മൈസൂരു: ഹിങ്കൽ ഇൻഫൻറ് ജീസസ് കത്തീഡ്രലിൽ ഉണ്ണീശോയുടെ തിരുനാളിന് തുടക്കമായി. ശനിയാഴ്ച വൈകുന്നേരം 6.30ന് മാണ്ഡ്യ രൂപത വികാരി ജനറാൾ മോണ്‍. ജോർജ് ആലുക്ക തിരുനാളിന് കൊടിയേറ്റി. തുടർന്ന് ദിവ്യബലി, നൊവേന എന്നിവയും നടന്നു. രണ്ടാം തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ എട്ടിന് ദിവ്യബലി, നൊവേന എന്നിവയ്ക്ക് ഫാ. ജോസഫ് തെക്കേകരോട്ട് എംഎസ്ടി മുഖ്യകാർമികത്വം വഹിക്കും.
8 മുതൽ 12 വരെ എല്ലാ ദിവസവും വൈകുന്നേരം 6.30ന് ദിവ്യബലി, നൊവേന എന്നിവ ഉണ്ടായിരിക്കും. ജനുവരി 13ന് വൈകുന്നേരം 6.30ന് മാണ്ഡ്യ രൂപത പ്രോക്യുറേറ്റർ ഫാ. സജി പരിയപ്പനാലിൻറെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി, പ്രസംഗം, നൊവേന എന്നിവ നടക്കും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ 14ന് രാവിലെ ഏഴിന് ദിവ്യബലി ഉണ്ടായിരിക്കും. 10.30 ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ മുഖ്യകാർമികനാകും. 12.30ന് നടക്കുന്ന അന്നദാനത്തിൽ മൂവായിരം പേർക്ക് നേർച്ചയൂണ് വിതരണം ചെയ്യും. വൈകുന്നേരം 4.30ന് കന്നടയിലുള്ള തിരുനാൾ സമൂഹബലിക്ക് മൈസൂരു രൂപതാധ്യക്ഷൻ ഡോ. കെ.എ. വില്യം മുഖ്യകാർമികനാകും. തുടർന്ന് ഉണ്ണീശോയുടെ തിരുസ്വരൂപമേന്തി ഹിങ്കൽ റിംഗ് റോഡ് ജംഗ്ഷനിലേക്ക് മെഴുകുതിരി പ്രദക്ഷിണം നടക്കും. രാത്രി 7.30ന് ശിങ്കാരിമേളം, കരിമരുന്ന് കലാപ്രകടനം എന്നിവയും നടക്കും. 8.30ന് കോഴിക്കോട് രംഗഭാഷ കമ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ’കുടുംബനാഥൻറെ ശ്രദ്ധയ്ക്ക്’ എന്ന നാടകം അരങ്ങേറും. തിരുനാൾ ദിവസങ്ങളിൽ ഉണ്ണീശോയ്ക്ക് കിരീടസമർപ്പണത്തിനുള്ള പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കണ്‍വീനർമാരായ ജോസഫ് മാന്പറന്പിൽ, തോമസ് ജോണ്‍, ടോമി ജോസഫ് പാറേക്കാട്ടിൽ, ജയ്സണ്‍ ആൻഡ്രൂസ് എന്നിവർ അറിയിച്ചു.
8 മുതൽ 12 വരെ എല്ലാ ദിവസവും വൈകുന്നേരം 6.30ന് ദിവ്യബലി, നൊവേന എന്നിവ ഉണ്ടായിരിക്കും. ജനുവരി 13ന് വൈകുന്നേരം 6.30ന് മാണ്ഡ്യ രൂപത പ്രോക്യുറേറ്റർ ഫാ. സജി പരിയപ്പനാലിൻറെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി, പ്രസംഗം, നൊവേന എന്നിവ നടക്കും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ 14ന് രാവിലെ ഏഴിന് ദിവ്യബലി ഉണ്ടായിരിക്കും. 10.30 ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ മുഖ്യകാർമികനാകും. 12.30ന് നടക്കുന്ന അന്നദാനത്തിൽ മൂവായിരം പേർക്ക് നേർച്ചയൂണ് വിതരണം ചെയ്യും. വൈകുന്നേരം 4.30ന് കന്നടയിലുള്ള തിരുനാൾ സമൂഹബലിക്ക് മൈസൂരു രൂപതാധ്യക്ഷൻ ഡോ. കെ.എ. വില്യം മുഖ്യകാർമികനാകും. തുടർന്ന് ഉണ്ണീശോയുടെ തിരുസ്വരൂപമേന്തി ഹിങ്കൽ റിംഗ് റോഡ് ജംഗ്ഷനിലേക്ക് മെഴുകുതിരി പ്രദക്ഷിണം നടക്കും. രാത്രി 7.30ന് ശിങ്കാരിമേളം, കരിമരുന്ന് കലാപ്രകടനം എന്നിവയും നടക്കും. 8.30ന് കോഴിക്കോട് രംഗഭാഷ കമ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ’കുടുംബനാഥൻറെ ശ്രദ്ധയ്ക്ക്’ എന്ന നാടകം അരങ്ങേറും. തിരുനാൾ ദിവസങ്ങളിൽ ഉണ്ണീശോയ്ക്ക് കിരീടസമർപ്പണത്തിനുള്ള പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കണ്‍വീനർമാരായ ജോസഫ് മാന്പറന്പിൽ, തോമസ് ജോണ്‍, ടോമി ജോസഫ് പാറേക്കാട്ടിൽ, ജയ്സണ്‍ ആൻഡ്രൂസ് എന്നിവർ അറിയിച്ചു.