢാലോചന നടക്കുന്നതായും ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ മത്സരിക്കാൻ തന്നോട് നേതാക്കൾ ആവശ്യപ്പെട്ടെന്നും തന്നെ ബലിയാടാക്കാനാണ് അവർ ഗൂഢാലോചന നടത്തുന്നതെന്നും ആരോപിച്ചാണ് വിജയശങ്കർ ബിജെപി വിട്ടത്.
വിജയശങ്കറിന്റെ പാർട്ടി പ്രവേശത്തിനു പിന്നാലെ ഹുൻസൂരിൽ ബഹുജന റാലി സംഘടിപ്പിക്കാനും കോൺഗ്രസ് പദ്ധതിയിടുന്നുണ്ട്.
പെരിയപട്ടണ, എച്ച്ഡി കോട്ടെ, കെആർ നഗർ, ചാമുണ്ഡേശ്വരി എന്നീ മണ്ഡലങ്ങളിലൂടെ റാലി കടന്നുപോകും. അതേസമയം, കോൺഗ്രസ് അദ്ദേഹത്തിന് ഏതു പദവി നല്കുമെന്നതു സംബന്ധിച്ച് വ്യക്തതയില്ല.
രണ്ടു മാസം മുമ്പാണ് മൈസൂരുവിൽ നിന്നുള്ള മുൻ ലോക്സഭാംഗം കൂടിയായ വിജയശങ്കർ ബിജെപി വിട്ടത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ മൈസൂരുവിൽ നിന്ന് മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് വിജയശങ്കർ പാർട്ടി നേതൃത്വത്തിനെതിരേ വിമർശനമുന്നയിച്ചിരുന്നു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിയപട്ടണ മണ്ഡലത്തിൽ തന്നെ സ്ഥാനാർഥിയാക്കാതിരിക്കാൻ പാർട്ടിയിൽ ഗൂഢാലോചന നടക്കുന്നതായും ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ മത്സരിക്കാൻ തന്നോട് നേതാക്കൾ ആവശ്യപ്പെട്ടെന്നും തന്നെ ബലിയാടാക്കാനാണ് അവർ ഗൂഢാലോചന നടത്തുന്നതെന്നും ആരോപിച്ചാണ് വിജയശങ്കർ ബിജെപി വിട്ടത്.