+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലാൽബാഗ് പുഷ്പമേള 19 മുതൽ

ബംഗളൂരു: ലാൽബാഗിൽ റിപ്പബ്ലിക് ദിന പുഷ്പമേളയ്ക്ക് 19ന് തുടക്കമാകും. എല്ലാവർഷവും സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ഹോർട്ടികൾച്ചർ വ
ലാൽബാഗ് പുഷ്പമേള 19 മുതൽ
ബംഗളൂരു: ലാൽബാഗിൽ റിപ്പബ്ലിക് ദിന പുഷ്പമേളയ്ക്ക് 19ന് തുടക്കമാകും. എല്ലാവർഷവും സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ഹോർട്ടികൾച്ചർ വകുപ്പ് നടത്തുന്ന പുഷ്പമേളയുടെ 207ാം പതിപ്പാണ് ഈമാസം നടക്കുന്നത്. പുഷ്പങ്ങൾ കൊണ്ട് തീർത്ത 30 അടി ഉയരത്തിലുള്ള ബാഹുബലിയുടെ കൂറ്റൻ മാതൃകയാണ് ഇത്തവണത്തെ മേളയുടെ പ്രധാന ആകർഷണം.

സിന്തറ്റിക് ഫൈബർ, പ്ലാസ്റ്റർ ഓഫ് പാരീസ് എന്നിവ ഉപയോഗിച്ചു നിർമിക്കുന്ന മാതൃക ഗ്ലാസ് ഹൗസിലായിരിക്കും സ്ഥാപിക്കുക. മുപ്പതടി ഉയരമുള്ള മലയുടെ മാതൃകയും ഒപ്പമുണ്ടാകും.
ഇവയ്ക്കൊപ്പം പിരമിഡ് പൂന്തോട്ടം, ശ്രാവണബെലഗോളയിൽ നടക്കുന്ന മഹാമസ്തകാഭിഷേക ചടങ്ങിൻറെ മാതൃക എന്നിവയും മേളയിലുണ്ടാകും. പതിവിൽ നിന്നു വ്യത്യസ്തമായി ഇത്തവണ ലാൽബാഗ് ഗ്ലാസ് ഹൗസ് രംഗോളി, ചോളം പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിച്ച് അലങ്കരിക്കും.

ഓർക്കിഡ്, കാർണേഷൻ, റോസ്, ജെർബെറ തുടങ്ങി രാജ്യത്തിനകത്തും വിദേശത്തുനിന്നുമുള്ള ഒന്നരലക്ഷം പുഷ്പങ്ങൾ ഉപയോഗിച്ചുള്ള വിവിധ രൂപങ്ങളായിരിക്കും പുഷ്പമേളയിലുണ്ടാകുക.
ഇത്തവണയും ലക്ഷക്കണക്കിനു സന്ദർശകർ പുഷ്പമേളയ്ക്കെത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള നടപടികൾ നടന്നുവരികയാണ്. അപകടകാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും പാറകളും നീക്കം ചെയ്തു. 28 വരെയാണ് പുഷ്പമേള.