ബംഗളൂരു: തടവുകാരുടെ ആധാർ എൻറോൾമെന്റിനും ആധാർ വിവരങ്ങൾ പുതുക്കുന്നതിനുമായി ബംഗളൂരു സെൻട്രൽ ജയിലിൽ പ്രത്യേക ജീവനക്കാരെ ഏർപ്പെടുത്തി. ആദ്യമായാണ് തടവുപുള്ളികൾക്ക് ആധാർ നല്കുന്നതിനായി ജയിൽ ഉദ്യോഗസ്ഥർ തന്നെ എൻറോൾമെന്റ് ഓഫീസർമാരാകുന്നത്.
എല്ലാ ജയിലുകളിലെയും തടവുകാർക്ക് ആധാർ നിർബന്ധമാക്കി ഈവർഷം മാർച്ചിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. എന്നാൽ കർണാടക 2014ൽ തന്നെ ഈ നടപടികൾ ആരംഭിച്ചിരുന്നു.
ശിക്ഷാകാലാവധി പൂർത്തിയായ തടവുകാർ പുറത്തിറങ്ങുകയും പുതിയ തടവുകാർ എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ആധാർ എൻറോൾമെന്റിനായി അടിക്കടി കേന്ദ്രത്തോട് അപേക്ഷിക്കുന്നത് ശ്രമകരമായ ജോലിയാണെന്നും ഇതിനാലാണ് ജയിലിൽ പ്രത്യേക യൂണിറ്റ് തുടങ്ങാൻ തീരുമാനിച്ചതെന്നും ജയിൽ സൂപ്രണ്ട് പി.എസ്. രമേഷ് അറിയിച്ചു.
യൂണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ സെന്ററിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച രണ്ട് ജയിൽ ജീവനക്കാരാണ് ആധാർ ജോലികൾ ചെയ്യുന്നത്. ഇനിയും രണ്ടുപേരെ കൂടി പരിശീലനത്തിന് അയയ്ക്കാനാണ് ജയിൽ അധികൃതരുടെ തീരുമാനം. നിലവിൽ 4,566 തടവുകാരാണ് ജയിലിലുള്ളത്. ഇവരിൽ 300 പേർക്ക് ആധാർ നമ്പരുണ്ട്. ദിവസം രണ്ടുപേരെ വീതം ജയിലിൽ എൻറോൾ ചെയ്യുന്നുണ്ട്.
നേരത്തെ ജയിലിലെ എല്ലാ തടവുകാർക്കും എസ്ബിഐ അക്കൗണ്ട് തുറക്കുന്ന നടപടി ജയിൽ അധികൃതർ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
എല്ലാ ജയിലുകളിലെയും തടവുകാർക്ക് ആധാർ നിർബന്ധമാക്കി ഈവർഷം മാർച്ചിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. എന്നാൽ കർണാടക 2014ൽ തന്നെ ഈ നടപടികൾ ആരംഭിച്ചിരുന്നു.
ശിക്ഷാകാലാവധി പൂർത്തിയായ തടവുകാർ പുറത്തിറങ്ങുകയും പുതിയ തടവുകാർ എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ആധാർ എൻറോൾമെന്റിനായി അടിക്കടി കേന്ദ്രത്തോട് അപേക്ഷിക്കുന്നത് ശ്രമകരമായ ജോലിയാണെന്നും ഇതിനാലാണ് ജയിലിൽ പ്രത്യേക യൂണിറ്റ് തുടങ്ങാൻ തീരുമാനിച്ചതെന്നും ജയിൽ സൂപ്രണ്ട് പി.എസ്. രമേഷ് അറിയിച്ചു.
യൂണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ സെന്ററിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച രണ്ട് ജയിൽ ജീവനക്കാരാണ് ആധാർ ജോലികൾ ചെയ്യുന്നത്. ഇനിയും രണ്ടുപേരെ കൂടി പരിശീലനത്തിന് അയയ്ക്കാനാണ് ജയിൽ അധികൃതരുടെ തീരുമാനം. നിലവിൽ 4,566 തടവുകാരാണ് ജയിലിലുള്ളത്. ഇവരിൽ 300 പേർക്ക് ആധാർ നമ്പരുണ്ട്. ദിവസം രണ്ടുപേരെ വീതം ജയിലിൽ എൻറോൾ ചെയ്യുന്നുണ്ട്.
നേരത്തെ ജയിലിലെ എല്ലാ തടവുകാർക്കും എസ്ബിഐ അക്കൗണ്ട് തുറക്കുന്ന നടപടി ജയിൽ അധികൃതർ വിജയകരമായി പൂർത്തിയാക്കിയിരുന്നു.